ടെൽഅവീവ്: ഹമാസ് ഭീകരർക്കെതിരെ പ്രത്യാക്രമണം കടുപ്പിച്ച് ഇസ്രായേൽ സൈന്യം. 250 ഹമാസ് കേന്ദ്രങ്ങൾക്ക് നേരെ വ്യോമാക്രമണം നടത്തിയതായി ഇസ്രായേൽ സൈന്യം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറുകൾക്കുള്ളിൽ ഹമാസിന്റെ 250 ഓളം കേന്ദ്രങ്ങളാണ് സേന തകർത്തെറിഞ്ഞത്.
ഗാസ മുനമ്പിൽ നുഖ്ഭ ഭീകരന്റെ വസതിയിൽ നിന്ന് ആയുധശേഖരം കണ്ടെത്തിയതായും ഐഡിഎഫ് വ്യക്തമാക്കി. ഹമാസ് ഭീകരരുടെ റോക്കറ്റ് ലോഞ്ചറുകൾ, അടിസ്ഥാനസൗകര്യങ്ങൾ എന്നിവയുൾപ്പെടെ 250 ഹമാസ് കേന്ദ്രങ്ങളാണ് ഇസ്രായേൽ സൈന്യം തകർത്തത്.
ഒക്ടോബർ ഏഴിന് ഹമാസ് ഭീകരർ നടത്തിയ ആക്രമണത്തിന്റെ ദൃശ്യങ്ങൾ ഇസ്രായേൽ സേന പുറത്തുവിട്ടിരുന്നു. സുരക്ഷാ ക്യാമറ ദൃശ്യങ്ങളാണ് സൈന്യം പുറത്തുവിട്ടത്. ഹമാസ് ഭീകരരെ പൂർണമായും ഉന്മൂലനം ചെയ്യുന്നത് വരെ ശക്തമായ രീതിയിൽ തന്നെ തിരിച്ചടി ഉണ്ടാകുമെന്നും ഇത് തിന്മയും നന്മയും തമ്മിലുള്ള യുദ്ധമാണെന്നും ഇസ്രായേൽ സേന വ്യക്തമാക്കിയിരുന്നു.