തിരുവനന്തപുരം:രാജ്യത്ത് ഏറ്റവും കൂടുതൽ ബസ്സുകൾ കട്ടപുറത്തുളള സംസ്ഥാനം കേരളമാണെന്ന് കെഎസ്ആർടിസി സിഎംഡി ബിജു പ്രഭാകർ. 1180 കെഎസ്ആർടിസി ബസ്സുകളാണ് കട്ടപ്പുറത്ത് കിടക്കുന്നത്. ഇത് കെഎസ്ആർടിസിയുടെ പ്രതിസന്ധിയെ ചൂണ്ടികാണിക്കുന്നതാണെന്ന് ഫേസ്ബുക്ക് ലൈവിൽ ബിജു പ്രഭാകർ പറഞ്ഞു.
കെഎസ്ആർടിസിയെ സ്വിഫ്റ്റ് തകർക്കുന്നുവെന്ന രീതിയിലുളള പ്രചരണം ശരിയല്ല, കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളം പോലും സ്വിഫ്റ്റ് ജിവനക്കാർക്ക് കിട്ടുന്നില്ലെന്ന് പറഞ്ഞ ബിജു പ്രഭാകർ സോഷ്യലിസം പറയുന്നവർ ചൈനയിൽ പോയി നോക്കട്ടെയെന്നും തുറന്നടിഞ്ഞു.
ജോലിയ്‌ക്ക് ശേഷമേ ജോലി സ്ഥിരതയെ പറ്റി ആലോചിക്കാവൂ. ചൈന ഈ രീതിയിലേക്ക് വന്നതോടെയാണ് അവിടെ വ്യവസായത്തിൽ മാറ്റം വന്നത്. കേന്ദ്രസർക്കാർ പല മേഖലകളിലും മാറ്റങ്ങൾ വരുത്തി. അത് സ്ഥാപനങ്ങളുടെ വളർച്ചയ്‌ക്കും കാരണമായി. ജീവനക്കാരെ മെച്ചപ്പെട്ട രീതിയിൽ പ്രയോജനപ്പെടുത്താതതാണ് ഇതിന് കാരണം. ഉൽപ്പാദന ക്ഷമത കൂട്ടുകയാണ് കെഎസ്ആർടിസി ലാഭകരമാകാനുളള വഴിയെന്നും അദ്ദേഹം പറഞ്ഞു.
കെഎസ്ആർടിസിയ്‌ക്ക് അധിക ബാദ്ധ്യത ഉണ്ടാക്കി വച്ചത് മുമ്പ് ഉയർന്ന നിരക്കിൽ വായ്പയെടുത്തവരാണ്. 2016 ൽ ബസുകൾ വാങ്ങിയ ഇനത്തിൽ 18.5 നൽകിയത് ഇപ്പോഴാണെന്നും അദ്ദേഹം വ്യക്തമാക്കി.
Comments