വിദിഷ ; മകളുടെ കൂട്ടുകാരിയായ 15 കാരിയെ പീഡിപ്പിച്ച പ്രതിയ്‌ക്കായി വല വിരിച്ച് പോലീസ് . മധ്യപ്രദേശിലെ വിദിഷയിലാണ് സംഭവം . നാല് മക്കളുടെ പിതാവും, 50 കാരനുമായ അൽതാഫാണ് തന്റെ മകളുടെ സുഹൃത്തായ 15 കാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയത് . വിവരം നാട്ടുകാർ അറിയാതിരിക്കാൻ പ്രതി തന്നെ കുട്ടിയെ ഗർഭച്ഛിദ്രത്തിന് വിധേയയാക്കുകയും ചെയ്തു . ഇക്കാര്യം ആരോടെങ്കിലും പറഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
അൽതാഫിന്റെ മകളുടെ സുഹൃത്തായതിനാൽ താൻ പലപ്പോഴും അൽത്താഫിന്റെ വീട്ടിൽ പോകാറുണ്ടായിരുന്നെന്നും അൽത്താഫിന്റെ മകളും തന്റെ വീട്ടിൽ വരാറുണ്ടെന്നും പീഡനത്തിനിരയായ കുട്ടി പറഞ്ഞു. ഏകദേശം ഒന്നര വർഷം മുമ്പ് താൻ വീട്ടിൽ തനിച്ചായിരുന്നപ്പോ അൽത്താഫ് വന്ന് മകൾ തന്നെ വിളിക്കുന്നുവെന്ന് പറഞ്ഞു.
എന്നാൽ താൻ അവിടെ എത്തിയപ്പോൾ വീട്ടിൽ ആരുമുണ്ടായിരുന്നില്ല. ഇതിനിടെ അൽതാഫ് കുട്ടിയെ ബലമായി വീട്ടിനുള്ളിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ഇതിനിടയിൽ കത്തി കാണിച്ച് ആരോടെങ്കിലും പറഞ്ഞാൽ കുടുംബത്തെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്ന് ഭയം കാരണം കുട്ടി ആരോടും ഒന്നും പറഞ്ഞില്ല.
പിന്നീട് പലപ്പോഴും അൽത്താഫ് കുട്ടിയെ ഭീഷണിപ്പെടുത്തി പീഡനത്തിനിരയാക്കാറുണ്ടായിരുന്നു . ഇതിനിടെ പെൺകുട്ടി ഗർഭിണിയാണെന്ന് അറിഞ്ഞതോടെ ഗർഭച്ഛിദ്രവും നടത്തി . വിവരമറിഞ്ഞ പെൺകുട്ടിയുടെ വീട്ടുകാർ പോലീസിൽ പരാതി നൽകി . എന്നാൽ അതിനു പിന്നാലെ അൽത്താഫും , ബന്ധുക്കളും ഭീഷണിയുമായി പെൺകുട്ടിയുടെ വീട്ടിലെത്തി . ഗ്രാമം വിട്ട് പോകണമെന്നും ആവശ്യപ്പെട്ടു .പ്രതികളുടെ ഭീഷണിയെ തുടർന്ന് ഗ്രാമത്തിൽ പോലീസിനെ വിന്യസിച്ചിട്ടുണ്ട്. ദേശീയ ചൈൽഡ് പ്രൊട്ടക്ഷൻ കമ്മീഷനും (എൻസിപിസിആർ) വിഷയത്തിൽ പോലീസിനോട് റിപ്പോർട്ട് തേടിയിട്ടുണ്ട്.