പാലക്കാട്: അവശനായ അച്ഛനെ ആശുപത്രിയിൽ കൊണ്ടുപോകുന്നതിനെ ചൊല്ലിയുള്ള തർക്കത്തിനിടെ മകന്റെ മർദ്ദനമേറ്റ് വീട്ടമ്മ മരിച്ചു. അവശനിലയിൽ കിടപ്പിലായിരുന്ന ഇവരുടെ ഭർത്താവിനെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് അയ്യപ്പൻക്കാവാണ് സംഭവം. കാടാങ്കോട് സ്വദേശികളായ അപ്പുണി, ഭാര്യ യശോദ എന്നിവരാണ് മരിച്ചത്. ഇവരുടെ മകൻ അനൂപിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
അപ്പുണിയെ ആശുപത്രിയിലെത്തിക്കാൻ വന്ന ബന്ധുക്കളെ അനൂപ് മർദ്ദിച്ചെന്നും സംഭവ സമയത്ത് അനൂപ് മദ്യ ലഹരിയിലായിരുന്നെന്നും നാട്ടുകാർ പറയുന്നു. പാലക്കാട് കസബ പോലീസ് സ്റ്റേഷനിൽ അനൂപിനെതിരെ കഞ്ചാവ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മരിച്ച അപ്പുണ്ണിയുടെയും, യശോദയുടെയും മൃതദേഹങ്ങൾ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.















