ആ നെഞ്ചിൽ തുരുതുരെ വെടിയുതിർക്കുമ്പോൾ അവർ ഉറക്കെ വിളിച്ചു...ഗോൾ...ഗോൾ! സെൽഫ് ഗോളിന് പകരം സ്വന്തം ജീവൻ നൽകേണ്ടിവന്ന ആന്ദ്രേ എസ്‌കോബാറിന്റെ ഓർമ്മകൾക്ക് ഇന്ന് 29 വയസ്
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ആ നെഞ്ചിൽ തുരുതുരെ വെടിയുതിർക്കുമ്പോൾ അവർ ഉറക്കെ വിളിച്ചു…ഗോൾ…ഗോൾ! സെൽഫ് ഗോളിന് പകരം സ്വന്തം ജീവൻ നൽകേണ്ടിവന്ന ആന്ദ്രേ എസ്‌കോബാറിന്റെ ഓർമ്മകൾക്ക് ഇന്ന് 29 വയസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 2, 2023, 02:34 pm IST
Facebook
Twitter
WhatsAppTelegram

ഫുട്‌ബോൾ ചരിത്രത്തിൽ അന്നുവരെയും അതിനുശേഷവുമുണ്ടായിരുന്നില്ല ജീവനോളം വിലയുണ്ടായിരുന്നൊരു ഒരു സെൽഫ് ഗോൾ..! 1994 ജൂലൈ രണ്ടിന് കൊളംബിയയുടെ ഡിഫൻഡർ ആന്ദ്രേ എസ്‌കോബാറിന്റെ ദാരുണ കൊലപാതകത്തിന് ഇന്ന് 29 വർഷം തികയുമ്പോൾ അവശേഷിക്കുന്നത് നടുക്കുന്ന ഓർമ്മകൾ മാത്രമാണ്. 27ാം വയസിൽ എസ്‌കോബാർ എന്ന പക്വതയാർന്ന ഫുട്‌ബോളർ ഒരുപറ്റം ക്രിമിനലുകളുടെ തോക്കിൻ മുനയിലൊടുങ്ങുമ്പോൾ ലോകം സാക്ഷിയായത് സമാനതകളില്ലാത്ത ദുരന്തത്തിനായിരുന്നു.

അമേരിക്കയിൽ അരങ്ങേറിയ 15ാമത് ലോകകപ്പ് ഫൈനൽ റൗണ്ടിലെ കൊളംബിയയുടെ രണ്ടാം മത്സരം. എതിരാളികൾ ആതിഥേയരും ദുർബലരുമായ അമേരിക്ക. പക്ഷേ അമേരിക്കയുമായുളള മത്സരത്തിനു മുൻപു തന്നെ കൊളംബിയ ആദ്യ പരാജയം ഏറ്റുവാങ്ങിയിരുന്നു റുമാനിയയോട് (1-3). ക്വാർട്ടറിലേക്കു കടക്കണമെങ്കിൽ കൊളംബിയയ്‌ക്ക് വിജയം അനവാര്യം. ഒരുലക്ഷത്തോളം കാണികൾക്ക് മുന്നിൽ ആത്മവിശ്വാസത്തോടെ ഇറങ്ങിയ കൊളംബിയക്ക് പക്ഷേ കാലം കരുതിവച്ചത് മറ്റൊന്നായിരുന്നു.

ആദ്യ പകുതിയുടെ 34ാം മിനിറ്റിൽതന്നെ ആ ദുരന്തം സംഭവിച്ചു. അമേരിക്കയുടെ ജോൺ ഹാർക്സ് ഇടത്തുനിന്ന് നൽകിയ ക്രോസ് അടിച്ചകറ്റാനുള്ള ശ്രമത്തിൽ കൊളംബിയൻ ഡീപ് ഡിഫൻഡർ എസ്‌കോബാറിന്റെ കാലിൽത്തട്ടി, വെട്ടിത്തിരിഞ്ഞ് കൊളംബിയൻ ഗോൾ വലയിലേക്കു നീങ്ങി. സ്ഥാനം തെറ്റി നിൽക്കുകയായിരുന്ന കൊളംബിയൻ ഗോളി ഓസ്‌കർ കൊർഡൊസെയ്‌ക്ക് വെറും കാഴ്ചക്കാരനാകാനേ വിധിയുണ്ടായിരുന്നുള്ളു. ഇടങ്കാലനായ എസ്‌കോ, വലതുഭാഗത്തുനിന്നു വന്ന താഴ്ന്ന ക്രോസ് വലങ്കാലുകൊണ്ട് ക്ലിയർ ചെയ്യാൻ ശ്രമിച്ചത് മറ്റൊരു ദൗർഭാഗ്യവും ദുരന്തത്തിന് തുടക്കവുമായി.

Colombia were highly rated going into the 1994 #FIFAWorldCup having smashed Argentina 5-0 in qualifying in Buenos Aires.

