ചെന്നൈ: മധുര മീനാക്ഷി ക്ഷേത്രത്തിലെ വർണാഭമായ ഘോഷയാത്രയിൽ പങ്കെടുത്ത് പതിനായിരങ്ങൾ. ചിത്തിര ഉത്സവത്തിന്റെ ഭാഗമായാണ് ഘോഷയാത്ര സംഘടിപ്പിച്ചത്. ഉത്സവത്തിന്റെ നാലാം ദിവസമായ ഇന്നലെ സുന്ദരേശ്വര ക്ഷേത്രത്തിലെ ദേവതകളെ ആഭരണങ്ങൾ അണിയിച്ച് മീനാക്ഷി അമ്മൻ ക്ഷേത്രത്തിൽ പ്രദക്ഷിണം വെച്ചു.
വില്ലപുരം പാവക്കൈ മണ്ഡഗപ്പടിയിൽ സൂക്ഷിച്ചിരുന്ന പ്രതിഷ്ഠകൾ സ്വർണപ്പലകയിൽ എഴുന്നള്ളിച്ചു. കുട്ടികളും മുതിർന്നവരും ഉൾപ്പെടെ നിരവധി ഭക്തരാണ് ഘോഷയാത്രയിൽ പങ്കെടുത്തത്. കുട്ടികൾ ദേവവേഷം ധരിച്ച് ക്ഷേത്രത്തിലെ ചടങ്ങുകളിൽ പങ്കെടുത്തു. മീനാക്ഷി അമ്മൻ ക്ഷേത്രത്തിലെ ചിത്തിര ഉത്സവം 12 ദിവസങ്ങളിലായാണ് നടക്കുന്നത്. ഉത്സവത്തിന്റെ നാലാം ദിവസമാണ് ഘോഷയാത്ര.
ലോകത്തിലെ ഏറ്റവും പ്രശസ്തമായ ഉത്സവങ്ങളിലൊന്നാണ് ചിത്തിര മഹോത്സവം. ഈ ദിവസങ്ങളിൽ ഘോഷയാത്രയിൽ പങ്കെടുക്കാനും ക്ഷേത്ര ദർശനം നടത്താനും ആയിരക്കണക്കിന് ഭക്തരാണ് ക്ഷേത്രത്തിലെത്തുന്നത്. പന്ത്രണ്ട് ദിവസം നീണ്ടുനിൽക്കുന്ന ഉത്സവത്തിൽ ഏപ്രിൽ 30-ന് മീനാക്ഷി ദേവിയുടെ കിരീടധാരണവും മെയ് 3-ന് രഥോത്സവം നടക്കും. തുടർന്ന് മെയ് നാലിന് ഉത്സവം സമാപിക്കും.
Comments