ഫുട്‌ബോൾ ചരിത്രത്തിൽ അന്നുവരെയും അതിനുശേഷവുമുണ്ടായിരുന്നില്ല ജീവനോളം വിലയുണ്ടായിരുന്നൊരു ഒരു സെൽഫ് ഗോൾ..! 1994 ജൂലൈ രണ്ടിന് കൊളംബിയയുടെ ഡിഫൻഡർ ആന്ദ്രേ എസ്‌കോബാറിന്റെ ദാരുണ കൊലപാതകത്തിന് ഇന്ന് 29 വർഷം തികയുമ്പോൾ അവശേഷിക്കുന്നത് നടുക്കുന്ന ഓർമ്മകൾ മാത്രമാണ്. 27ാം വയസിൽ എസ്‌കോബാർ എന്ന പക്വതയാർന്ന ഫുട്‌ബോളർ ഒരുപറ്റം ക്രിമിനലുകളുടെ തോക്കിൻ മുനയിലൊടുങ്ങുമ്പോൾ ലോകം സാക്ഷിയായത് സമാനതകളില്ലാത്ത ദുരന്തത്തിനായിരുന്നു.
അമേരിക്കയിൽ അരങ്ങേറിയ 15ാമത് ലോകകപ്പ് ഫൈനൽ റൗണ്ടിലെ കൊളംബിയയുടെ രണ്ടാം മത്സരം. എതിരാളികൾ ആതിഥേയരും ദുർബലരുമായ അമേരിക്ക. പക്ഷേ അമേരിക്കയുമായുളള മത്സരത്തിനു മുൻപു തന്നെ കൊളംബിയ ആദ്യ പരാജയം ഏറ്റുവാങ്ങിയിരുന്നു റുമാനിയയോട് (1-3). ക്വാർട്ടറിലേക്കു കടക്കണമെങ്കിൽ കൊളംബിയയ്‌ക്ക് വിജയം അനവാര്യം. ഒരുലക്ഷത്തോളം കാണികൾക്ക് മുന്നിൽ ആത്മവിശ്വാസത്തോടെ ഇറങ്ങിയ കൊളംബിയക്ക് പക്ഷേ കാലം കരുതിവച്ചത് മറ്റൊന്നായിരുന്നു.
ആദ്യ പകുതിയുടെ 34ാം മിനിറ്റിൽതന്നെ ആ ദുരന്തം സംഭവിച്ചു. അമേരിക്കയുടെ ജോൺ ഹാർക്സ് ഇടത്തുനിന്ന് നൽകിയ ക്രോസ് അടിച്ചകറ്റാനുള്ള ശ്രമത്തിൽ കൊളംബിയൻ ഡീപ് ഡിഫൻഡർ എസ്‌കോബാറിന്റെ കാലിൽത്തട്ടി, വെട്ടിത്തിരിഞ്ഞ് കൊളംബിയൻ ഗോൾ വലയിലേക്കു നീങ്ങി. സ്ഥാനം തെറ്റി നിൽക്കുകയായിരുന്ന കൊളംബിയൻ ഗോളി ഓസ്‌കർ കൊർഡൊസെയ്‌ക്ക് വെറും കാഴ്ചക്കാരനാകാനേ വിധിയുണ്ടായിരുന്നുള്ളു. ഇടങ്കാലനായ എസ്‌കോ, വലതുഭാഗത്തുനിന്നു വന്ന താഴ്ന്ന ക്രോസ് വലങ്കാലുകൊണ്ട് ക്ലിയർ ചെയ്യാൻ ശ്രമിച്ചത് മറ്റൊരു ദൗർഭാഗ്യവും ദുരന്തത്തിന് തുടക്കവുമായി.
Colombia were highly rated going into the 1994 #FIFAWorldCup having smashed Argentina 5-0 in qualifying in Buenos Aires.
