ഹൈന്ദവരുടെ വികാരങ്ങളെ വ്രണപ്പെടുത്തിയ സ്പീക്കർ എഎൻ ഷംസീർ ഹൈന്ദവരോട് മാപ്പ് അപേക്ഷിക്കാൻ മുഖ്യമന്ത്രി പിണറായി വിജയനോട് ആവശ്യപ്പെടണമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. കേരളത്തിൽ ഹൈന്ദവ വിശ്വാസത്തെ അപമാനിക്കുമ്പോൾ ആരും ബസ് കത്തിക്കുന്നില്ല, ആരും കൊല്ലപ്പെടുന്നില്ല, ഒരിടത്തും അക്രമമില്ല. പക്ഷേ അത് നമ്മുടെ വിശ്വാസത്തെ അപമാനിക്കുന്നതിനോ ഹൈന്ദവ ദൃഢനിശ്ചയത്തെ പരീക്ഷിക്കുന്നതിനോ ഉള്ള അവസരമായി പിണറായി വിജയന്റെ കൂട്ടാളികൾ കാണരുത്. എങ്കിൽ അത് ഹിന്ദുക്കളെക്കുറിച്ചുള്ള തികച്ചും തെറ്റായ, അപകടകരമായ ഒരു കണക്കുകൂട്ടലാകും – രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
When Hindu faith is brazenly insulted in Kerala, theres no bus burning, no one is killed, no violence .
But that shd not be taken as a freepass by @pinarayivijayan ‘s cronies to insult our faith or test Hindu resolve – that wud be a dangerous miscalculation abt Hindus.
Pinarayi… https://t.co/aVmyaUcIh6
— Rajeev Chandrasekhar 🇮🇳 (@Rajeev_GoI) August 2, 2023
“>
എഎൻ ഷംസീറിന്റെ ഹിന്ദുവിരുദ്ധ പരാമർശത്തിൽ, എൻഎസ്എസിന്റെ നേതൃത്വത്തിലുള്ള നാമജപയാത്ര പുരോഗമിക്കുകയാണ്. പാളയം ഗണപതി ക്ഷേത്രത്തിൽ നിന്നും ആരംഭിക്കുന്ന നാമ ജപയാത്ര പഴവങ്ങാടി ഗണപതി ക്ഷേത്രം വരെയാണ് നാമജപ യാത്ര. സംസ്ഥാന വ്യാപകമായി നടന്ന പ്രതിഷേധത്തിന്റെ ഭാഗമായി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എംടി രമേശ് തൊടുപുഴ പുതുക്കുളം നാഗരാജ ക്ഷേത്രത്തിലെ ഗണിപതി വിഗ്രഹത്തിൽ പുഷ്പ്പാർച്ചന നടത്തി. എഎൻ ഷംസീറിനെതിരെ എൻഎസ്എസ് ആഹ്വാനം ചെയ്ത പ്രതിഷേധ പരിപാടിയുടെ ഭാഗമായാണ് ഗണപതി വിഗ്രഹത്തിൽ പ്രത്യേക പൂജാധികർമ്മങ്ങളും പ്രാർഥനയും നടത്തിയത്.
ഹിന്ദു വിരുദ്ധ പരാമർശത്തിൽ എ എൻ ഷംസീർ മാപ്പ് പറയില്ലെന്ന സിപിഎം സംസ്ഥാനസെക്രട്ടറിയുടെ നിലപാട് ഹൈന്ദവ സമൂഹത്തോടുള്ള വെല്ലുവിളിയെന്ന് ഹിന്ദു ഐക്യവേദി വ്യക്തമാക്കിയിരുന്നു. കുട്ടികളുടെ മുൻപിൽ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഗൂഡലോചനയുടെ ഭാഗമായാണ് . ശാസ്ത്രീയതയെ കുറിച്ച് സംസാരിക്കാൻ ഷംസീറിന് എന്ത് യോഗ്യതയാണുള്ളതെന്നും ഹിന്ദുഐക്യവേദി സംസ്ഥാന വർക്കിങ് പ്രസിഡന്റ് വത്സൻ തില്ലങ്കേരി ചോദിച്ചു. ഓഗസ്റ്റ് 9-ന് ക്വിറ്റ് ഇന്ത്യദിനത്തിൽ ഹിന്ദു ഐക്യവേദി ദേവസ്വം ബോർഡ് ആസ്ഥാനങ്ങളിലേക്ക് മാർച്ച് നടത്തുമെന്നും കെ പിശശികല ടീച്ചർ അറിയിച്ചു .
Comments