ലക്നൗ: രമേഷ് ബാബു കൊലപാതക കേസിൽ നിർണായക വിധിയുമായി എൻഐഎ കോടതി. പ്രതികളായ അതിഫ് മുസാഫിറിനും മുഹമ്മദ് ഫൈസലിനുമാണ് കോടതി വധശിക്ഷ വിധിച്ചത്. തിലകവും കൈയിൽ ചരടും അണിഞ്ഞെന്നാരോപിച്ചാണ് രമേഷിനെ കൊലപ്പെടുത്തിയത്. ഐഎസുമായി ബന്ധമുള്ള പ്രതികള്‍ കൊലപ്പെടുത്തിയ ഉത്തര്‍പ്രദേശിലെ സ്കൂള്‍ പ്രിന്‍സിപ്പലായിരുന്നു രമേശ് ബാബു ശുക്ല. കാൺപൂർ ജില്ലയിൽ 2016 നായിരുന്നു സംഭവം നടന്നത്. വീട്ടിലേക്ക് മടങ്ങവെയാണ് രമേശ് ശുക്ലയെ അതിഫ് മുസാഫിറിനും മുഹമ്മദ് ഫൈസലും കൊലപ്പെടുത്തിയത്.
ഏഴ് വർഷം നീണ്ട പോരാട്ടത്തിനൊടുവിലാണ് പ്രതികൾക്ക് വധശിക്ഷ വിധിച്ചത്. കോടതി വിധിയില്‍ ആശ്വാസകരമാണെന്ന് ശുക്ലയുടെ കുടുംബം അറിയിച്ചു. ഇപ്പോഴാണ് തനിക്ക് സമാധാനമായതെന്നാണ് രമേശ് ശുക്ലയുടെ ഭാര്യ മീന ദേവി പ്രതികരിച്ചത്.
2016 ഒക്ടോബറിലാണ് സംഭവം നടന്നത്. കാൺപൂരിലെ ചക്കേരി പോലീസ് സ്റ്റേഷന് പരിധിയിലുള്ള ജജ്മൗ ചൗക്കിന് സമീപമായിരുന്നു കൊലപാതകം നടന്നത്. സ്വാമി ആത്മപ്രകാശ് ബംചാരി ജൂനിയര്‍ ഹൈസ്കൂളിലെ ഹിന്ദി- സംസ്കൃതാധ്യാപകനായിരുന്നു കൊല്ലപ്പെട്ട രമേശ് ബാബു. ഇദ്ദേഹം വീട്ടിലേക്ക് മടങ്ങുന്ന വഴിക്കായിരുന്നു കൊലപാചതകം നടന്നത്.
മാസങ്ങൾക്ക് ശേഷമാണ് കൊലപാതകത്തിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പിടികൂടാൻ കളിഞ്ഞത്. തുടർന്ന് തിലകവും, ചരടും ധരിച്ചതുകൊണ്ടാണ് തങ്ങൾ രമേശിനെ കൊന്നതെന്ന് പ്രതികൾ കുറ്റ സമ്മതം നടത്തുകയും ചെയ്തു. കേസിലെ മൂന്നാം പ്രതിയായിരുന്ന മുഹമ്മദ് സൈഫുള്ള 2017 മാര്‍ച്ച് 7 ന് യുപി ഭീകരവിരുദ്ധ സ്ക്വാഡുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു.
Comments