തിരുവനന്തപുരം: പിഎസ്സി നിയമന തട്ടിപ്പ് കേസിലെ മുഖ്യ പ്രതി രാജലക്ഷ്മി പോലീസിൽ കീഴടങ്ങി. കഴക്കൂട്ടം സ്‌റ്റേഷനിലാണ് രാജലക്ഷ്മി കീഴടങ്ങിയത്. ഇവരുടെ സഹായിയായ ജോയ്‌സി വൈകിട്ടോടെ പിടിയിലായിരുന്നു. പിന്നാലെയാണ് രാജലക്ഷ്മി കീഴടങ്ങിയത്. പിഎസ്സി നിയമനത്തിന്റെ പേരിൽ വ്യാജ കത്ത് നിർമിച്ച് ലക്ഷങ്ങളാണ് രാജലക്ഷ്മിയും സംഘവും തട്ടിയത്.
പോലീസ് ഉദ്യോഗസ്ഥ എന്ന വ്യാജേനെയാണ് ഇവർ തട്ടിപ്പ് നടത്തിയത്. ഉദ്യോഗാർഥികളെ കബളിപ്പിക്കാനായി പോലീസ് വേഷം ധരിച്ച ചിത്രങ്ങൾ രാജലക്ഷ്മി സാമൂഹിക മാദ്ധ്യമങ്ങളിൽ ഉപയോഗിച്ചിരുന്നു. അടൂർ സ്വദേശിയായ രാജലക്ഷ്മി വാടകയ്‌ക്കെടുത്ത പോലീസ് യൂണിഫോം ഉപയോഗിച്ചാണ് ആൾമാറാട്ടം നടത്തിയത്.
കേസിലെ രണ്ടാം പ്രതിയായ രശ്മി ഇന്നലെ രാവിലെ മെഡിക്കൽ കോളേജ് പോലീസിൽ കീഴടങ്ങിയിരുന്നു. രശ്മിയുടെ ഫോണിൽ നിന്നാണ് രാജലക്ഷ്മിയുടെ പോലീസ് വേഷത്തിലുള്ള ചിത്രങ്ങൾ പോലീസിന് ലഭിച്ചത്.
















Comments