നിസ്‌കാര ഹാളിൽ സംസാരിച്ചു, കണക്കിന് കൊടുത്തിട്ടുണ്ടെന്ന് ഉസ്താദ് പറഞ്ഞു; എന്റെ പൊന്നുമോളെ ഒറ്റയ്ക്ക് റൂമിൽ ഇട്ടത് എന്തിനാ?; ഫോൺ വിളിച്ചപ്പോൾ ഉസ്താദ് കട്ടാക്കി: അസ്‌മിയയുടെ മാതാവ്‌
Monday, May 26 2025
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News Kerala

നിസ്‌കാര ഹാളിൽ സംസാരിച്ചു, കണക്കിന് കൊടുത്തിട്ടുണ്ടെന്ന് ഉസ്താദ് പറഞ്ഞു; എന്റെ പൊന്നുമോളെ ഒറ്റയ്‌ക്ക് റൂമിൽ ഇട്ടത് എന്തിനാ?; ഫോൺ വിളിച്ചപ്പോൾ ഉസ്താദ് കട്ടാക്കി: അസ്‌മിയയുടെ മാതാവ്‌

Janam Web Desk by Janam Web Desk
May 19, 2023, 09:39 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ബാലരാമപുരത്തെ ഇസ്ലാം മതപഠനശാലയിൽ ബീമാപള്ളി സ്വദേശിയായ അസ്മിയ മോൾ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ടതിൽ അന്വേഷണം നടക്കുകയാണ്. കുട്ടിയുടെ മരണത്തിന് കാരണമായ മതപഠനശാലയ്‌ക്കെതിരെയും അദ്ധ്യാപകർക്കെതിരെയും പ്രതിഷേധം ശക്തമാണ്. മദ്രസയിലെ ഉസ്താദിനെതിരെയും സ്ഥാപനത്തിലെ മറ്റ് അദ്ധ്യാപകർക്കെതിരെയും വെളിപ്പെടുത്തലുകളുമായി രം​ഗത്തെത്തിയിരിക്കുകയാണ് അസ്മിയ മോളുടെ മാതാവ് റഹ്മത്ത് ബീവി. ഉസ്താദ് കുട്ടിയെ മർദ്ദിച്ചിരുന്നുവെന്നും സ്ഥാപനത്തിലെ അദ്ധ്യാപിക മകളെ നിരന്തരം ശപിച്ചിരുന്നെന്നും റഹ്മത്ത് ബീവി മാദ്ധ്യമങ്ങളോട് പറഞ്ഞു.

‘എപ്പോഴും ഒരു ടീച്ചർ നീ നന്നാവൂലെടി എന്ന് പറഞ്ഞ് ശപിക്കുന്നുണ്ടെന്ന് മോള് എന്റെയടുത്ത് പറഞ്ഞിരുന്നു. ഇത് ഉസ്താദിന്റെയടുത്ത് ഉമ്മ പറയണമെന്നും ആവശ്യപ്പെട്ടു. ഉസ്താദിന്റെയടുത്ത് പറഞ്ഞപ്പോൾ, നീ എന്തിനാ നിന്റെ ഉമ്മായുടെ അടുത്ത് പറയാൻ പോയത്, ഉമ്മയാണോ നിന്നെ പരിഗണിക്കുന്നത് എന്നൊക്കെ മോളോട് ചോദിച്ചു. വെള്ളിയാഴ്ച അവൾ എന്നെ വിളിച്ചില്ല. ഞാൻ ഉസ്താദിനെ വിളിച്ചപ്പോൾ അവൾ നാളെ വിളിക്കുമെന്ന് പറഞ്ഞ് കട്ടാക്കി. ശനിയാഴ്ച അവൾ വിളിച്ചിട്ട് ഭയങ്കര കരച്ചിൽ. ഉമ്മാ നാളെ വന്ന് എന്നെ കൊണ്ടുപോ, എന്നെ ആരുടെയടുത്തും സംസാരിക്കാൻ അനുവദിക്കുന്നില്ല, ഒറ്റയ്‌ക്ക് മുറിയിലാക്കി എന്നൊക്കെ പറഞ്ഞു’.

