ടെഹ്റാൻ: ആഗോള തലത്തിൽ സദാചാര പോലീസും ഹിജാബും മാത്രമായി ചുരുങ്ങിയ ഇറാനിൽ നിന്നും പുറത്ത് വരുന്നത് വീണ്ടും വധശിക്ഷയുടെ വാർത്തകൾ. ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിൽ പങ്കെടുത്തതിന് മൂന്ന് പേരെയാണ് ഇറാൻ ഭരണകൂടം കഴിഞ്ഞ ദിവസം തുക്കിലേറ്റിയത്. മജിദ് കസെമി, സാലിഹ് മിർഹാഷെമി, സയീദ് യഗൂബി എന്നിവർക്കാണ് ഭരണകൂടത്തിന്റെ കിരാത നടപടിയിൽ ജീവൻ നഷ്ടമായത്.
ഇരുപത്തിരണ്ടുകാരിയായ മഹ്സ അമാനിയുടെ കസ്റ്റഡി മരണത്തിൽ പ്രതിഷേധിച്ചാണ് ഇവർ പ്രക്ഷോഭങ്ങളിൽ പങ്കെടുത്തത്. ‘മാഹരീബെ’ അല്ലെങ്കിൽ ‘ദൈവത്തിനെതിരായ യുദ്ധം’ എന്ന് കുറ്റമാണ് മൂവർക്കുമെതിരെ ചുമത്തിയത്. ടെഹാറാനിൽ നടന്ന പ്രക്ഷോഭങ്ങളിൽ നൂറുകണക്കിനാളുകൾക്കാണ് ജീവൻ നഷ്ടമായത്. പ്രതിഷേധത്തിൽ പങ്കെടുത്തത് കൊണ്ട് മാത്രം തൂക്കിലേറ്റിയവരുടെ എണ്ണം ഇതൊടെ ഏഴായി.
2023ൽ ഏറ്റവും കൂടുതൽ പേരെ വധശിക്ഷയ്ക്ക് വിധേയമാക്കിയ രാജ്യം എന്ന് കുപ്രസിദ്ധി ഇറാന് സ്വന്തമാണ്. കഴിഞ്ഞ നാല് മാസത്തിനുള്ളിൽ ഇറാൻ ഭരണകൂടം തൂക്കിലേറ്റിയത് 203 പേരെയാണ്. ഇറാൻ മനുഷ്യാവകാശ സംഘടനയാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് ആഗോള മനുഷ്യാവകാശ സംഘനയാണ് പുറത്ത് വിട്ടത്.
മതനിന്ദ ആരോപിച്ച് വധശിക്ഷ നടത്തുന്ന ഇറാൻ ഭരണകൂടത്തിന്റെ നടപടിക്കെതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. 2022ൽ 528 പേരയും 2021ൽ 333 പേരെയും ഭരണകൂടം തൂക്കി കൊന്നിരുന്നു.
Comments