ലക്നൗ: ഉത്തർപ്രദേശിലെ കലാപങ്ങളെ സർക്കാർ അലിഖഢ് പൂട്ടിട്ട് പൂട്ടിയെന്ന്് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അലിഗഢിൽ നടക്കുന്ന തിരഞ്ഞെടുപ്പ് പ്രചരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘രാജ്യത്തെ തീവ്രവാദം, നക്സലിസം, വിഘടനവാദം എന്നിവയ്ക്ക് അറുതിവരുത്താൻ സർക്കാർ അക്ഷീണം പ്രയത്നിക്കുകയാണ്. അതിനായി സംസ്ഥാനത്ത് നടക്കുന്ന കലാപങ്ങൾക്ക് അലിഖഢ് പൂട്ടിട്ട് പൂട്ടിയിരിക്കുകയാണ് സർക്കാർ. ഇന്ത്യയിലെ പൗരന്മാർ എവിടെ പോയാലും ആദരവോടെയാണ് ജീവിക്കുന്നത്. കഴിഞ്ഞ 60-65 വർഷത്തിനിടയിൽ നേടാൻ സാധിക്കാത്തത് പലതും നരേന്ദ്രമോദി സർക്കാരിന്റെ വരവോടെ സാധ്യമാക്കി’ മുഖ്യമന്ത്രി പറഞ്ഞു.
‘പൂട്ടുകൾക്ക് പേരുകേട്ട അലിഖഢിലെ പൂട്ടുകൾ ലോകമെമ്പാടും അറിയപ്പെടുന്നതാണ്. കേന്ദ്ര സർക്കാർ അലിഖഢ് പൂട്ട് വ്യവസായത്തിന്റെ പുനരുജ്ജീവനത്തിനായി പ്രവർത്തിക്കുകയാണ്. ഏതെങ്കിലും ഉത്പന്ന സംരംഭത്തിന്റെ സഹായത്തോടെ പൂട്ട് വ്യവസായത്തിന് ആഗോള തലത്തിൽ വലിയൊരു പ്ലാറ്റ്ഫോം നൽകും. അലിഗഢിൽ വിമാനത്താവളം നിർമിക്കുന്നതിന് എയർപോർട്ട് അതോറിറ്റിയുമായി ധാരണാപത്രം ഒപ്പുവെച്ചിരിക്കുകയാണ്. വിമാനത്താവളം വിപുലീകരിക്കുന്നതിനായി 700 കോടി രൂപ ഇതിനകം അനുവദിച്ചിട്ടുണ്ട്. അലിഗഢിനെ ഊർജ ഉൽപ്പാദനകേന്ദ്രമാക്കി മാറ്റുന്നതിനായി ഹർദുഗഞ്ചിൽ ഒരു പവർ പ്ലാന്റ് സ്ഥാപിക്കാൻ തീരുമാനിച്ചിരിക്കുകയാണെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
Comments