But amid all sorts of pressures and threats they lost to USA #OTD with Escobar’s own goal having the most tragic repercussions. pic.twitter.com/yr3Y8l3hdI
— World Cup Nearly Men (@NearlyMenCup) June 22, 2022
“>
Colombia were highly rated going into the 1994 #FIFAWorldCup having smashed Argentina 5-0 in qualifying in Buenos Aires.
But amid all sorts of pressures and threats they lost to USA #OTD with Escobar’s own goal having the most tragic repercussions. pic.twitter.com/yr3Y8l3hdI
— World Cup Nearly Men (@NearlyMenCup) June 22, 2022
52ാം മിനിറ്റിൽ എർനിസ്റ്റുവാർട്ട് അമേരിക്കയുടെ ലീഡ് ഉയർത്തി. കൊളംബിയയുടെ ആശ്വാസഗോൾ അഡോൾഫോ വാലെൻസിയ നേടിയെങ്കിലും അമേരിക്ക 2-1ന് വിജയിച്ചു. ഇതോടൊപ്പം കൊളംബിയയ്‌ക്ക് പുറത്തേക്കുളള വഴിയും തെളിഞ്ഞു. കൊലപ്പെടുത്തുമെന്ന ഭീഷണികളടക്കം വന്നെങ്കിലും ആരുമത് കാര്യമാക്കിയില്ല എന്നതായിരുന്നു സത്യം. ഒരാഴ്ചയ്‌ക്കുശേഷം ജൂലൈ ഒന്നിന് രാത്രി സുഹൃത്തുകൾക്കൊപ്പം എസ്‌കോബാർ നൈറ്റ്ക്ലബ്ബിലെത്തി. ഏറെ നേരം അവിടെ ചിലവഴിച്ചു. പുലർച്ചെ മൂന്ന് മണിയോടടുത്ത് പോകാനൊരുങ്ങുമ്പോഴാണ് ഒരു സംഘം എസ്‌കോബാറുമായി തർക്കത്തിലേർപ്പെടുന്നത്. ആക്രോശങ്ങൾക്കും കടുത്ത വാക്പോരിനുമൊടുവിൽ കൂട്ടത്തിലൊരാൾ തോക്കെടുത്ത് നിറയൊഴിച്ചു. എസ്‌കോബാറിന്റെ നെഞ്ചിൽ നിരവധി വെടിയുണ്ടകളേറ്റു. ഓരോ തവണ വെടിയുതിർക്കുമ്പോഴും അവർ ‘ഗോൾ’ എന്നലറിവിളിച്ചുകൊണ്ടേയിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും എസ്‌കോബാറിന്റെ ജീവൻ രക്ഷിക്കാനായില്ല. ലോകം ഞെട്ടിത്തരിച്ച രാത്രി.
1967 മാർച്ച് 31ന് മെഡിലിനിൽ ജനിച്ച എസ്‌കോ കൊളംബിയയുടെ ഏറ്റവും പക്വതയാർന്ന കളിക്കാരൻ എന്ന പേരാണു സ്വന്തമാക്കിയത്. ഒരിക്കലും ദേഷ്യപ്പെടാത്ത, സമ്മർദം പുറത്തുകാട്ടാത്ത താരമായിരുന്നു കൊളംബിയയുടെ രണ്ടം നമ്പർ ജഴ്സിക്കാരൻ. സ്വന്തം ക്ലബ്ബായ അതിലറ്റിറോ നാസ്യനലിന്റെ പല നേട്ടങ്ങളിലും പങ്കാളി. 1989ൽ കൊളംബിയൻ ലീഗും ലാറ്റിനമേരിക്കൻ ക്ലബ് ചാമ്പ്യൻഷിപ്പും അതിലറ്റിറോയ്‌ക്കു നേടാനായത് എസ്‌കോയുടെ കൂടി കഴിവുകൊണ്ടാണ്. 56 തവണ ദേശീയ ജഴ്സിയണിഞ്ഞിട്ടുണ്ട്. മരിക്കുമ്പോൾ പ്രായം 27 വയസ്.
Comments