ബിജീംഗ്: ഇന്ത്യൻ മാദ്ധ്യമപ്രവർത്തകർ ചൈനയിൽ നിന്ന് പുറത്തുപോകണമെന്ന് ചൈന. രാജ്യങ്ങൾ തമ്മിൽ പരസ്പരം തർക്കം തുടരുന്നതിന്റെ ഭാഗമായാണ് ചൈനയുടെ ആവശ്യം. അവസാന ഇന്ത്യൻ മാദ്ധ്യമപ്രവർത്തകനോടും രാജ്യം വിടാനാണ് ചൈന ആവശ്യപ്പെട്ടിരിക്കുന്നത്. ഈ മാസം തന്നെ പോകണമെന്നും ആവശ്യമുണ്ട്. ഇത് ഇന്ത്യയുടെ വളർച്ചയിലും ആഗോളതലത്തിൽ ഇന്ത്യയ്‌ക്ക് ലഭിക്കുന്ന സ്വീകാര്യതയിലുമുള്ള അസ്വസ്ഥതയാണ്് കാണിക്കുന്നത്.
പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ടറോട് രാജ്യം വിടണമെന്ന് ചൈനീസ് അധികൃതർ ആവശ്യപ്പെട്ടു എന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതോടെ ഇന്ത്യയിൽ നിന്നുള്ള ചൈനയിലെ അവസാത്തെ മാദ്ധ്യമപ്രപർത്തകനും ഇല്ലാതാകും. നാലു മാദ്ധ്യമപ്രവർത്തകരായിരുന്നു ചൈനയിലുണ്ടായിരുന്നത്. എന്നാൽ ചൈനയുടെ ഈ നീക്കത്തോടെ ചൈനീസ് ഗവൺമെന്റുമായി ബന്ധപ്പെട്ടുള്ള പല തീരുമാനങ്ങളും നേരിട്ട് ഇന്ത്യയിലെത്തില്ല. പകരം അന്തർദേശീയ മാദ്ധ്യമങ്ങളെ നമ്മൾ ആശ്രയിക്കേണ്ടിവരും. കുറച്ച് നാൾ മുമ്പ് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ടർ ചൈനയിൽ നിന്നും മടങ്ങിയിരുന്നു. പ്രസാർ ഭാരതി, ഹിന്ദു എന്നിവയിലെ രണ്ടു പേരുടെ വീസ പുതുക്കാൻ ഏപ്രിലിൽ ചൈന തയാറായില്ല. പിന്നാലെയാണ് നാലാമത്തെ ജേണലിസ്റ്റിനോടും മടങ്ങാൻ ചൈന ആവശ്യപ്പെട്ടത്.
മാദ്ധ്യമപ്രവർത്തകരെ പുറത്താക്കിയതിനെ കുറിച്ച് പ്രതികരിക്കാൻ ചൈനീസ് വിദേശകാര്യ മന്ത്രാലയം ഇതുവരെ തയ്യാറായില്ല. കമ്മ്യുണിസ്റ്റ് സർക്കാരിന്റെ മാദ്ധ്യമങ്ങളോടുള്ള സമീപനമായാണ് പല രാജ്യങ്ങളും ഇതിനെ കാണുന്നത്. ചൈന നടത്തുന്ന പല പദ്ധതികളും പുറം ലോകം അറിയാതിരിക്കാൻ പലപ്പോഴും തദ്ദേശിയമായ മാദ്ധ്യമങ്ങളെ പോലും ചൈന വിലക്കാറുണ്ട്. കൊറോണ മഹാമാരിയുടെ ഉദ്ഭവമടക്കമുള്ള കാര്യങ്ങളിലെ ചൈനീസ് നിലപാട് ദുരൂഹമായിരുന്നു. ഈ സാഹചര്യത്തിൽ തങ്ങളുടെ പദ്ധതികൾ മറ്റ് രാജ്യങ്ങൾ പ്രത്യേകിച്ച് ഇന്ത്യ അറിയരുത് എന്ന് ചൈന വിശ്വസിക്കുന്നു എന്ന് മാദ്ധ്യമപ്രവർത്തകരുടെ പുറത്താക്കലിൽ നിന്ന് മനസ്സിലാക്കാം.
Comments