But amid all sorts of pressures and threats they lost to USA #OTD with Escobar’s own goal having the most tragic repercussions. pic.twitter.com/yr3Y8l3hdI

— World Cup Nearly Men (@NearlyMenCup) June 22, 2022

“>

Colombia were highly rated going into the 1994 #FIFAWorldCup having smashed Argentina 5-0 in qualifying in Buenos Aires.

But amid all sorts of pressures and threats they lost to USA #OTD with Escobar’s own goal having the most tragic repercussions. pic.twitter.com/yr3Y8l3hdI

— World Cup Nearly Men (@NearlyMenCup) June 22, 2022

 

52ാം മിനിറ്റിൽ എർനിസ്റ്റുവാർട്ട് അമേരിക്കയുടെ ലീഡ് ഉയർത്തി. കൊളംബിയയുടെ ആശ്വാസഗോൾ അഡോൾഫോ വാലെൻസിയ നേടിയെങ്കിലും അമേരിക്ക 2-1ന് വിജയിച്ചു. ഇതോടൊപ്പം കൊളംബിയയ്‌ക്ക് പുറത്തേക്കുളള വഴിയും തെളിഞ്ഞു. കൊലപ്പെടുത്തുമെന്ന ഭീഷണികളടക്കം വന്നെങ്കിലും ആരുമത് കാര്യമാക്കിയില്ല എന്നതായിരുന്നു സത്യം. ഒരാഴ്ചയ്‌ക്കുശേഷം ജൂലൈ ഒന്നിന് രാത്രി സുഹൃത്തുകൾക്കൊപ്പം എസ്‌കോബാർ നൈറ്റ്ക്ലബ്ബിലെത്തി. ഏറെ നേരം അവിടെ ചിലവഴിച്ചു. പുലർച്ചെ മൂന്ന് മണിയോടടുത്ത് പോകാനൊരുങ്ങുമ്പോഴാണ് ഒരു സംഘം എസ്‌കോബാറുമായി തർക്കത്തിലേർപ്പെടുന്നത്. ആക്രോശങ്ങൾക്കും കടുത്ത വാക്പോരിനുമൊടുവിൽ കൂട്ടത്തിലൊരാൾ തോക്കെടുത്ത് നിറയൊഴിച്ചു. എസ്‌കോബാറിന്റെ നെഞ്ചിൽ നിരവധി വെടിയുണ്ടകളേറ്റു. ഓരോ തവണ വെടിയുതിർക്കുമ്പോഴും അവർ ‘ഗോൾ’ എന്നലറിവിളിച്ചുകൊണ്ടേയിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും എസ്‌കോബാറിന്റെ ജീവൻ രക്ഷിക്കാനായില്ല. ലോകം ഞെട്ടിത്തരിച്ച രാത്രി.

1967 മാർച്ച് 31ന് മെഡിലിനിൽ ജനിച്ച എസ്‌കോ കൊളംബിയയുടെ ഏറ്റവും പക്വതയാർന്ന കളിക്കാരൻ എന്ന പേരാണു സ്വന്തമാക്കിയത്. ഒരിക്കലും ദേഷ്യപ്പെടാത്ത, സമ്മർദം പുറത്തുകാട്ടാത്ത താരമായിരുന്നു കൊളംബിയയുടെ രണ്ടം നമ്പർ ജഴ്സിക്കാരൻ. സ്വന്തം ക്ലബ്ബായ അതിലറ്റിറോ നാസ്യനലിന്റെ പല നേട്ടങ്ങളിലും പങ്കാളി. 1989ൽ കൊളംബിയൻ ലീഗും ലാറ്റിനമേരിക്കൻ ക്ലബ് ചാമ്പ്യൻഷിപ്പും അതിലറ്റിറോയ്‌ക്കു നേടാനായത് എസ്‌കോയുടെ കൂടി കഴിവുകൊണ്ടാണ്. 56 തവണ ദേശീയ ജഴ്സിയണിഞ്ഞിട്ടുണ്ട്. മരിക്കുമ്പോൾ പ്രായം 27 വയസ്.

Tags: Deathanniversary
Share
Tweet
SendShare

More News from this section

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

Latest News

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

ഭാര്യയ്‌ക്ക് പ്രായം കൂടുതലാണെങ്കിൽ വിവാഹത്തിൽ എന്താണ് പ്രശ്നം? പ്രണയത്തിനും ദാമ്പത്യത്തിനും പ്രായവ്യത്യാസം തടസ്സമാകുമോ?

പട്ടയം ശരിയാക്കാൻ 5 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന് പരാതി; ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫിനെതിരെ  കേസെടുക്കാൻ വിജിലൻസ് കോടതി ഉത്തരവ്

സതീശന്റെ പ്രസ്താവനക്കെതിരെ കേരള മുസ്ലിം ജമാഅത്ത്; കാന്തപുരം ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിച്ചുവെന്ന പ്രസ്താവന പിൻവലിച്ച് മുസ്ലിം സമൂഹത്തോട് മാപ്പുപറയണം, ഇസ്ലാമികചരിത്രം ശരിയായി പഠിക്കാനും ആവശ്യം

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies