ഭഗത് സിംഗ്, സുഖ്‌ദേവ്, രാജ്ഗുരു - സമര ചേതനയുടെ അഗ്നിജ്വാലകൾ
Monday, November 10 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

ഭഗത് സിംഗ്, സുഖ്‌ദേവ്, രാജ്ഗുരു – സമര ചേതനയുടെ അഗ്നിജ്വാലകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 22, 2023, 03:28 pm IST
FacebookTwitterWhatsAppTelegram

ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിന് ഭഗത് സിംഗ് എന്ന പേര് പകർന്ന വിപ്‌ളവച്ചൂട് വർഷങ്ങൾ കഴിഞ്ഞാലും കുറയില്ല. ഇരുപത്തിനാലാം വയസ്സിൽ സ്വരാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ജീവിതം ബലി നൽകിയ ധീര ദേശാഭിമാനിയാണ് ഭഗത് സിങ്. സായുധ പോരാട്ടത്തിലൂടെ സ്വതന്ത്ര്യം നേിയെടുക്കാൻ സാധിക്കുമെന്ന് വിശ്വസിച്ച ധീരദേശാഭിമാനിയുടെ ബലിദാനമാണ് ഇന്ന്. ഭഗത് സിംഗിന്റെ പേരിനൊപ്പം സ്മരിക്കുന്ന പേരുകളാണ് സുഖ്‌ദേവിന്റെതും രാജ്ഗുരുവിന്റെതും. ഒരുപക്ഷേ ഭഗത് സിംഗ് എന്ന പേര് പൂർണ്ണമാകണമെങ്കിൽ സുഖ്‌ദേവ് രാജ്ഗുരു എന്നീ പേരുകൾ കൂട്ടിച്ചേർക്കാതെ സാധിക്കില്ല. ബ്രിട്ടീഷുകാർക്കെതിരെ പോരാട്ടം സംഘടിപ്പിച്ചതിന്റെ പേരിൽ 1931 മാർച്ച് 23-നാണ് ഭഗത് സിംഗിനെയും സംഘത്തെയും വെള്ളപ്പട്ടാളം തൂക്കിലേറ്റുന്നത്.

1907 സെപ്റ്റംബർ 28ന് പഞ്ചാബിലെ ലയൽപ്പൂരിലാണ് ഭഗത് സിംഗിന്റെ ജനനം. മതാപിതാക്കളായ വിദ്യാവതിയും കുഷൻസിങും സ്വാതന്ത്ര്യ സമര സേനാനികളായിരുന്നു. ഭഗത്തിന് സ്വാതന്ത്ര്യബോധം പകർന്നത് മാതാപിതാക്കൾ തന്നെയാണ്. ബ്രിട്ടീഷുകാർക്കെതിരെ ആയുധമേന്തി പോരാടണമെന്ന നിശ്ചയ ദാർഢ്യം കുട്ടിയായിരിക്കവെ തന്നെ ഭഗത്തിനുണ്ടായിരുന്നു. അച്ഛനൊപ്പം വയൽ വരമ്പിലൂടെ നടക്കുമ്പോൾ ഒരിക്കൽ പിന്നിൽ നടന്നിരുന്ന കുഞ്ഞിന്റെ കാലൊച്ച കേൾക്കാതിരുന്നപ്പോൾ തിരിഞ്ഞു നോക്കിയ അച്ഛൻ കണ്ടത് വയലരികിൽ കുത്തിയിരിക്കുന്ന ഭഗത്തിനെയാണ്. എന്താ നോക്കുന്നതെന്ന് ചോദിച്ചപ്പോൾ ഞാനിവിടെയെല്ലാം തോക്കുകൾ കൃഷി ചെയ്യും എന്നായിരുന്നു മറുപടി.

സ്‌കൂൾ വിദ്യാഭ്യാസത്തിന് ശേഷം ലാലാ ലജ്പത് റായ് സ്ഥാപിച്ച നാഷണൽ കോളേജിലാണ് ഭഗത് പഠിച്ചത്. യൗവ്വനത്തിൽ ഭഗത് സാഹിത്യത്തിൽ അതീവ തൽപരനായിരുന്നു. പതിമൂന്നാമത്തെ വയസ്സിൽത്തന്നെ മഹാത്മാഗാന്ധി രൂപം നൽകിയ നിസ്സഹകരണ പ്രസ്ഥാനത്തിൽ ചേർന്ന ഭഗത് പ്രസ്ഥാനത്തിന്റെ സജീവ പ്രവർത്തകനായി മാറി. നാഷണൽ കോളേജിലെ പഠനം കഴിഞ്ഞപ്പോൾ മാതാപിതാക്കൾ ഭഗത് സിംഗിന് വിവാഹമാലോചിക്കാൻ തുടങ്ങി. എന്നാൽ ഇന്ത്യ സ്വതന്ത്രയാവുന്നതുവരെ എന്റെ വധു മരണം മാത്രമായിരിക്കുമെന്ന് പറഞ്ഞ ഭഗത് വിവാഹത്തിൽ നിന്നും രക്ഷപ്പെടാനായി നാടുവിട്ട് കാൺപൂരിലേയ്‌ക്കു പോയി. നൗജവാൻ ഭാരത് സമാജിൽ ചേർന്നു. അവിടെ പ്രതാപ് പ്രസ്സിൽ ജോലിയ്‌ക്ക് കയറി.

ചൗരി-ചൗര ഗ്രാമനിവാസികൾ പോലീസ് സ്റ്റേഷൻ അക്രമിച്ച് പോലീസുകാരെ കൊലചെയ്ത സംഭവത്തെ വിമർശിച്ച് നിസ്സഹകരണ പ്രസ്താനത്തിന്റെ പ്രവർത്തനങ്ങൾ ഗാന്ധിജി താത്കാലികമായി അവസാനിപ്പിച്ചിരുന്നു. ഇതോടെ ഭഗത് സിംഗ് ഉൾപ്പെടെ നിരവധിപ്പേർ സായുധ പോരാട്ടത്തിലേയ്‌ക്ക് മാറി ചിന്തിക്കാൻ തുടങ്ങി.1924- ൽ കാൺപൂരിൽ വച്ച് അദ്ദേഹം സചീന്ദ്രനാഥ് സന്യാൽ രൂപം നൽകിയ ഹിന്ദുസ്ഥാൻ റിപ്പബ്ലിക്കൻ അസോസിയേഷൻ എന്ന സംഘടനയിൽ അംഗമായി. ചന്ദ്രശേഖർ ആസാദായിരുന്നു ഇതിന്റെ ഒരു പ്രധാന സംഘാടകൻ. ആസാദുമായി വളരെ അടുത്തിടപഴകാൻ ഭഗതിന് ഇതുവഴി അവസരം ലഭിച്ചു. 1925 ചന്ദ്രശേഖർ ആസാദ് ലാഹോറിലേയ്‌ക്ക് തിരിച്ചുപോയി. അടുത്തവർഷം കുറച്ചു സഹപ്രവർത്തകരോടൊപ്പം നവ്ജവാൻ ഭാരത് സഭ എന്ന പേരിൽ ഒരു സായുധ വിപ്ലവ സംഘടന രൂപീകരിച്ചു. 1926ൽ അദ്ദേഹം സോഹൻ ജോഷ് സിംഗ്ുമായി ബന്ധം സ്ഥാപിച്ചു. അതുവഴി വർക്കേസ് ആന്റ് പെസന്റ്സ് പാർട്ടി എന്ന സംഘടനയുമായും ബന്ധപ്പെട്ടു. വർക്കേസ് ആന്റ് പെസന്റ്സ് പാർട്ടി കീർത്തി എന്ന പേരിൽ പഞ്ചാബി ഭാഷയിൽ ഒരു മാസിക പ്രസിദ്ധീകരിച്ചിരുന്നു. അടുത്ത വർഷം ഭഗത് സിംഗ് കീർത്തിയുടെ പത്രാധിപ സമിതിയിൽ അംഗമായി.

ജാലിയൻവാലാബാഗിലെ കൂട്ടക്കൊല ഭഗത്തിന്റെ മനസ്സിൽ ആഴത്തിൽ മുറിവേൽപ്പിച്ചിരുന്നു. അവിടത്തെ ചോരയിൽ കുതിർന്ന ഒരുപിടി മണ്ണ് അദ്ദേഹം കൂടെ കൊണ്ടു നടന്നിരുന്നു. 1926 ൽ ഭഗത്സിംഗ് നൗജവാൻ ഭാരത് സഭ രൂപീകരിച്ചു. രണ്ടു വർഷത്തിനു ശേഷം നൗജവാൻ ഭാരതി സഭ പുനഃസംഘടിപ്പിച്ച് ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്‌ളിക്കൻ അസോയിയേഷൻ എന്ന വിപ്‌ളവ രാഷ്‌ട്രീയപ്പാർട്ടി ഉണ്ടാക്കി. ബ്രിട്ടീഷുകാരെ ഇന്ത്യയിൽ നിന്നു പുറത്താക്കുക, സമത്വാധിഷ്ഠിതമായ സ്വതന്ത്രഭരണം സ്ഥാപിക്കുക – ഇതായിരുന്നു ഭഗത്തിന്റെ ലക്ഷ്യം. 1929 ഏപ്രിൽ എട്ടിന് തൊഴിൽ തർക്കബില്ലും പൊതുബില്ലും സുരക്ഷാബില്ലും അവതരിപ്പിക്കാനിരിക്കെ അസംബ്ലി മന്ദിരത്തിൽ ഭഗത് സിങും കൂട്ടരും ബോംബെറിഞ്ഞു. ജയിലിലായ ഭഗത് സിംഗിന്റെയും കൂട്ടുകാരുടെയും പേരിൽ കേസ് രജിസ്റ്റർ ചെയ്തു. ഇതിന്റെ പേരിലാണ് ബ്രിട്ടീഷുകാർ തൂക്കിലേറ്റിയത്.  ഇതാണ് ലാഹോർ ഗൂഢാലോചനക്കേസ്. ദേശീയ ധാരയിലെ പല പ്രമുഖരും ഇവർക്ക് വേണ്ടി വാദിക്കാൻ മുന്നോട്ട് വന്നു. എന്നാൽ ജനങ്ങൾ ഉറ്റുനോക്കിയത് ഗാന്ധിയുടെ നീക്കത്തെയാണ് എന്നാൽ പലപ്പോഴും ഗാന്ധിയുടെ മൗനം ഇത്തരം വേദനകൾ സമ്മാനിച്ചിരുന്നു.

മരണത്തിലും തന്റെ സ്വതന്ത്രൃവാഞ്ഛയിൽ ഇന്നും അനശ്വര നക്ഷത്രമായി തിളങ്ങുകയാണ് ഭഗത് സിങ്ങും സുഖ്‌ദേവും രാജ്ഗുരുവും. ഇന്ത്യൻ മനസ്സുകളിൽ ഇവർ പടർത്തിയ ദേശബോധം ഇന്നും അനേകായിരങ്ങളുടെ ഉൾക്കാഴ്ചകൾ വെള്ളവും വളവുമായി മാറുന്നുണ്ട്. ജനസഹസ്രങ്ങളുടെ ഹൃദയത്തിൽ ചിരപ്രതിഷ്ഠ നേടിയ ധീരസ്വാഭിമാനിയായ ഭഗത് സിങ്ങിന്റെയും സുഖ്‌ദേവിന്റെയും രാജ്ഗുരുവിന്റെയും ഓർമ്മകൾക്ക് മുന്നിൽ പ്രണാമങ്ങൾ.

Tags: Bhagat Singh
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

മകനെ കൊലപ്പെടുത്തിയെന്ന് ഭർത്താവിന്റെ വെളിപ്പെടുത്തൽ; സ്വവർ​ഗാനുരാ​ഗിയായ ദമ്പതികൾ അറസ്റ്റിൽ, കുറ്റസമ്മതം നടത്തുന്ന ശബ്ദസന്ദേശം പൊലീസിന്

ഭോപ്പാലിൽ വാഹനാപകടം; മലയാളികളായ കയാക്കിം​ഗ് താരങ്ങൾക്ക് ദാരുണാന്ത്യം

ഇന്ത്യ തിരയുന്ന കൊടുംകുറ്റവാളികൾ; യുഎസിലും ജോർജിയയിലുമായി 2 ബിഷ്ണോയി സംഘാം​​ഗങ്ങൾ അറസ്റ്റിൽ

“ബിജെപിയുടെ രാഷ്‌ട്രീയ ഇച്ഛാശക്തിയുടെ ഉദാഹരണമാണ് വന്ദേഭാരത്”: പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ച് രാജീവ് ചന്ദ്രശേഖർ

“ബിഹാർ തെരഞ്ഞെടുപ്പിൽ നിന്ന് മുങ്ങാനാണ് ചിലർ പരിശീലിക്കുന്നത്”; പ്രചാരണത്തിനിടെ കുളത്തിൽ ചാടിയ രാ​ഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

“ചമ്പാരൻ ഭൂമിയെ ഗുണ്ടകളുടെയും കൊള്ളക്കാരുടെയും കോട്ടയാക്കി മാറ്റി; ബിഹാറിനെ ​ജം​ഗിൾ രാജിൽ നിന്ന് രക്ഷിക്കണം”: പ്രധാനമന്ത്രി

Latest News

​ഗുരുവായൂരപ്പനെ കണ്ട് ദർശനപുണ്യം തേടി മുകേഷ് അംബാനി; ദേവസ്വം മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിക്കായി 15 കോടി കൈമാറി

പ്രമുഖർ കളത്തിലിറങ്ങും; ബിജെപിക്ക് വേണ്ടി ജനവിധി തേടാൻ മുൻ DGP ആർ ശ്രീലേഖയും, തിരുവനന്തപുരം കോർപ്പറേഷനിലെ സ്ഥാനാർത്ഥിപട്ടിക പുറത്തുവിട്ട് രാജീവ് ചന്ദ്രശേഖർ

ജപ്പാനിൽ ഭൂകമ്പത്തിന് പിന്നാലെ സുനാമി മുന്നറിയിപ്പ് ; തീര​ദേശവാസികൾ ജാ​ഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ്

പ്രസവത്തിന് പിന്നാലെ യുവതി മരിച്ചു, തിരുവനന്തപുരം SAT ആശുപത്രിയിൽ ചികിത്സാ പിഴവ്, ഡോക്ടർമാരുടെ ഭാഗത്ത് നിന്ന് വലിയ അനാസ്ഥ ഉണ്ടായെന്ന് കുടുംബം

“മനുഷ്യാവകാശലംഘനം തുടരുന്നു”; ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന ​ജി20 ഉച്ചകോടിയിൽ യുഎസ് പങ്കെടുക്കില്ലെന്ന് ട്രംപ്

സമാധാനം, സാമൂഹ്യസേവനം, സ്നേഹം; കെകേലി സമാധാന പുരസ്കാരം സദ്ഗുരു ശ്രീമാതാ അമൃതാനന്ദമയി ദേവിക്ക്

രഹസ്യവിവരത്തെ തുടർന്ന് പരിശോധന, എക്സൈസിനെ കണ്ടതോടെ മെത്താഫിറ്റമിൻ അടങ്ങിയ കവർ വിഴുങ്ങി; യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

സ്വന്തം രാജ്യത്തെ കുറിച്ച് പാടിയതിൽ എന്താണ് തെറ്റ്, ദേശഭക്തിഗാനം പാടുന്ന കുട്ടികളെ അനുമോദിക്കണം, അഭിപ്രായസ്വാതന്ത്ര്യം അവ​ഗണിക്കാൻ മുഖ്യമന്ത്രിക്ക് അവകാശമില്ലെന്ന് ഓർമിപ്പിച്ച് രാജീവ് ചന്ദ്രശേഖർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies