അന്തരീക്ഷത്തിൽ പർട്ടിക്കുലേറ്റ് മാറ്റർ 2.5 നും 10 നും ഇടയിൽ ഉള്ള സ്ഥലങ്ങളിലുള്ള സ്ത്രീകളിൽ സ്തനാർബുദ സാധ്യത വളരെ കൂടുതലാണെന്ന് പഠനം. അമേരിക്കയുടേയും ഫ്രാൻസിന്റേയും ആറ് സംസ്ഥാനങ്ങളിലായി 20 വർഷമായി നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. അന്തരീക്ഷത്തിലെ പിഎം 2.5 ശ്വാസകോശത്തിലൂടെ കടന്ന് രക്തത്തിൽ എത്തുകയും അവിടെ നിന്നും സ്തനങ്ങളിലേക്കും മറ്റ് കോശങ്ങളിലേക്കും വ്യാപിക്കും എന്നാണ് പ്രശസ്ത ഓങ്കോളജിസ്റ്റായ ചാർളസ് സ്വാന്തൻ അഭിപ്രായപ്പെടുന്നത്. അന്തരീക്ഷത്തിലെ പൊടിപടലങ്ങൾ സ്തനത്തിന്റെ ഘടനക്ക് തന്നെ മാറ്റം വരുത്തും ഇത് കാൻസർ ട്യൂമറുകൾക്ക് വേഗത്തിൽ കരണമാകും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2.5 പാർട്ടിക്കുലേറ്റ് മാറ്റർ ഉള്ള സ്ഥലങ്ങളിൽ താമസിക്കുന്നവർക്ക് 28% സ്തനാർബുദ സാധ്യത ഉണ്ട് എന്നാണ് ഫ്രാൻസിന്റെ പഠനം. 2023 ൽ മാൻഡ്രിഡിൽ നടന്ന യൂറോപ്യൻ സൊസൈറ്റി ഫോർ മെഡിക്കൽ കോൺഗ്രസിലാണ് ഫ്രാൻസ് തങ്ങളുടെ പഠനം അവതരിപ്പിച്ചത്.1990 മുതൽ 2011 വരെ നടത്തിയ പഠനത്തിന്റ അടിസ്ഥാനത്തിലാണ് ഫ്രാൻസ് റിപ്പോർട്ട് പുറത്ത് വിട്ടത്. 5413 പേരിലാണ് പഠനം നടത്തിയത് ഇതിൽ 2419 സ്ത്രീകൾക്കും സ്തനാർബുദം സ്ഥിരീകരിച്ചു . ഇത്തരം പ്രദേശങ്ങളിൽ ജീവിക്കുന്നവരിൽ 8% പേരിൽ കാൻസർ സാധ്യത എന്നാണ് അമേരിക്കയുടെ പഠന റിപ്പോർട്ട്. 5 ലക്ഷം പേരിൽ നടത്തിയ പഠനത്തിന്റെ റിപ്പോർട്ട് നാഷണൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ജേർണലിൽ പ്രസിദ്ധീകരിച്ചു.
മുംബൈയിലെ കടൽക്കാറ്റ് പാർട്ടിക്കുലേറ്റ് മാറ്ററിൽ നിന്നും സംരക്ഷിക്കും എന്നാണ് കരുതപ്പെട്ടിരുന്നത്. നിലവിലെ റിപ്പോർട്ടുകൾ പ്രകാരം പിഎം 10 മുംബൈയിൽ വളരെ അധികം കാണപ്പെടുന്നു ഇത് ഡൽഹിയെക്കാൾ കൂടുതലാണ് എന്നാണ് കണ്ടെത്തൽ. ഇത്തരം പാർട്ടിക്കുലേറ്റ് മാറ്ററുകൾ ശരീരത്തിൽ കാൻസറിന് കാരണമാകുന്നു. ഇതിലെ അപകടകരമായ ഘടകങ്ങളെ വേർതിരിച്ചറിയാൻ കഴിഞ്ഞാൽ അപകട സാധ്യത കുറയ്‌ക്കാൻ സാധിക്കും എന്ന് മുലുണ്ടിലെ ഫോർട്ടിസ് ഹോസ്പിറ്റലിലെ ഓങ്കോളജിസ്റ്റായ ഉമ ദങ്കി അഭിപ്രായപ്പെട്ടു.