‘നിസ്‌കാര ഹാളിൽ ചെന്നാൽ അവൾക്ക് ഭയങ്കര സംസാരമാണെന്നും കണക്കിന് കൊടുത്തിട്ടുണ്ടെന്നും ഉസ്താദ് എന്നോട് പറഞ്ഞു. മാത്രമല്ല നിങ്ങൾ തളർന്നുവീഴരുതെന്നും, അവൾക്ക് സുഖമില്ലെന്നും ഓട്ടോയുണ്ടെങ്കിൽ വിളിച്ചിട്ട് വാ എന്നും അവൻ എന്നോട് പറഞ്ഞു. ഞങ്ങൾക്ക് ആശുപത്രി അറിയാമോ, അറിയാവുന്നൊരുത്തൻ വണ്ടിയിൽ കയറേണ്ടേ, കയറിയില്ല. ചോദിച്ച് ചോദിച്ച് പൊന്നുമോളെയുമെടുത്ത് ഞങ്ങൾ പോയി. ഞാൻ വിചാരിച്ചത് അവൾ ബോധം കെട്ട് കിടക്കുകയാണെന്നാണ്. പിന്നീടാണ് അറിയുന്നത് ആത്മഹത്യയാണെന്ന്. എന്റെ പൊന്നുമോൾ ആത്മഹത്യ ചെയ്യാൻ എന്താ കാരണം? അവൾ അത്മഹത്യ ചെയ്യുമെന്ന് എനിക്ക് തോന്നുന്നില്ല. എന്റെ പൊന്നുമോളെ ഒറ്റയ്‌ക്ക് റൂമിൽ കൊണ്ടുപോയി ആക്കിയതെന്തിനാണ്. എനിക്കെന്റെ മോളെ താ’- റഹ്മത്ത് ബീവി പറഞ്ഞു.

 

 

Tags: balaramapuramAsmiya
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ഒന്നുകിൽ 4 തെങ്ങിൻതൈ; അല്ലെങ്കിൽ വകുപ്പിന്റെ മാസികയുടെ ഒരു വർഷത്തെ സബ്സ്ക്രിപ്ഷൻ; കർഷകരോട് കൃഷി ഓഫീസറിന്റെ തിട്ടൂരം

കരഞ്ഞാൽ ഇരു കരണത്തും മാറി മാറി അടിക്കും; അമ്മ നോക്കി നിൽക്കും; രണ്ടാനച്ഛന്റെ ക്രൂര പീഡനം വെളിപ്പെടുത്തി യുകെജി വിദ്യാർത്ഥി

ഒരു മാസം മുന്‍പ് വളര്‍ത്തുനായയുടെ കടിയേറ്റു; ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു

കണ്ടെയ്നർ കണ്ടാൽ അടുത്ത് പോകാനോ തൊടാനോ ശ്രമിക്കരുത്; വീണ്ടും ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്

‘ഓളോട് പ്രത്യേകം പറ‍ഞ്ഞതാ ഇഞ്ചക്ഷൻ എടുക്കണ്ടാന്ന്’; കുട്ടിക്ക് വാക്സിനേഷൻ നൽകിയതിന് ​വനിത ഡോക്ടർക്ക് യുവാവിന്റെ ഭീഷണി; വീഡിയോ കാണാം

ജയിലിൽ ആത്മഹത്യക്ക് ശ്രമം; വെഞ്ഞാറമ്മൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാൻ ഗുരുതരാവസ്ഥയിൽ

Latest News

‘അയാൾ പൂജാരയെ ടീമിൽ നിന്ന് പുറത്താക്കാൻ ശ്രമിച്ചു’; വെളിപ്പെടുത്തലുമായി ഇന്ത്യൻ ക്രിക്കറ്ററുടെ ഭാര്യ

രാജ്യത്ത് രണ്ട് പുതിയ കോവിഡ് വകഭേദം കൂടി റിപ്പോർട്ട് ചെയ്തു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രാലയം

അടിച്ചമർത്തലിനെതിരെ ശബ്ദമുയർത്തി; ഭാര്യയും മക്കളും നോക്കിനിൽക്കെ ബലൂച് പത്രപ്രവർത്തകനെ വെടിവച്ചുകൊന്നു; പിന്നിൽ പാക് പിന്തുണയുള്ള സായുധസംഘം

നായപ്പുറത്തേറി പെൺകുട്ടിയുടെ രാജകീയ യാത്ര; അംഗരക്ഷകരായി തെരുവുനായകൾ: വൈറലായി വീഡിയോ

ഇതാണ് മോദിയുടെ ഗ്യാരണ്ടി; “ഏറ്റവും കഠിനമായ” ശിക്ഷ നൽകുമെന്ന് അന്ന് പറഞ്ഞു; ഓപ്പറേഷൻ സിന്ദൂറിന് ശേഷമുള്ള ആദ്യ ‘മൻ കി ബാത്ത്’

മാവോയിസ്റ്റ് ഭീഷണി അകന്നു; ഗഡ്ചിറോളിയിലെ വനവാസി ഗ്രാമത്തിൽ ആദ്യമായി ബസ് സർവീസ് തുടങ്ങി

രാം ലല്ലയുടെ അനുഗ്രഹം തേടി കോലിയും അനുഷ്‍കയും; അയോദ്ധ്യയിലെ രാമക്ഷേത്രത്തിലും ഹനുമാൻ ഗർഹിയിലും ദർശനം നടത്തി ദമ്പതികൾ; ചിത്രങ്ങൾ

“യൂണിഫോമിട്ട എല്ലാവർക്കും ഒരു കഴിവുണ്ട്, ഈ ഭാരതത്തിനെ നോക്കി ആരെങ്കിലും ഒന്നു കല്ലെറിഞ്ഞാൽ വേരോടെ പിഴുതെടുക്കും ഞങ്ങൾ”

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies