സൂററ്റ് : സുഹൃത്തിന്റെ മകളെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ പ്രതി യൂസഫ് ഹജത്തിന് വധശിക്ഷ വിധിച്ച് കോടതി .ഈ വർഷം ഫെബ്രുവരി 27 നാണ് രണ്ട് വയസുകാരിയെ 23 കാരനായ യൂസഫ് ഹജത്ത് പീഡിപ്പിച്ചു കൊലപ്പെടുത്തിയത് . കേസിൽ സൂറത്ത് ജില്ലാ പ്രത്യേക പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത് .
പ്രോസിക്യൂഷൻ അഭിഭാഷകൻ നയൻ സുഖദ്‌വാല അപൂർവങ്ങളിൽ അപൂർവമായ കേസായി ഇതിനെ കണക്കാക്കാൻ പ്രത്യേക കോടതി ജഡ്ജി ശകുന്തലാബെൻ സോളങ്കിയോട് അഭ്യർത്ഥിച്ചിരുന്നു. അമ്മയും അനുജത്തിയും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമാണ് കുറ്റവാളിയെന്നും അതിനാൽ ഇളവ് ശിക്ഷ നൽകണമെന്നുമാണ് പ്രതിഭാഗം അഭിഭാഷകൻ വാദിച്ചത്.
എന്നാൽ ‘ പ്രതി ഇരയുടെ കുടുംബത്തിന്റെ വിശ്വാസം തകർക്കുക മാത്രമല്ല, സ്വയം പ്രതിരോധിക്കാൻ കഴിയാതെ നിസ്സഹായായ പ്രായപൂർത്തിയാകാത്ത കുട്ടിയുടെമേൽ ഹീനമായ കുറ്റകൃത്യം ചെയ്തു. പോലീസ് കണ്ടെടുത്ത പ്രതിയുടെ ഫോണിൽ നിരവധി അശ്ലീല സാമഗ്രികൾ ഉണ്ടായിരുന്നു. പ്രായപൂർത്തിയാകാത്ത ഒരാളെ എങ്ങനെ കൊല്ലാം എന്നതിന്റെ വീഡിയോയും ഇയാൾ ഡൗൺലോഡ് ചെയ്തിരുന്നു.‘ കോടതി വ്യക്തമാക്കി.
സൂറത്തിലെ സച്ചിൻ എക്സ്റ്റൻഷൻ ഏരിയയിലെ കപ്ലേത ഗ്രാമത്തിലാണ് കുട്ടിയുടെ കുടുംബം താമസിച്ചിരുന്നത്. കുടുംബത്തിന്റെ അയൽവാസിയും , കുട്ടിയുടെ പിതാവിന്റെ സുഹൃത്തുമായിരുന്നു യൂസഫ് സലിം ഹജത്ത്. പലപ്പോഴും യൂസഫ് കുട്ടിയുടെ വീട്ടിൽ പോകാറുണ്ടായിരുന്നു. ചിപ്സ് വാങ്ങി നൽകാനെന്ന പേരിലാണ് യൂസഫ് കുട്ടിയെ കൊണ്ടുപോയത് .
കുട്ടിയെ വിജനമായ സ്ഥലത്തേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്ത യൂസഫ് പിന്നീട് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. കുട്ടിയുമായി മടങ്ങിയെത്താത്തതിനെ തുടർന്ന് മാതാപിതാക്കൾ അന്നുരാത്രി തന്നെ പോലീസിൽ പരാതി നൽകി. തുടർന്ന് നടന്ന അന്വേഷണത്തിനൊടുവിൽ കുഞ്ഞിന്റെ മൃതദേഹം കണ്ടെടുത്തു.
അടുത്ത ദിവസം കപ്ലേത്ത ചെക്ക്‌പോസ്റ്റ് പരിസരത്ത് നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ യൂസഫിനെ പോലീസ് പിടികൂടി. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കുട്ടിയുടെ വയറ്റിലും സ്വകാര്യ ഭാഗങ്ങളിലും കടിയേറ്റ പാടുകൾ കണ്ടെത്തിയിരുന്നു.
















Comments