ലക്നൗ: ലക്നൗവിനും ഗോരഖ്പൂരിനുമിടയിൽ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന രണ്ട് വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഫ്ലാഗ് ഓഫ് ചെയ്യും. ഇതോടെ രാജ്യത്തെ സെമി-ഹൈ സ്പീഡ് ട്രെയിനുകളുടെ എണ്ണം 25 ആകും. ഇതിന്റെ ഭാഗമായി വന്ദേ ഭാരത് ട്രയൽ റൺ ചൊവ്വാഴ്ച നടത്തിയിരുന്നു. ഗോരഖ്പൂരിൽ നിന്ന് ആരംഭിച്ച ഈ ട്രെയിൻ ഏകദേശം 8.15 ഓടെ അയോദ്ധ്യയിലെത്തി. അയോദ്ധ്യയിലെത്താൻ ഏകദേശം രണ്ട് മണിക്കൂറും ഗോരഖ്പൂരിൽ നിന്ന് ലക്നൗവിൽ എത്താൻ നാലര മണിക്കൂറും എടുത്തു. ഈ അതിവേഗ ട്രെയിൻ പൂർവാഞ്ചലിന് അനുഗ്രഹമാകും. അയോദ്ധ്യ റെയിൽവേ സ്റ്റേഷനിൽ വന്ദേ ഭാരത് കാണാൻ വൻ ജനപ്രവാഹമായിരുന്നു.
കഴിഞ്ഞയാഴ്ച റെയിൽവേ വകുപ്പ് ഉദ്യോഗസ്ഥർ റെയിൽവേ ട്രാക്കിൽ പരിശോധന നടത്തിയിരുന്നു. ബസ്തി, അയോദ്ധ്യ ജംഗ്ഷൻ, വന്ദേ ഭാരത് എക്സ്പ്രസ് രാവിലെ 6.05ന് ഗോരഖ്പൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ലക്നൗവിലേക്ക് പുറപ്പെട്ടു. അത് അയോദ്ധ്യയിൽ എത്തിച്ചേരുന്ന സമയം 08:15 ആണ്. ഈ ട്രെയിൻ രാവിലെ 10.20ന് ലക്നൗ റെയിൽവേ സ്റ്റേഷനിൽ എത്തി. തിരിച്ച് ഈ ട്രെയിൻ ലഖ്നൗവിൽ നിന്ന് രാത്രി 7.15ന് പുറപ്പെടും. രാവിലെ 9.15ന് അയോദ്ധ്യയിലും രാത്രി 11.30ന് ഗോരഖ്പൂരിലും എത്തിച്ചേരും.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാവിലെ റായ്പൂരിലെത്തിയിരുന്നു. ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലും ഗവർണർ ബിശ്വഭൂഷൺ ഹരിചന്ദനും ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു. തുടർന്ന് ചത്തീസ്ഗഡിലെ റായ്പൂരിൽ 7,600 കോടി രൂപയുടെ വിവിധ പദ്ധതികൾ മോദി രാജ്യത്തിന് സമർപ്പിച്ചു. റായ്പൂർ-വിശാഖപട്ടണം ആറുവരി പാതയുടെ തറക്കല്ലിടൽ ചടങ്ങിലും യോഗത്തിലും പങ്കെടുത്തു.
Comments