തിരുവനന്തപുരം: കീടനാശിനി കൂടുതലായി അടങ്ങിയ ഏലയ്‌ക്കയാണ് അരവണയിൽ ഉപയോഗിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി അരവണയുടെ ഗുണനിലവാരം പരിശോധിക്കണമെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചു. ഇതേ തുടർന്ന് അരവണയുടെ വിതരണം കോടതി തടഞ്ഞിരുന്നു. 6.65 ലക്ഷം ടൺ അരവണയുടെ വിതരണമാണ് നേരത്തെ കോടതി തടഞ്ഞത്.
അരവണയുടെ സാംപിൾ വീണ്ടും ലബോറട്ടറിയിൽ പരിശോധനയ്‌ക്ക് അയയ്‌ക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ആവശ്യം അംഗീകരിച്ചു കൊണ്ടാണ് സുപ്രീം കോടതിയുടെ ഉത്തരവ് ഇറക്കിയത്. ആവശ്യം നേരത്തെ കേരള ഹൈക്കോടതി നിരസിച്ചിരുന്നു. ഈ ഉത്തരവ് സ്റ്റേ ചെയ്തു കൊണ്ടാണ് സുപ്രീം കോടതി ദേവസ്വം ബോർഡിന്റെ ആവശ്യം അംഗീകരിച്ചത്.
അരവണ ഭക്ഷ്യയോഗ്യമല്ലെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ഗോഡൗണിൽ സൂക്ഷിച്ചിട്ടുള്ള അരവണ ഇനി വിൽക്കരുതെന്ന് ദേവസ്വം ബോർഡ് കോടതിയെ അറിയിച്ചു.
















Comments