ലക്‌നൗ: സംസ്ഥാനത്ത് സന്ദർശനത്തിനെത്തുന്ന പ്രധാനമന്ത്രിയെ സ്വാഗതം ചെയ്ത് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കാശിയുടെ ചരിത്രത്തിലേക്ക് മറ്റൊരു സുവർണ അദ്ധ്യായം കൂടി കൂട്ടിച്ചേർക്കപ്പെടുന്ന സുദിനം എന്നാണ് അദ്ദേഹം എക്‌സിൽ കുറിച്ചത്.
ബാബ വിശ്വനാഥ് ജിയുടെ പേരിൽ അറിയപ്പെടുന്ന ലോക പ്രശസ്തമായ ഇടമാണ് കാശി. അവിടെ മറ്റൊരു സുവർണ അദ്ധ്യായം കൂടി ചേർക്കപ്പെടാൻ പോകുന്നു. 451 കോടി ചെലവിൽ അന്താരാഷ്‌ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി തറക്കല്ലിടും-അദ്ദേഹം കുറിച്ചു.
बाबा श्री विश्वनाथ जी की पावन नगरी काशी की अतुल्य विकास यात्रा में कल एक और स्वर्णिम अध्याय जुड़ने जा रहा है।
आदरणीय प्रधानमंत्री श्री @narendramodi जी कल वाराणसी में लगभग ₹451 करोड़ लागत के ‘अंतरराष्ट्रीय क्रिकेट स्टेडियम’ की आधारशिला रखेंगे।
साथ ही, काशी सांसद सांस्कृतिक…
— Yogi Adityanath (@myogiadityanath) September 22, 2023
ഭാരതീയ സംസ്‌കാരം വിളിച്ചോതുന്ന തരത്തിലുള്ള രൂപകൽപനയിലാകും ക്രിക്കറ്റ് സേ്റ്റഡിയം നിർമ്മിക്കുക. ഏകദേശം 30,000 പേർക്ക് കളി കാണാൻ സൗകര്യമുണ്ടാകും. കാശിയേയും പരമശിവനേയും അനുസ്മരിപ്പിക്കും വിധമാകും സ്റ്റേഡിയത്തിന്റെ മുൻഭാഗം. മേൽക്കൂര ശിവനെ കിരീടമണിയിക്കുന്ന ചന്ദ്രക്കലയോട് സാമ്യമുള്ളതായിരിക്കും. ഫ്ളഡ്ലൈറ്റുകളുടെ കാലുകൾക്ക് ത്രിശൂലത്തിന്റെ മാതൃക നൽകും.
ഗ്യാലറി കാശിയുടെ ഘാട്ടുകളുടെ മാതൃകയിൽ ഒരുക്കും. പവലിയനും വിഐപി ലോഞ്ചും ശിവന്റെ കയ്യിലുള്ള വാദ്യോപകരണമായി ഡമരു രൂപത്തിലാണ് ഒരുക്കുന്നത്. മെറ്റാലിക് ഫ്രെയിമുകളിൽ ബിൽവ പത്രയുടെ കൂറ്റൻ രൂപങ്ങൾ സ്ഥാപിക്കും. സ്റ്റേഡിയത്തിന്റെ രൂപകൽപനയുടെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. ശിവ് കി നഗരി (ശിവന്റെ നഗരം) എന്നത് വിശുദ്ധ നഗരമായ വാരണാസിയുടെ പേരാണ്. പരമശിവന്റെയും പാർവതിയുടെയും വീടാണ് കാശി എന്നാണ് കരുതുന്നത്. ഈ വിശ്വാസത്തെ അന്വർത്ഥം ആക്കും വിധമാണ് ക്രിക്കറ്റ് സ്റ്റേഡിയവും ഉയരുക.