കായംകുളം: കായംകുളം താലൂക്ക് ആശുപത്രിയിൽ രോഗി നടത്തിയ അക്രമത്തിൽ ജീവനക്കാർക്ക് കുത്തേറ്റു.
ഇവിടുത്തെ ഹോം ഗാർഡിനും സെക്യൂരിറ്റി ജീവനക്കാരനുമാണ് കുത്തേറ്റത്.കായംകുളം കൃഷ്ണപുരം സ്വദേശി ദേവരാജൻ ആണ് അക്രമം നടത്തിയത്. ഇയാൾ ഹോം ഗാർഡിനെ ആദ്യം കത്രിക കൊണ്ട് കുത്തി പരുക്കേൽപ്പിച്ചു. തടായാൻ ചെന്ന സെക്യൂരിറ്റി ജീവനക്കാരന്റെ കൈക്കും കുത്തേറ്റു.
കായംകുളം പൊലിസ് സ്റ്റേഷനിലെ ഹോം ഗാർഡ് വിക്രമൻ, സെക്യൂരിറ്റി ജീവനക്കാരൻ മധു എന്നിവർക്കാണ് പരുക്കേറ്റത്. ഇരുവരെയും ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിലേക്ക് മാറ്റി
മുറിവിൽ മരുന്ന് വെക്കുന്നതുമായി ബന്ധപ്പെട്ടു ഇയാൾ നേഴ്സിനെ ഭീഷണിപ്പെടുത്തിയിരുന്നു. ഇത് തടയാൻ ചെന്ന ഹോം ഗാർഡിനെ ആദ്യം കത്രിക കൊണ്ട് കുത്തി പരുക്കേൽപ്പിക്കുകയായിരുന്നു. പിന്നാലെ ചോദ്യം ചെയ്ത സെക്യൂരിറ്റി ജീവനക്കാരനെയും ആക്രമിച്ചു..കാലിൽ മുറിവ് പറ്റിയെന്ന് പറഞ്ഞ് ചികിത്സക്ക് എത്തിയതാണ് അക്രമം നടത്തിയ ദേവരാജൻ.
കേരളത്തിൽ ആശുപത്രി ജീവനക്കാരും രോഗികളും തമ്മിലുള്ള സംഘർഷം നാൾക്കുനാൾ വർദ്ധിച്ചു വരികയാണ്. അനുദിനം അതിക്രമത്തിന് ഇരയാകുന്നതിൽ പ്രതിഷേധിച്ചു ഡോക്ടർമാർ കഴിഞ്ഞ ദിവസം ഒപി മുടക്കി പ്രതിഷേധിച്ചിരുന്നു.
Comments