ന്യൂഡൽഹി: പ്രതിപക്ഷത്തെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അവിശ്വാസ പ്രമേയത്തിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം. അവിശ്വാസ പ്രമേയം കൊണ്ടുവന്നത് ദൈവാനുഗ്രഹമാണ്. ദൈവം ദയയുള്ളവനാണ്, ഏതെങ്കിലും ഒരു മാദ്ധ്യമത്തിലൂടെ സംസാരിക്കുന്നു. അതിന് രാജ്യത്തെ കോടിക്കണക്കിന് ജനങ്ങളുടെ പേരിൽ പ്രതിപക്ഷത്തിന് നന്ദി അറിയിക്കുന്നു. പ്രതിപക്ഷത്തിന്റെ അവിശ്വാസം എല്ലായ്പ്പോഴും ഞങ്ങൾക്ക് ഭാഗ്യമായിരുന്നു. 2024-ലെ തിരഞ്ഞെടുപ്പിൽ മുൻകാല റെക്കോർഡുകളെല്ലാം തകർത്ത് വൻ വിജയത്തോടെ എൻഡിഎയും ബിജെപിയും തിരിച്ചുവരുമെന്ന് നിങ്ങൾ തീരുമാനിച്ചതായി ഇന്ന് എനിക്ക് മനസ്സിലായി.
ഇത് സർക്കാരിലുള്ള അവിശ്വാസമല്ല. ഭാരതത്തിലെ ജനങ്ങൾക്ക് ബിജെപിയിൽ വിശ്വാസമുണ്ട്. അവിശ്വാസ പ്രമേയം ബിജെപിക്ക് ഗുണം ചെയ്യു. 2024-ലും ഭാരതത്തിലെ ജനങ്ങളുടെ വിശ്വാസം ബിജെപി നിലനിർത്തും. രാജ്യത്തിന് നിരാശ മാത്രമാണ് പ്രതിപക്ഷം നൽകുന്നത്. രാഹുലിന് സംസാരിക്കാൻ പോലും കോൺഗ്രസ് അവസരം നൽകുന്നില്ല. ജനക്ഷേമ പദ്ധതികൾ പാസാക്കാനുള്ള സമയമാണ് പ്രതിപക്ഷം പാഴാക്കുന്നത്. പ്രതിപക്ഷത്തിന് രാഷ്ട്രത്തേക്കാൾ വലുത് പാർട്ടിയാണ്.
അവിശ്വാസം പ്രതിപക്ഷത്തിന് പരീക്ഷണമാണ്. പ്രതിപക്ഷത്തിന് അധികാരത്തേട് ആർത്തിയാണ്. രാജ്യത്തെ ജനങ്ങളെ വഞ്ചിക്കുകയാണ്. കടന്നുപോകുന്നത് ഭാരതത്തിന്റെ സുവർണ്ണ കാലത്തിലൂടെയാണ്. രാജ്യത്തിന്റെ ഭാവി സുസ്ഥിരമാക്കുന്ന നടപടികൾക്കാണ് സർക്കാർ തുടക്കമിട്ടത്. അടുത്ത 1000 വർഷത്തേക്കുള്ള വികസനത്തിനാണ് അടിത്തറ പാകിയത്. യുവതലമുറയോടാണ് ഞങ്ങൾക്ക് ഏറ്റവും കൂടുതൽ ഉത്തരവാദിത്വമുള്ളത്. സ്വപ്നങ്ങൾ കീഴടക്കാൻ സർക്കാർ അവർക്ക് ചിറകുകൾ നൽകി. യുവക്കൾക്കായി ഇനിയും നിരവധി കാര്യങ്ങൾ ചെയ്യാനുണ്ട്. ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഇന്ത്യയുടേതാണ് – പ്രധാനമന്ത്രി പറഞ്ഞു.
Comments