കണ്ണൂര്‍: മറുനാടന്‍ മലയാളി മാദ്ധ്യമപ്രവര്ത്തകന് ഷാജന് സ്കറിയയ്ക്ക് ഒളിവില്‍ക്കഴിയാനുള്ള സഹായം ഏര്പ്പാടാക്കിക്കൊടുക്കുന്നത് കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരനാണെന്ന് ഡി.വൈ.എഫ്.ഐ. . മോന്സണ് മാവുങ്കല്‍, ഷാജന് സ്കറിയ എന്നീ മാഫിയകളെ സംരക്ഷിക്കുന്ന നിലപാടാണ് സുധാകരന് സ്വീകരിക്കുന്നത്. ഈ നിലപാടില്‍നിന്ന് മാറിയാല്‍ അത് അദ്ദേഹത്തിന് മറ്റുചില പ്രശ്നങ്ങള്‍ സൃഷ്ടിക്കും. കോണ്‍ഗ്രസിലെ മറ്റൊരു വിഭാഗം ഈ സമീപനത്തിന് മറുപടി പറയണമെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി. കെ സനോജ് പറഞ്ഞു .
കോണ്‍ഗ്രസിലെത്തന്നെ ഒരു വിഭാഗത്തിന്റെയും മുസ്ലീംലീഗിന്റെയും നിലപാടിനെ തള്ളിയാണ് സുധാകരന് ഷാജന് സ്കറിയയെ ന്യായീകരിക്കുന്നത്. കൂടാതെ മുസ്ലീംവിരുദ്ധത, നാര്‍ക്കോട്ടിക്, ജിഹാദ്, ലവ് ജിഹാദ്, ഹലാല്‍ വിവാദം എന്നിവയെല്ലാം വാര്‍ത്ത എന്ന നിലയില്‍ അവതരിപ്പിച്ചിട്ടുണ്ട്.മഞ്ഞപ്പത്ര സംസ്കാരത്തിനെതിരായി സോഷ്യൽ മീഡിയ ക്യാമ്പെയിൻ ഉള്‍പ്പെടെ വിവിധ പദ്ധതികള്‍ ഡിവൈ എഫ് ഐ നടത്തുമെന്നും സനോജ് പറഞ്ഞു.
Comments