ദേശീയ ബോധമുള്ള തൊഴിലാളി; തൊഴിലാളിവത്കൃതവ്യവസായം; വ്യവസായവത്കൃതരാഷ്ട്രം:ജൂലൈ 23 ബിഎംഎസ് സ്ഥാപന ദിനം
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ദേശീയ ബോധമുള്ള തൊഴിലാളി; തൊഴിലാളിവത്കൃതവ്യവസായം; വ്യവസായവത്കൃതരാഷ്‌ട്രം:ജൂലൈ 23 ബിഎംഎസ് സ്ഥാപന ദിനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 22, 2023, 02:09 pm IST
Facebook
Twitter
WhatsAppTelegram

ഭാരതീയ മസ്ദൂർ സംഘം സ്ഥാപിക്കപ്പെട്ടിട്ട് 68 വർഷം പൂർത്തിയാവുകയാണ്. സ്വാതന്ത്ര്യസമരസേനാനി ലോകകമാന്യ ബാലഗംഗാധര തിലകന്റെ ജന്മദിനത്തിൽ 1955 ജൂലൈ 23ന് ഭാരതീയ മസ്ദൂർ സംഘം എന്ന ദേശീയ തൊഴിലാളി പ്രസ്ഥാനം ആരംഭിച്ചപ്പോൾ “ലാൽ ഗുലാബി ച്ചോഡ്ക്കർ ബോലോ ഭാരത് മാതാ കീ ജയ്” എന്ന മുദ്രാവാക്യവുമായി മറ്റു സംഘടനകളിൽ നിന്ന് വ്യത്യസ്തമായ ആശയങ്ങൾ ആയിരുന്നു മുന്നോട്ടുവച്ചത്. ധാരാളം അഫിലിയേറ്റഡ് യൂണിയനുകളും അംഗങ്ങളും ഉള്ള എഐടിയുസി, ഐഎൻടിയുസി, എച്ച്എംഎസ്, യു ടി യു സി, എന്നീ സംഘടനകൾ പ്രവർത്തിച്ചുകൊണ്ടിരിക്കുമ്പോൾ പൂജ്യത്തിൽ നിന്നാണ് ബിഎംഎസിന്റെ പ്രവർത്തനം ആരംഭിക്കുന്നത്. ഒരു വ്യാഴവട്ടക്കാലത്തിനുശേഷം 1967 ൽ ആദ്യ ദേശീയ സമ്മേളനം ഡൽഹിയിൽ ചേരുമ്പോഴേക്കും രാജ്യത്തെ പ്രമുഖ വ്യവസായങ്ങളിലും ഒട്ടുമിക്ക സംസ്ഥാനങ്ങളിലും പ്രവർത്തനം എത്തിക്കാൻ ദത്തോപാന്ത് ഠേംഗ്ഡി ജി ക്കു സാധിച്ചിരുന്നു. കേരളത്തിലും 1967 ൽ രാ വേണുവേട്ടന്റെ നേതൃത്വത്തിൽ ബി എം എസ് പ്രവർത്തനം തുടങ്ങിയിരുന്നു. 1968 സെപ്റ്റംബർ 19ന് നടന്ന അഖിലേന്ത്യാ പണിമുടക്കിൽ ബി എം എസ് സജീവമായി പങ്കെടുക്കുകയും ഠേംഗ്ഡി ജിഉൾപ്പെടെയുള്ളവർ അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്തു.

ഈ പണിമുടക്കിനെ അടിച്ചമർത്താനുള്ള കേന്ദ്രസർക്കാർ നടപടിക്കെതിരെ ഐ എൽ ഓയിൽ പരാതി നൽകാനുള്ള ബിഎംഎസിന്റെ നിർദ്ദേശം മറ്റു സംഘടനകൾ അംഗീകരിക്കുകയുണ്ടായി. ആദ്യ ദേശീയ തൊഴിൽ കമ്മീഷൻ 1969 ൽ രൂപീകൃതമായപ്പോൾ സമഗ്രമായ നിർദ്ദേശങ്ങൾ അടങ്ങിയ ഒരു അവകാശ പത്രിക ബിഎംഎസ് കമ്മീഷന്റെ മുൻപാക്ക് വെച്ചു.1974 ൽ നടന്ന റെയിൽവേ സമരത്തിലും ബി എം എസ് സജീവമായി പങ്കെടുക്കുകയും സമരത്തിന്റെ ഭാഗമായി രാജ്യത്തിന്റെ സ്വത്ത് നശിപ്പിക്കരുതെന്ന് നിർദേശം മുന്നോട്ട് വയ്‌ക്കുകയും ചെയ്തു. ഉദാത്തമായ ആ മാതൃക തുടർന്നുള്ള സമരങ്ങളിൽ പാലിക്കപ്പെട്ടു.

1980 ൽ കേന്ദ്ര തൊഴിൽ വകുപ്പ് നടത്തിയ അംഗത്വ പരിശോധനയിൽ ഭാരതീയ മസ്ദൂർ സംഘം രണ്ടാം സ്ഥാനത്ത് എത്തി .ഇതോടെ മറ്റു രാജ്യങ്ങളിലെ തൊഴിലാളി സംഘടനകൾ മസ്ദൂർ സംഘത്തിന്റെ . പ്രവർത്തനം ശ്രദ്ധിക്കാനും തുടങ്ങി. 1985ൽ ക്ഷണം ലഭിച്ചതനുസരിച്ച് ദത്തോപാന്ത് ഠേംഗ്ഡി ജി യുടെ നേതൃത്വത്തിൽ അഞ്ചു പ്രതിനിധികൾ ചൈന സന്ദർശിക്കുകയും ചെയ്തു.. ആ കാലത്ത് ദത്തോപാന്ത് ഠേംഗ്ഡി ജിയുടെ 20 മിനിറ്റ് ദൈർഘ്യമുള്ള പ്രസംഗം ചൈനീസ് റേഡിയോയിൽ സംപ്രേക്ഷണം ചെയ്തു.1990ല്‍ സോവിയറ്റ് യൂണിയന്റെ ഡബ്ലിയു എഫ് ടി യു വിലേക്കുള്ള ക്ഷണം ലഭിച്ചതിനെ തുടർന്ന് രണ്ടു പ്രതിനിധികൾ പങ്കെടുക്കുകയുണ്ടായി.
ട്രേഡ് യൂണിയനുകൾ കക്ഷി രാഷ്‌ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കണമെന്ന് ലോക സമ്മേളനത്തിൽ പ്രമേയം അവതരിപ്പിക്കുകയും മോസ്കോ സമ്മേളനം ഈ പ്രമേയം അംഗീകരിക്കുകയും ചെയ്തു. 1989 ലെ അംഗത്വ പരിശോധനയിൽ രാജ്യത്തെ ഏറ്റവും വലിയ തൊഴിലാളി സംഘടനയായി ബിഎംഎസ് വളർന്നു കഴിഞ്ഞിരുന്നു. തുടർന്ന് 2002ലെ അംഗത്വ പരിശോധനയിലും ഒന്നാം സ്ഥാനത്ത് തന്നെ തുടരുകയും നിലവിൽ ഒന്നരക്കോടിയിലധികം തൊഴിലാളികൾ അംഗങ്ങളായിക്കൊണ്ട് രാജ്യത്തെ എല്ലാ വ്യവസായ മേഖലകളിലും ശക്തിയാർജിക്കുകയും ചെയ്തിരിക്കുന്നു.

അംഗസംഖ്യയിൽ രണ്ടാം സ്ഥാനത്തുള്ള ഐഎൻടി യു സിക്കു ബിഎംഎസ് എന്റെ അടുത്തുപോലും എത്താൻ കഴിഞ്ഞിട്ടില്ല. ഏറ്റവും കൂടുതൽ അംഗങ്ങൾ ഉള്ള സംഘടന എന്ന നിലയിൽ 1997 ജൂൺ മൂന്നു മുതൽ ഒൻപതു വരെ ജനീവയിൽ നടന്ന അന്താരാഷ്‌ട്ര തൊഴിൽ സമ്മേളനത്തിൽ ഭാരതത്തെ പ്രതിനിധീകരിക്കുന്നതിനുള്ള അവസരം ബിഎംഎസിന് ലഭിക്കുകയും ആർ വേണുഗോപാൽ ജി ആ സംഘത്തിനു നേതൃത്വം നൽകുകയും ചെയ്തു. അതുവരെയും ഐഎൻടിയുസി ആയിരുന്നു ഐ എൽ ഓ യിൽ പങ്കെടുത്തിരുന്നത്.

ലോകരാഷ്‌ട്രങ്ങൾ ഭാരതീയ ദർശനങ്ങൾക്ക് നൽകിയ അംഗീകാരം എന്ന നിലയിൽ ജി20 അധ്യക്ഷ പദവി അലങ്കരിക്കുന്നത് ഭാരതത്തിന്റെ പ്രധാനമന്ത്രിയാണ്. ഇതിന്റെ വിവിധ ഘടകങ്ങളിൽ ഒന്നായ ലേബർ 20 യുടെ അധ്യക്ഷസ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത് രാജ്യത്തെ ഏറ്റവും വലിയ തൊഴിലാളി സംഘടനയായ ബി എം എസ്സിന്റെ ദേശീയ അധ്യക്ഷൻ ഹിരൺമയ പാണ്ഡ്യയാണ്. ഇത് ബിഎംഎസിന് ആഗോളതലത്തിൽ ലഭിച്ച അംഗീകാരമാണ്. അതുകൊണ്ടുതന്നെ ഇത്തവണത്തെ സ്ഥാപന ദിനാഘോഷം വളരെ ശ്രദ്ധേയവും തൊഴിലാളി സമൂഹത്തിന് ആവേശവും കരുത്തും നൽകുന്നത് ആയിരിക്കും.

“വൺ എർത്ത് വൺ ഫാമിലി വൺ ഫ്യൂച്ചർ” എന്നതാണ് ജി20യുടെ മുദ്രാവാക്യം. ആർഷഭാരത സംസ്കാരത്തിന്റെ കൊടിക്കൂറയായ “വസുധൈവ കുടുംബകം” എന്ന കാഴ്ചപ്പാടാണ് ഇത്. ഇതിന് ആഗോളതലത്തിൽ കിട്ടിയ അംഗീകാരമാണ് ജി ട്വന്റിയുടെ മുദ്രാവാക്യവും ഇതേപോലെ ആയത്. ജി ട്വന്റിയുമായി ബന്ധപ്പെട്ട് ഒരു വർഷം നീണ്ടുനിൽക്കുന്ന വൈവിധ്യമാർന്ന പരിപാടികൾ ആസൂത്രണം ചെയ്തു നടപ്പിലാക്കിക്കോണ്ടിരിക്കുന്നു കേരളത്തിലും 200ലധികം പരിപാടികൾ നടത്താൻ തീരുമാനിച്ചിട്ടുണ്ട് ഇതിന്റെ ആരംഭം എന്ന നിലയിൽ മെയ് 22ന് ദൃഷ്ടി 2023 എന്ന പേരിൽ തിരുവനന്തപുരം ബിഎംഎസ് സംഘടിപ്പിച്ച വനിതാ സംഗമം ഏറെ ശ്രദ്ധേയമായിരുന്നു..

കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രക്കാർ “സർവരാജ്യ തൊഴിലാളികളെ സംഘടിക്കുവിൻ ഇങ്കുലാബ് സിന്ദാബാദ്” എന്നീ മുദ്രാവാക്യങ്ങൾ മുഴക്കിക്കൊണ്ട് “തൊഴിലാളി വർഗ്ഗ ഐക്യം വിപ്ലവത്തിലൂടെ” നേടാനാണ് സ്വപ്നം കണ്ടത്. അങ്ങനെ സംഭവിച്ചില്ലെന്ന് മാത്രമല്ല ഐക്യത്തിനു പകരം കടുത്ത സ്പർദ്ധയും സംഘർഷവും ഉടലെടുക്കുകയാണ് ഉണ്ടായത്..
എന്നാൽ ഭാരതീയ മസ്ദൂർ സംഘം “വസുധൈവ കുടുംബകം” എന്ന ആശയത്തിലൂടെ “തൊഴിലാളികളെ ലോകത്തെ ഒന്നിപ്പിക്കുവിൻ” എന്ന ആപ്തവാക്യമാണ് സമൂഹത്തിന് നൽകിയത്. മസ്ദൂർ സംഘം വർഗ്ഗ സംഘർഷങ്ങളിൽ വിശ്വസിച്ചിരുന്നില്ല. പകരം അന്യായത്തിനും ചൂഷണത്തിനും എതിരായ പോരാട്ടം ആണ് ആവശ്യമെന്നും വ്യവസായ കുടുംബത്തിൽ തൊഴിലാളിയും തൊഴിലുടമയും സൗഹൃദം പുലർത്തി കഴിഞ്ഞാൽ മാത്രമേ വ്യാവസായിക പുരോഗതി സാധ്യമാകൂ എന്നുമായിരുന്നു ബിഎംഎസിന്റെ കാഴ്ചപ്പാട്.

ഭാരതീയ ചിന്താധാരക്കനുസൃതമായ ഒരു തൊഴിലാളി സംഘടന രൂപീകരിക്കണമെന്ന രാഷ്‌ട്രീയ സ്വയംസേവ സംഘത്തിന്റെ രണ്ടാമത്തെ സാർ സംഘ ചാലക് ആയിരുന്ന പരമപൂജനീയ ഗുരുജിയുടെ നിർദ്ദേശപ്രകാരമാണ് സ്വർഗ്ഗീയ ദത്തോപാന്ത് ഠേംഗ്ഡി ജി ബിഎംഎസിന് രൂപം നൽകിയത്. “രാഷ്‌ട്രീയത്തിന് അടിപ്പെടാത്ത സ്വതന്ത്ര ട്രേഡ് യൂണിയൻ” എന്ന ആശയം ബിഎംഎസ് പ്രചരിപ്പിച്ചപ്പോൾ അപ്രായോഗികം എന്ന ആക്ഷേപിച്ച പലർക്കും പിന്നീട് ബിഎംഎസിന്റെ കാഴ്ചപ്പാടാണ് ശരിയെന്ന് അംഗീകരിക്കേണ്ടതായി വന്നു. തൊഴിലാളികളുടെ സർവ്വമുഖമായ വികസനത്തിലൂടെ രാഷ്‌ട്രത്തെ പരമ വൈഭവത്തിൽ എത്തിക്കുകയാണ് ബിഎംഎസിന്റെ ആത്യന്തികമായ ലക്ഷ്യം. “അധ്വാനം ആരാധനയാണ്” എന്ന് ദർശനവും “ദേശീയ ബോധമുള്ള തൊഴിലാളി”, “തൊഴിലാളിവത്കൃതവ്യവസായം”, “വ്യവസായവത്കൃതരാഷ്‌ട്രം” എന്ന ആപ്തവാക്യവും “രാജ്യതാത്പര്യം, തൊഴിലാളി താൽപര്യം, വ്യവസായ താൽപര്യം,” എന്നിവയ്‌ക്ക് മുൻതൂക്കം നൽകുന്ന പ്രവർത്തന ശൈലിയും ബിഎംഎസിനെ മറ്റു തൊഴിലാളി സംഘടനകളിൽ നിന്ന് വ്യത്യസ്തമാക്കുന്നു.

കൊടിയും ചിഹ്നവും.
യാഗാഗ്നിയുടെയും, സന്യാസത്തിന്റെയും, ഉദയസൂര്യന്റെയും, പ്രതീകമായ കാവി നിറത്തിലുള്ള പതാകയാണ് ബിഎംഎസ് സ്വീകരിച്ചിട്ടുള്ളത്.. മനുഷ്യന്റെ അധ്വാന ശക്തിയുടെ പ്രതീകമായ തള്ളവിരലും വ്യവസായത്തെ സൂചിപ്പിക്കുന്ന ചക്രവും ഭാരതത്തിന്റെ കാർഷിക സമ്പത്തിനെ സൂചിപ്പിക്കുന്ന ധാന്യകതിരുമാണ് പതാകയിൽ ആലേഖനം ചെയ്തിട്ടുള്ളത്. ഇവ സമഗ്രമായ വികസനത്തിന്റെയും പ്രകൃതിയും മനുഷ്യനും തമ്മിലുള്ള പരസ്പരം കൂടിച്ചേരലിന്റെയും പ്രതീകമാണ്.

മാനവ സേവ മാധവ സേവ എന്ന ആശയത്തിൽ അടിയുറച്ചു നിന്നുകൊണ്ട് ഭാരതത്തിന്റെ സർവ്വതോ മുഖമായ പുരോഗതിയും തദ്വാര തൊഴിലാളികൾ ഉൾപ്പെടെയുള്ള എല്ലാ വിഭാഗത്തിന്റെയും ജീവിതസാഹചര്യങ്ങളിലുള്ള മെച്ചപ്പെടലും ലക്ഷ്യമിട്ട് ബിഎംഎസ് അതിന്റെ പ്രയാണം മുൻപോട്ടു തന്നെ തുടരുന്നു..

ഈ ദിവാകരൻ
ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ്
കേരളം

Tags: BMSRashtriya Swayamsevak Sangh
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

ഭാര്യയ്‌ക്ക് പ്രായം കൂടുതലാണെങ്കിൽ വിവാഹത്തിൽ എന്താണ് പ്രശ്നം? പ്രണയത്തിനും ദാമ്പത്യത്തിനും പ്രായവ്യത്യാസം തടസ്സമാകുമോ?

പട്ടയം ശരിയാക്കാൻ 5 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന് പരാതി; ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫിനെതിരെ  കേസെടുക്കാൻ വിജിലൻസ് കോടതി ഉത്തരവ്

സതീശന്റെ പ്രസ്താവനക്കെതിരെ കേരള മുസ്ലിം ജമാഅത്ത്; കാന്തപുരം ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിച്ചുവെന്ന പ്രസ്താവന പിൻവലിച്ച് മുസ്ലിം സമൂഹത്തോട് മാപ്പുപറയണം, ഇസ്ലാമികചരിത്രം ശരിയായി പഠിക്കാനും ആവശ്യം

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies