വനം വകുപ്പിൽ ലക്ഷങ്ങളുടെ സാമ്പത്തിക തിരിമറി; തട്ടിക്കൂട്ട് ജോലികൾ നടത്തുന്നത് കരാറുകാരും തൊഴിലാളികളും ഒന്നിച്ച്; വിവരാവകാശ രേഖ പുറത്ത്
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News Kerala

വനം വകുപ്പിൽ ലക്ഷങ്ങളുടെ സാമ്പത്തിക തിരിമറി; തട്ടിക്കൂട്ട് ജോലികൾ നടത്തുന്നത് കരാറുകാരും തൊഴിലാളികളും ഒന്നിച്ച്; വിവരാവകാശ രേഖ പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 7, 2023, 03:40 pm IST
FacebookTwitterWhatsAppTelegram

ഇടുക്കി : പെരിയാർ കടുവ സങ്കേതത്തിൽ ഫയർ ലൈൻ തെളിക്കലിന്റെ ഭാഗമായി വൻ സാമ്പത്തിക തിരിമറി. ബിനാമികളെ മുൻനിർത്തിയാണ് ഉദ്യോഗസ്ഥർ പണം തട്ടിയിരിക്കുന്നത്. എന്നാൽ പണം കൈക്കലാക്കിയതിന് ശേഷം നിർദേശ പ്രകാരമുള്ള ജോലികൾ പൂർത്തികരിക്കാറില്ലായിരുന്നു. ഇതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സാമ്പത്തിക തട്ടിപ്പ് വിവരം പുറത്തറിയുന്നത്. കരാറടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവർക്ക് 7,000 രൂപയിൽ താഴെ മാത്രമായിരുന്നു വേതനം ലഭിക്കുന്നത്. എന്നാൽ ഇതിനായുള്ള കരാറിന് നൽകുന്നത് 40,000 രൂപയായിരുന്നു.

വണ്ടിപ്പെരിയാർ വള്ളക്കടവ് പുതുവൽ അനൂപ് പിഎസ് ആണ് വിവരാവകാശ നിയമപ്രകാരം രേഖകൾ പുറത്ത് കൊണ്ടുവന്നത്. സംഭവത്തിന് പിന്നാലെ തങ്ങളെ ഉപദ്രവിക്കരുതെന്ന ആവശ്യവുമായി ഉദ്യോഗസ്ഥരും കരാറുകാരും സമീപിച്ചതായും അനൂപ് വ്യക്തമാക്കി. വെസ്റ്റ് ഡിവിഷനിലെ നാലാം മൈൽ മുതൽ ഉപ്പുപാറ താവളം വരെയുള്ള റോഡിന്റെ ഇരുവശത്തുമായി അഴുത, പമ്പ എന്നീ റേഞ്ചുകളിലായി 20 കീലോമീറ്റർ ഭാഗത്താണ് ഫയർ ലൈൻ തെളിച്ചത്. കിലോമീറ്ററിന് 40,000 രൂപയുടെ കരാറിനാണ് ജോലി നൽകുന്നത്. മൂങ്കലാർ കരോട്ട് കൊച്ചുപറമ്പിൽ ടി സുനിലാണ് കരാറെടുത്തിരിക്കുന്നത്.

എന്നാൽ ഇതിന് തുടർച്ചയായി വീണ്ടും ഉപകരാർ നൽകും. ഉപകരാർ എടുക്കുന്നവരിൽ പലരും വനം വകുപ്പിലെ താൽക്കാലിക വാച്ചർമാരാണ്. ഇവ രണ്ടും നിയമലംഘനത്തിൽ ഉൾപ്പെടുന്ന നടപടികളാണ്. ഒരു കിലോമീറ്റർ ഫയർ ലൈൻ തെളിയ്‌ക്കുന്നവർക്ക് ലഭിക്കുക 7,000 മുതൽ 10,000 രൂപ വരെ മാത്രമാണ്. ഇതിൽ ഉപകരാറുകാരന്റെ ലാഭവും ഉൾപ്പെടുന്നുണ്ട്. 5.2 മീറ്റർ വീതിയിൽ റോഡിനോട് ചേർന്നുള്ള ഭാഗം വൃത്തിയാക്കി തൂമ്പകൊണ്ട് ഇരുവശവും ആറടിയിൽ ചെത്തി തെളിച്ച് മദ്ധ്യഭാഗത്തായി കൂട്ടിയിട്ട് തീ കത്തിച്ച് കളയുകയാണ് ചെയ്യേണ്ടത്. ഇതിന് തൂമ്പ പോലുള്ള ഉപകരണങ്ങൾ മാത്രം ഉപയോഗിക്കാനാണ് അനുമതിയുള്ളത്. എന്നാൽ ഇവ വൃത്തിയാക്കുന്നത് പുല്ല് വെട്ടുന്ന യന്ത്രം ഉപയോഗിച്ചാണ്. ഒരു ദിവസം മൂന്ന് മുതൽ ആറ് വരെ കിലോമീറ്റർ ദൂരമാണ് വൃത്തിയാക്കുക. തൊട്ടടുത്ത ദിവസമെത്തി ഇവ കത്തിച്ചു കളയും. ഇതോടെ ജോലി തീരും.

അവശേഷിക്കുന്ന 33,000 രൂപയിൽ കരാറുകാരന് 10,000 രൂപ വരെ ലഭിക്കും. ബാക്കി പണം എവിടേയ്‌ക്ക് എന്നതിൽ ഉത്തരമില്ല. ഒരു കിലോമീറ്ററിന് നാൽപ്പത് തൊഴിൽ ദിനവും കോൺട്രാക്ടറുടെ ലാഭം 10 ശതമാനവും കണക്ക് കൂട്ടിയാണ് 44,000 രൂപ നിശ്ചയിക്കുക. വെസ്റ്റ് ഡിവിഷനിൽ വിവിധ റേഞ്ചുകളിലായി 100 കിലോമീറ്റർ പരിധിയിൽ ഫയർലൈൻ ജോലികൾ നടന്നിട്ടുണ്ട്.

 

Tags: IdukkiPERIYAR
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

Latest News

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ഭ​ഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies