ചന്ദ്രോപരിതലത്തിൽ ഒന്നല്ല ഏഴ് ബഹിരാകാശ സഞ്ചാരികളെ ഒരേസമയം ഇറക്കുമെന്ന് ചൈന . 2027-28 നുള്ളിൽ ഇത് നടപ്പാക്കാനുള്ള പരീക്ഷണങ്ങൾ നടക്കുന്നുവെന്നാണ് ചൈനയിലെ മുതിർന്ന ബഹിരാകാശ സഞ്ചാരി യാങ് ലിയിയുടെ അവകാശവാദം . ഇതിനായി അടുത്ത തലമുറ ബഹിരാകാശ വാഹനങ്ങൾ ചൈന നിർമിക്കുന്നുണ്ട്. ഈ പേടകത്തിൽ ഏഴ് ബഹിരാകാശ സഞ്ചാരികളെയും ചന്ദ്രനിൽ ഇറക്കും.
2003ലാണ് ചൈന മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള ദൗത്യം ആരംഭിച്ചത്. ആദ്യമായി ചൈനീസ് ശാസ്ത്രജ്ഞർ യാങ് ലിയിയെ ഷെൻസോ-5 എന്ന ചെറിയ വാഹനത്തിൽ ബഹിരാകാശത്തേക്ക് അയച്ചു. ഇതോടെ ബഹിരാകാശത്തേക്ക് പോകുന്ന ആദ്യത്തെ ചൈനക്കാരനായി യാങ് ലിയി മാറി.
ഭാവിയിൽ ചൈന പുതിയ തലമുറ ബഹിരാകാശ പേടകങ്ങൾ ഉപയോഗിക്കുമെന്ന് ചൈനീസ് സർവകലാശാലയിലെ ഔദ്യോഗിക പത്രമായ ഗ്വാങ്ഷോ ഡെയ്ലിക്ക് നൽകിയ അഭിമുഖത്തിലാണ് യാങ് പറഞ്ഞത് . ഇതിലൂടെ മാത്രമേ ചൈനീസ് ബഹിരാകാശ സഞ്ചാരികൾ ചന്ദ്രനിലേക്ക് പോകൂ. ഒരു ബഹിരാകാശ നിലയവും ഇതിനായി നിർമ്മിക്കും. ഈ പേടകത്തിന്റെ പരീക്ഷണങ്ങൾ വിജയകരമായിരുന്നുവെന്നും യാങ് പറയുന്നു.നിലവിൽ ചൈനയുടെ ഹ്യൂമൻ സ്പേസ് ഫ്ലൈറ്റ് പദ്ധതിയുടെ ഡെപ്യൂട്ടി ചീഫ് ഡിസൈനറാണ് യാങ്. 2020ലാണ് ഈ പേടകത്തിന്റെ ആദ്യ പരീക്ഷണം നടത്തിയത്.
കഴിഞ്ഞ വർഷമാണ് ചൈന ബഹിരാകാശ നിലയം സ്ഥാപിച്ചത്. പിന്നീട് ശാസ്ത്രജ്ഞരുടെ ശ്രദ്ധ ഈ പദ്ധതിയിൽ വർദ്ധിച്ചു. നിലവിൽ ചൈനയുടെ പക്കലുള്ള ബഹിരാകാശ പേടകത്തിന് ഷെൻഷൗ എന്നാണ് പേര് നൽകിയിരിക്കുന്നത് .
Comments