ആലപ്പുഴ: അമ്പലപ്പുഴയിൽ 12 വയസ്സുകാരനെ ക്രൂരമർദ്ദനത്തിനരായാക്കിയ സംഭവത്തിൽ അമ്മയും പ്രതി. രണ്ടാനച്ഛനൊപ്പെം അമ്മയും മർദ്ദിച്ചതായാണ് കുട്ടിയുടെ മൊഴി. മെഡിക്കൽ കോളേജിലെ ഡോക്ടർമാരോടാണ് കുട്ടി ഇക്കാര്യം പറഞ്ഞത്. നിലവിൽ 12 വയസ്സുകാരൻ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടിയുടെ ശരീരമാസകലം മുറിവുകൾ ഉണ്ടെന്നും മാസങ്ങളായി മതിയായ ഭക്ഷണം ലഭിച്ചിട്ടില്ലെന്നും സൂപ്രണ്ട് വ്യക്തമാക്കി. താടിയിലും തലക്കുമേറ്റ മുറിവുകൾ ആയുധം ഉപയോഗിച്ചുള്ളവയാണ്.
മർദ്ദനമേറ്റതിനെ തുടർന്ന് അവശനിലയിലായ കുട്ടിയെ മാവേലിക്കര ജില്ലാ ആശുപത്രിയിൽ നിന്നും ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് ഇവിടുത്തെ ഡോക്ടർമാരോടാണ് കുട്ടി അമ്മയും തന്നെ ക്രൂരമായി മർദ്ദിക്കാറുണ്ടായിരുന്നു എന്ന് പറഞ്ഞത്. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കി. ഈ കുട്ടിക്ക് ആവശ്യത്തിന് ഭക്ഷണം ലഭിച്ചിട്ട് മാസങ്ങളായിട്ടുണ്ട് എന്നാണ് ഡോക്ടർ പറഞ്ഞത്.
അതേസമയം ശരീരമാസകലം മുറിവുകളുണ്ട്. അവയിൽ ചിലത് കാലപ്പഴക്കമുള്ളവയുമാണ്. മുറിവുകൾ പലതും ചികിത്സ ലഭിക്കാതെ പഴുത്ത അവസ്ഥയിലുമാണ്. വീണുപരിക്കേറ്റെന്ന് പറഞ്ഞ് രണ്ടാനച്ഛൻ തന്നെയാണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. കുട്ടിയുടെ മൂത്ത സഹോദരനും ഒപ്പമുണ്ടായിരുന്നു. ഇയാളുടെ പെരുമാറ്റത്തിലുള്ള അസ്വഭാവികതയും കുട്ടിയുടെ ഭയവും ഡോക്ടറിൽ സംശയം ജനിപ്പിച്ചു. തുടർന്ന് ഡോക്ടർ വിശദമായ പരിശോധന നടത്തുകയായിരുന്നു. ഇതേ തുടർന്നാണ് സത്യം പുറത്ത് വന്നത്.
ഇന്നലെ വൈകിട്ടോടെയാണ് സംഭവങ്ങളുടെ തുടക്കം. കുട്ടിയെ രണ്ടാനച്ഛൻ മർദ്ദിക്കുന്നത് കണ്ട് അയൽക്കാരാണ് ആദ്യം വീട്ടിലെത്തിയത്. ഇവർ പിന്നീട് പോലീസിൽ വിവരമറിയിച്ചു. തുടർന്ന് കുട്ടിയെയും കൊണ്ട് അച്ഛൻ ജില്ലാ ആശുപത്രിയിലെത്തി. കുട്ടി വീണ് തലക്ക് പരിക്കേറ്റതാണെന്നാണ് രണ്ടാനച്ഛൻ പറഞ്ഞത്. ഡോക്ടറുടെ വിശദമായുള്ള പരിശോധനയിൽ ഞെട്ടിപ്പിക്കുന്ന പരിക്കുകളാണ് കണ്ടെത്തിയത്. ഇതോടെ കുട്ടി രണ്ടാനച്ഛന്റെ ക്രൂരകൃത്യങ്ങൾ വെളിപ്പെടുത്തുകയായിരുന്നു. പോലീസ് എയ്ഡ് പോസ്റ്റിൽ നിന്നും മാവേലിക്കര പോലീസിൽ വിവരമറിയിക്കുകയും പോലീസെത്തി രണ്ടാനച്ഛനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
വിഷയം ചൈൽഡ് വെൽഫെയർ സെന്ററിൽ അറിയിച്ചിരുന്നു. നിലവിൽ കുട്ടി ചികിത്സയിലാണ്. പല്ലാരിമംഗലത്ത് ഒരു വാടകവീട്ടിലാണ് ഇവർ താമസിക്കുന്നത്. ഇയാൾ കുട്ടിയെ മർദ്ദിക്കുന്നത് പതിവാണെന്നും അമ്മ എതിർത്തിരുന്നില്ലെന്നും നാട്ടുകാർ പറഞ്ഞു. കുട്ടിയുടെ ശരീരത്തിൽ വലിയ രീതിയിൽ പരിക്കേറ്റിട്ടുണ്ട്. തലയുടെ ഭാഗത്തും മുതുകിലും അരയ്‌ക്ക് താഴെ പിൻഭാഗത്തും അടിയേറ്റിട്ടുണ്ട്. അടിയേറ്റ ഭാഗങ്ങളിലുണ്ടായ മുറിവുകൾ ഉണങ്ങിയ പാടുകളും കാണാം.
Comments