ആ നെഞ്ചിൽ തുരുതുരെ വെടിയുതിർക്കുമ്പോൾ അവർ ഉറക്കെ വിളിച്ചു...ഗോൾ...ഗോൾ! സെൽഫ് ഗോളിന് പകരം സ്വന്തം ജീവൻ നൽകേണ്ടിവന്ന ആന്ദ്രേ എസ്‌കോബാറിന്റെ ഓർമ്മകൾക്ക് ഇന്ന് 29 വയസ്
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News

ആ നെഞ്ചിൽ തുരുതുരെ വെടിയുതിർക്കുമ്പോൾ അവർ ഉറക്കെ വിളിച്ചു…ഗോൾ…ഗോൾ! സെൽഫ് ഗോളിന് പകരം സ്വന്തം ജീവൻ നൽകേണ്ടിവന്ന ആന്ദ്രേ എസ്‌കോബാറിന്റെ ഓർമ്മകൾക്ക് ഇന്ന് 29 വയസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 2, 2023, 02:34 pm IST
FacebookTwitterWhatsAppTelegram

ഫുട്‌ബോൾ ചരിത്രത്തിൽ അന്നുവരെയും അതിനുശേഷവുമുണ്ടായിരുന്നില്ല ജീവനോളം വിലയുണ്ടായിരുന്നൊരു ഒരു സെൽഫ് ഗോൾ..! 1994 ജൂലൈ രണ്ടിന് കൊളംബിയയുടെ ഡിഫൻഡർ ആന്ദ്രേ എസ്‌കോബാറിന്റെ ദാരുണ കൊലപാതകത്തിന് ഇന്ന് 29 വർഷം തികയുമ്പോൾ അവശേഷിക്കുന്നത് നടുക്കുന്ന ഓർമ്മകൾ മാത്രമാണ്. 27ാം വയസിൽ എസ്‌കോബാർ എന്ന പക്വതയാർന്ന ഫുട്‌ബോളർ ഒരുപറ്റം ക്രിമിനലുകളുടെ തോക്കിൻ മുനയിലൊടുങ്ങുമ്പോൾ ലോകം സാക്ഷിയായത് സമാനതകളില്ലാത്ത ദുരന്തത്തിനായിരുന്നു.

അമേരിക്കയിൽ അരങ്ങേറിയ 15ാമത് ലോകകപ്പ് ഫൈനൽ റൗണ്ടിലെ കൊളംബിയയുടെ രണ്ടാം മത്സരം. എതിരാളികൾ ആതിഥേയരും ദുർബലരുമായ അമേരിക്ക. പക്ഷേ അമേരിക്കയുമായുളള മത്സരത്തിനു മുൻപു തന്നെ കൊളംബിയ ആദ്യ പരാജയം ഏറ്റുവാങ്ങിയിരുന്നു റുമാനിയയോട് (1-3). ക്വാർട്ടറിലേക്കു കടക്കണമെങ്കിൽ കൊളംബിയയ്‌ക്ക് വിജയം അനവാര്യം. ഒരുലക്ഷത്തോളം കാണികൾക്ക് മുന്നിൽ ആത്മവിശ്വാസത്തോടെ ഇറങ്ങിയ കൊളംബിയക്ക് പക്ഷേ കാലം കരുതിവച്ചത് മറ്റൊന്നായിരുന്നു.

ആദ്യ പകുതിയുടെ 34ാം മിനിറ്റിൽതന്നെ ആ ദുരന്തം സംഭവിച്ചു. അമേരിക്കയുടെ ജോൺ ഹാർക്സ് ഇടത്തുനിന്ന് നൽകിയ ക്രോസ് അടിച്ചകറ്റാനുള്ള ശ്രമത്തിൽ കൊളംബിയൻ ഡീപ് ഡിഫൻഡർ എസ്‌കോബാറിന്റെ കാലിൽത്തട്ടി, വെട്ടിത്തിരിഞ്ഞ് കൊളംബിയൻ ഗോൾ വലയിലേക്കു നീങ്ങി. സ്ഥാനം തെറ്റി നിൽക്കുകയായിരുന്ന കൊളംബിയൻ ഗോളി ഓസ്‌കർ കൊർഡൊസെയ്‌ക്ക് വെറും കാഴ്ചക്കാരനാകാനേ വിധിയുണ്ടായിരുന്നുള്ളു. ഇടങ്കാലനായ എസ്‌കോ, വലതുഭാഗത്തുനിന്നു വന്ന താഴ്ന്ന ക്രോസ് വലങ്കാലുകൊണ്ട് ക്ലിയർ ചെയ്യാൻ ശ്രമിച്ചത് മറ്റൊരു ദൗർഭാഗ്യവും ദുരന്തത്തിന് തുടക്കവുമായി.

Colombia were highly rated going into the 1994 #FIFAWorldCup having smashed Argentina 5-0 in qualifying in Buenos Aires.

But amid all sorts of pressures and threats they lost to USA #OTD with Escobar’s own goal having the most tragic repercussions. pic.twitter.com/yr3Y8l3hdI

— World Cup Nearly Men (@NearlyMenCup) June 22, 2022

“>

Colombia were highly rated going into the 1994 #FIFAWorldCup having smashed Argentina 5-0 in qualifying in Buenos Aires.

But amid all sorts of pressures and threats they lost to USA #OTD with Escobar’s own goal having the most tragic repercussions. pic.twitter.com/yr3Y8l3hdI

— World Cup Nearly Men (@NearlyMenCup) June 22, 2022

 

52ാം മിനിറ്റിൽ എർനിസ്റ്റുവാർട്ട് അമേരിക്കയുടെ ലീഡ് ഉയർത്തി. കൊളംബിയയുടെ ആശ്വാസഗോൾ അഡോൾഫോ വാലെൻസിയ നേടിയെങ്കിലും അമേരിക്ക 2-1ന് വിജയിച്ചു. ഇതോടൊപ്പം കൊളംബിയയ്‌ക്ക് പുറത്തേക്കുളള വഴിയും തെളിഞ്ഞു. കൊലപ്പെടുത്തുമെന്ന ഭീഷണികളടക്കം വന്നെങ്കിലും ആരുമത് കാര്യമാക്കിയില്ല എന്നതായിരുന്നു സത്യം. ഒരാഴ്ചയ്‌ക്കുശേഷം ജൂലൈ ഒന്നിന് രാത്രി സുഹൃത്തുകൾക്കൊപ്പം എസ്‌കോബാർ നൈറ്റ്ക്ലബ്ബിലെത്തി. ഏറെ നേരം അവിടെ ചിലവഴിച്ചു. പുലർച്ചെ മൂന്ന് മണിയോടടുത്ത് പോകാനൊരുങ്ങുമ്പോഴാണ് ഒരു സംഘം എസ്‌കോബാറുമായി തർക്കത്തിലേർപ്പെടുന്നത്. ആക്രോശങ്ങൾക്കും കടുത്ത വാക്പോരിനുമൊടുവിൽ കൂട്ടത്തിലൊരാൾ തോക്കെടുത്ത് നിറയൊഴിച്ചു. എസ്‌കോബാറിന്റെ നെഞ്ചിൽ നിരവധി വെടിയുണ്ടകളേറ്റു. ഓരോ തവണ വെടിയുതിർക്കുമ്പോഴും അവർ ‘ഗോൾ’ എന്നലറിവിളിച്ചുകൊണ്ടേയിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും എസ്‌കോബാറിന്റെ ജീവൻ രക്ഷിക്കാനായില്ല. ലോകം ഞെട്ടിത്തരിച്ച രാത്രി.

1967 മാർച്ച് 31ന് മെഡിലിനിൽ ജനിച്ച എസ്‌കോ കൊളംബിയയുടെ ഏറ്റവും പക്വതയാർന്ന കളിക്കാരൻ എന്ന പേരാണു സ്വന്തമാക്കിയത്. ഒരിക്കലും ദേഷ്യപ്പെടാത്ത, സമ്മർദം പുറത്തുകാട്ടാത്ത താരമായിരുന്നു കൊളംബിയയുടെ രണ്ടം നമ്പർ ജഴ്സിക്കാരൻ. സ്വന്തം ക്ലബ്ബായ അതിലറ്റിറോ നാസ്യനലിന്റെ പല നേട്ടങ്ങളിലും പങ്കാളി. 1989ൽ കൊളംബിയൻ ലീഗും ലാറ്റിനമേരിക്കൻ ക്ലബ് ചാമ്പ്യൻഷിപ്പും അതിലറ്റിറോയ്‌ക്കു നേടാനായത് എസ്‌കോയുടെ കൂടി കഴിവുകൊണ്ടാണ്. 56 തവണ ദേശീയ ജഴ്സിയണിഞ്ഞിട്ടുണ്ട്. മരിക്കുമ്പോൾ പ്രായം 27 വയസ്.

Tags: Deathanniversary
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

Latest News

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ഭ​ഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies