ബീജിംഗ്: ഒരു മാസത്തിലേറെയായി കാണാതായ വിദേശകാര്യ മന്ത്രി ക്വിൻ ഗാങിന് ചൈന പുറത്താക്കി. പകരം മുൻ വിദേശകാര്യമന്ത്രിയായിരുന്ന വാങ് യിയെ തൽസ്ഥാനത്തിരുത്തി ചൈനീസ് ഭരണകൂടം. ചൈനയുടെ ഔദ്യോഗിക വാർത്താ ഏജൻസിയായ സിൻഹുവയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
കഴിഞ്ഞ വർഷമാണ് വാങ് യിയെ മാറ്റി കാണാതായ ക്വിൻ ഗാങിനെ വിദേശ കാര്യമന്ത്രിയായ നിയമിച്ചത്. റഷ്യ, വിയറ്റ്നാം, ശ്രീലങ്ക എന്നിവിടങ്ങളിൽ നിന്നുള്ള നയതന്ത്ര പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയിലാണ് ക്വിൻ അവസാനമായി പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടത്. ക്വിൻ അപ്രത്യക്ഷമാകുന്നതിന് ഒരാഴ്ച മുമ്പ്, യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെൻ ബീജിംഗിൽ ക്വിൻ കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാൽ ക്വിൻ ഗാങ് എവിടെയാണന്നതിന് വ്യക്തത വരുത്താൻ ചൈനീസ് ഭരണകൂടം ഇതുവരെ തയ്യാറായിട്ടില്ല എന്നതും ദുരൂഹത വർദ്ധിപ്പിക്കുന്നു.
യുഎസിലെ ചൈനീസ് അംബാസഡറായി പ്രവർത്തിച്ചിരുന്ന ക്വിനിനെ
2021 ഡിസംബറിലാണ് വിദേശകാര്യ മന്ത്രിയായി നിയമിച്ചത്. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായുള്ള അടുത്ത ബന്ധമാണ് ഉദ്യോഗസ്ഥനായ ക്വിനിന് മന്ത്രി പദവി നേടിക്കൊടുത്തതെന്ന് ആരോപിക്കപ്പെടുന്നു. ചൈനയിൽ പ്രശസ്തരുടെ തിരോധാനം ആദ്യത്തെ സംഭവമല്ല. മുൻപ് നടി ഫാൻ ബിംഗ്ബിംഗ്, ആലിബാബയുടെ ഉടമ ജാക്ക് മാ, ചൈനീസ് ടെന്നീസ് താരം പെങ് ഷുവായ്, സിംഗപ്പൂർ പ്രധാനമന്ത്രി ലീ സിയാൻ ലൂംഗ് എന്നിവരും കാണാതായവരിൽ ഉൾപ്പെടുന്നു. ചൈനീസ് പ്രസിഡന്റുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് സിംഗപ്പൂർ പ്രധാനമന്ത്രിയെ കാണാതായതെന്നത് നിരവധി സംശയങ്ങൾക്ക് ഇടയാക്കിയിരുന്നു.
Comments