തിരുവനന്തപുരം: ഏകീകൃത സിവിൽ കോഡ് വരാൻ ഇന്ത്യൻ മുസ്ലീം സ്ത്രീകൾ കാത്തിരിക്കുകയാണെന്ന് റിപ്പബ്ലിക്കൻ പാർട്ടി നേതാവ് നുസ്രത്ത് ജഹാൻ. വിവേചനം നേടിരുന്ന മുസ്ലീം സ്ത്രീകൾക്ക് ആശ്വാസം പകരുന്നതാണ് ഏക സിവിൽ കോഡ്. മോദി അധികാരത്തിൽ എത്തിയതിന് ശേഷമാണ് മുസ്ലീം സ്ത്രീകൾക്ക് ഒരു ആശ്രയകേന്ദ്രം ഉണ്ടായത്. 73 വർഷമായിട്ടും നടപ്പിലാക്കാൻ സാധിക്കാത്ത ഒരു നിയമം ഇപ്പോൾ പ്രാവർത്തികമാകുമ്പോൾ സന്തോഷിക്കുകയാണ് വേണ്ടത്. ഏക സിവിൽ നിയമം ഇന്ത്യൻ മുസ്ലീം സ്ത്രീകൾക്ക് ജീവിതത്തിൽ വിപ്ലവം സൃഷ്ടിക്കുമെന്നും നുസ്രത്ത് ജഹാൻ ജനം ഡിബേറ്റിൽ പറഞ്ഞു.
മുത്തലാഖ് നിരോധന നിയമം വന്നപ്പോൾ ഒരുപാട് വ്യത്യാസമുണ്ടായി. ഇന്ന് ഭാര്യയെ മൊഴി ചൊല്ലി അങ്ങനെ വെറുതെ പോകാൻ പറ്റാത്ത അവസ്ഥയുണ്ടായിരിക്കുന്നു. അത്തരത്തിൽ സാമൂഹ്യ നീതി നടപ്പിലായത് നരേന്ദ്രമോദി അധികാരത്തിൽ വന്നതുകൊണ്ടാണ്. അതിനാൽ തന്നെ ഏകീകൃത സിവിൽകോഡ് നടപ്പിലാക്കാൻ മുസ്ലീം സ്ത്രീകൾ കാത്തിരിക്കുകയാണ്. ബഹുഭാര്യത്വം ആഗ്രഹിക്കുന്നവരാണ് യൂണിഫോം സിവിൽകോഡിനെ എതിർക്കുന്നത്. ഇനിയുള്ള കാലം വിവേചനം നടക്കില്ലെന്നും നുസ്രത്ത് പറഞ്ഞു.
മോദിയെ പോലുള്ള ഒരു ഭരണാധികാരിയെ ഭയപ്പെടുത്താൻ ആരെക്കൊണ്ടും സാധിക്കില്ല. മുസ്ലീം സ്ത്രീയായ തനിക്ക് അഭിപ്രായം ഇത്തരത്തിൽ പ്രകടിപ്പിക്കാൻ സാധിക്കുന്നത് മോദി അധികാരത്തിൽ ഉള്ളതുകൊണ്ടാണ്. തന്നെപ്പോലുള്ളവർ ആക്രമണങ്ങളെ ഭയപ്പെടാതെ ജീവിക്കുന്നത് കേന്ദ്രത്തിൽ ശക്തനായ ഭരണാധികാരി ഉള്ളതുകൊണ്ടാണെന്നും നുസ്രത്ത് ജഹാൻ പറഞ്ഞു.
















Comments