കല്യാണമൊക്കെ കഴിഞ്ഞു, ആൽബവും വീഡിയോയുമൊക്കെ കയ്യിൽ കിട്ടി. എല്ലാമുണ്ട് പക്ഷേ താലികെട്ട് മാത്രമില്ല. ബെംഗളൂരുവിലാണ് സംഭവം. താലികെട്ട് ഇല്ലാത്ത ആൽബവും വീഡിയോയും നൽകിയതിന് വരൻ ഉപഭോക്തൃ കോടതിയിൽ പരാതി നൽകി. പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയ ഉപഭോക്തൃ കോടതി ഫോട്ടോഗ്രാഫർ വരന് 25,000 രൂപ നൽകാൻ വിധിച്ചു.
ബെംഗളൂരുവിലെ പ്രമുഖ വെഡ്ഡിംഗ് ഫോട്ടോഗ്രാഫർ രാഹുൽ കുമാറിനാണ് നഷ്ടപരിഹാരം നൽകണമെന്ന് കോടതി ഉത്തരവിട്ടത്. വിവാഹവുമായി ബന്ധപ്പെട്ട മിക്ക നിമിഷങ്ങളും പകർത്തയെങ്കിലും താലിക്കെട്ട് മാത്രം വീഡിയോയിൽ ഉണ്ടായിരുന്നില്ലെന്നും വിവാഹത്തിന്റെ ആൽബവും വീഡിയോയുമൊക്കം നൽകാൻ വൈകിയതായും യുവാവ് ആരോപിക്കുന്നു.താലികെട്ട് ഇല്ലാത്ത ആൽബവും വീഡിയോയും എങ്ങനെ നൽകുമെന്നതുകൊണ്ടാണ് മനപൂർവം വൈകിപ്പിച്ചതെന്ന് കോടതി കണ്ടെത്തി. ഇതോടെയാണ് നഷ്ടപരിഹാരം നൽകാൻ വിധിച്ചത്.
ബെംഗളൂരു ഉത്തരഹള്ളി സ്വദേശി നിതിൻ കുമാർ എന്ന യുവാവാണ് പരാതി ഉന്നയിച്ചത്. 2019-ലായിരുന്നു ഇയാളുടെ വിവാഹം. 1.2 ലക്ഷം രൂപയുടെ വർക്കാണ് രാഹുലിന് നിതിൻ നൽകിയത്. എന്നാൽ വിവാഹം കഴിഞ്ഞ് ആൽബത്തിനായി വിളിച്ചപ്പോൾ നിതിൻ അവധി പറയുകയായിരുന്നു. ആദ്യം ഒരാഴ്ച അവധി പറഞ്ഞ രാഹുൽ പിന്നീട് അത് രണ്ടാഴ്ചയായി. ഒടുവിൽ നിതിനും സുഹൃത്തുക്കളും രാഹുലിന്റെ ഓഫീസിലെത്തി ബഹളം വെച്ചു. ഒടുവിൽ 2020 മാർച്ചിൽ കുറച്ച് ചിത്രങ്ങൾ മാത്രമായി വിവാഹ ആൽബം അയച്ച് കൊടുത്തു. താലിക്കെട്ട് ചിത്രങ്ങൽ ഇല്ലാത്തത് ചേദിച്ച് വീണ്ടും വിളിച്ചെങ്കിലും പിന്നീട് രാഹുൽ ഫോൺ എടുക്കാതെയായി.
പിന്നീട് 2021 ജനുവരിയിൽ താലിക്കെട്ട് വീഡിയോ കാണാനില്ലെന്നും തെറ്റിന് നഷ്ടപരിഹാരം നൽകാൻ തയ്യാറാണെന്നും രാഹുൽ അറിയിച്ചു. തുടർന്ന്
നിതിൻ രാഹുലിനെതിരെ വക്കീൽ നോട്ടീസ് അയയ്‌ക്കുകയും ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനിൽ ഹർജി നൽകുകയും ചെയ്തു. ദിവസങ്ങൾ നീണ്ട വാദത്തിനൊടുവിൽ രാഹുൽ തെറ്റ് സമ്മതിക്കുകയായിരുന്നു.
Comments