ഐപിഎല്ലിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ താരക്കൈമാറ്റം നടത്തി മുംബൈ ഇന്ത്യൻസ്. കഴിഞ്ഞ സീസണിൽ 17.50 കോടി രൂപയ്‌ക്ക് ടീമിലെത്തിച്ച ഓസീസിന്റെ ഓൾറൗണ്ടർ കാമറൂൺ ഗ്രീനിനെ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനു നൽകിയാണ് ഹാർദിക്കിനെ മുംബൈയിലേക്ക് തിരിച്ചെത്തിച്ചത്.
കാമറൂൺ ഗ്രീനിനെയും ഹാർദ്ദിക് പാണ്ഡ്യയെയും ഇരു ടീമുകളും ഇന്നലെ നിലനിർത്തിയിരുന്നു. ഇതോടെ പാണ്ഡ്യ മുംബൈയിലേക്ക് പോകുമെന്ന രീതിയിലുള്ള അഭ്യൂഹങ്ങൾക്ക് താത്കാലിക വിരാമമായി. പിന്നാലെയാണ് താരങ്ങളുടെ കൈമാറ്റം സംബന്ധിച്ച് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. എന്നാൽ ടീമുകൾ ഇത് ഔദ്യോഗികമായി പ്രഖ്യാപിച്ചതോ
െഊഹാപോകങ്ങൾക്ക് വിരാമമായി. മുംബൈ ടു ബാഗ്ലൂർ എന്ന അടിക്കുറിപ്പോടെയാണ് കാമറൂൺ ഗ്രീനിന്റെ ചിത്രം മുംബൈ തങ്ങളുടെ സമൂഹമാദ്ധ്യമ അക്കൗണ്ടുകളിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഹാർദിക്കിന്റെ എംഐ ജഴ്‌സിക്കൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് പഴയ തട്ടകത്തിലേക്ക് താരം എത്തുന്നു എന്ന് മുംബൈ ഇന്ത്യൻസ് ആരാധകരെ അറിയിച്ചത്.
അതേസമയം, ഹാർദ്ദിക് ടീം വിട്ടതായി അറിയിച്ച ഗുജറാത്ത് തങ്ങളുടെ പുതിയ ക്യാപ്റ്റനായി ശുഭ്മാൻ ഗില്ലിനെ പ്രഖ്യാപിച്ചു. കാമറൂൺ ഗ്രീനിനെ ടീമിലെത്തിച്ചതായി റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും അറിയിച്ചു.