പട്‌ന: ബിഹാറിൽ ഇന്നും വിഐപി സംസ്‌കാരം അവസാനിച്ചിട്ടില്ല. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടത്തിവിടാനായി ആംബുലൻസ് തടയുകയായിരുന്നു. മുഖ്യമന്ത്രി നിതിഷ് കുമാറിന് വേണ്ടി രോഗിയുമായി പോയ ആംബുലൻസ് തടഞ്ഞു. പാലം പണിയുടെ കാണാൻ മുഖ്യമന്ത്രി എത്തിയതിനെ തുടർന്ന് പോലീസ് ഗതാഗതം തടസ്സപ്പെടുത്തിയിരുന്നു ഇതിനിടയിലാണ് ആംബുലൻസ് കുരുക്കിൽപ്പെട്ടത്.
ആദ്യം ആംബുലൻസിനെ കടന്നുപോകാൻ പോലീസ് ഉദ്യോഗസ്ഥർ അനുവദിച്ചെങ്കിലും വീണ്ടും തടയുകയായിരുന്നു. ഇതിന്റെ രണ്ട് ദൃശ്യങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചത്. ആദ്യത്തേതിൽ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നു പോകുന്നതും അതിനെതുടർന്നുള്ളതും പറയുന്നത്. എന്നാൽ രണ്ടാമത്തെ ദൃശ്യത്തിൽ കാണിക്കുന്നത് ആംബുലൻസിനുള്ളിലെ രോഗിയുടെ സ്ഥിതിയുമാണ്. ഇത്തരം ദുരവസ്ഥകൾ കാണിക്കുന്ന ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചെങ്കിലും മുഖ്യമന്ത്രിയും സർക്കാരും പ്രതികരിച്ചിട്ടില്ല.
Comments