ടെൽ അവീവ്: ഹമാസിന്റെ റോക്കറ്റാക്രമണത്തിന് മുമ്പും ശേഷവുമുള്ള ഇസ്രായേലിന്റെ സാറ്റലൈറ്റ് ചിത്രങ്ങൾ പുറത്ത്. ഒക്ടോബർ ഏഴിനുണ്ടായ ഹമാസിന്റെ അപ്രതീക്ഷിത ഭീകരാക്രമണത്തിന്റെ പ്രത്യാഘാതമാണ് ചിത്രങ്ങളിൽ നിന്നും വ്യക്തമാകുന്നത്. ഒക്ടോബർ ആറിനും ഏഴിനുമുള്ള രണ്ട് സാറ്റലൈറ്റ് ചിത്രങ്ങൾ ഇസ്രായേലിന്റെ പ്രതിരോധ സേന പങ്കുവച്ചിട്ടുണ്ട്.
The lengths Hamas is willing to go in order to commit war crimes are visible even from outer space. pic.twitter.com/7c3oLeUeVQ
— Israel Defense Forces (@IDF) October 16, 2023
യുദ്ധക്കുറ്റങ്ങൾ ചെയ്യാൻ ഹമാസ് എത്രത്തോളം തയ്യാറാണെന്ന് ബഹിരാകാശത്ത് നിന്ന് പോലും ദൃശ്യമാണെന്നായിരുന്നു ഐഡിഎഫ് ചിത്രത്തെക്കുറിച്ച് പ്രതികരിച്ചത്. എക്‌സിലൂടെയായിരുന്നു ഐഡിഎഫിന്റെ പ്രതികരണം. ഒക്ടോബർ ഏഴിന് നടന്ന ഹമാസ് ആക്രമണത്തിന് മുമ്പും ശേഷവും ഇസ്രായേൽ എപ്രകാരമായിരുന്നുവെന്ന് സാറ്റലൈറ്റ് ചിത്രം സൂചിപ്പിക്കുന്നു.
അപ്രതീക്ഷിതമായുണ്ടായ റോക്കറ്റ് ആക്രമണത്തിൽ ആയിരത്തിലധികം ഇസ്രായേലികളായിരുന്നു കൊല്ലപ്പെട്ടത്. ഇത് ഹമാസിനെതിരെ തക്ക മറുപടി നൽകാൻ ഇസ്രായേലിനെ ഉടൻ തന്നെ പ്രേരിപ്പിക്കുന്നതായിരുന്നു. ഇസ്രായേൽ ഭൂമിയിലേക്ക് ഹമാസ് രണ്ടായിരത്തിലധികം റോക്കറ്റുകൾ തൊടുത്തുവിട്ടതിന് പിന്നാലെ കടുത്ത പ്രത്യാക്രമണമാണ് ഇസ്രായേൽ അഴിച്ചുവിട്ടത്. ഹമാസ് ഭീകരരുടെ നിരവധി കേന്ദ്രങ്ങളിലേക്ക് ഐഡിഎഫ് വ്യോമാക്രമണം നടത്തി. ഹമാസിന്റെ ശക്തികേന്ദ്രങ്ങൾ തകർക്കുമെന്നും ഓരോ ഹമാസ് ഭീകരരെയും നാമാവശേഷമാക്കുമെന്നുമാണ് ഇസ്രായേൽ ഭരണകൂടത്തിന്റെ പ്രതിജ്ഞ.















