സഹോദരൻ ഹീറോ ആണെന്ന് പ്രതികളും സമ്മതിച്ചു; ഇത്രയധികം മാദ്ധ്യമശ്രദ്ധ നേടുമെന്ന് കരുതിയില്ല; ആശ്രാമത്ത് എത്തിച്ചത് പദ്മകുമാറിൻ്റെ ഭാര്യ; എഡിജിപി 
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News Kerala

സഹോദരൻ ഹീറോ ആണെന്ന് പ്രതികളും സമ്മതിച്ചു; ഇത്രയധികം മാദ്ധ്യമശ്രദ്ധ നേടുമെന്ന് കരുതിയില്ല; ആശ്രാമത്ത് എത്തിച്ചത് പദ്മകുമാറിന്റെ ഭാര്യ; എഡിജിപി 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 2, 2023, 02:29 pm IST
FacebookTwitterWhatsAppTelegram

കൊല്ലം: കുട്ടിയുടെ സഹോദരനെ ‘ഹീറോ’ എന്ന് വിശേഷിപ്പിച്ച് എഡിജിപി എം.ആർ അജിത് കുമാർ. തന്നാലാകും വിധം ഇതിനെ ചെറുത്ത് നിൽക്കാൻ സഹോദരൻ ശ്രമിച്ചു. സ​ഹോദരൻ ഇത്രയധികം ധൈര്യം കാണിക്കുമെന്ന് വിചാരിച്ചില്ലെന്ന് പ്രതികളും ചോദ്യം ചെയ്യലിൽ വ്യക്തമാക്കിയിരുന്നുവെന്നും എഡിജിപി പറഞ്ഞു.

സംഭവത്തിന് ഒരാഴ്ച മുൻപ് തന്നെ പ്രതികൾ കുട്ടികളെ ലക്ഷ്യം വെച്ചിരുന്നു.  രണ്ട് കുട്ടികളും ട്യൂഷൻ കഴിഞ്ഞ് വൈകുന്നേരം ആറരയോടെ വീട്ടിലേക്ക് മടങ്ങുന്നതായി ശ്രദ്ധയിൽപ്പെട്ടിരുന്നു. തുടർന്ന് രണ്ട് മൂന്ന് വട്ടം തട്ടിക്കൊണ്ടുപോകാൻ ശ്രമം നടത്തിയെങ്കിലും കുട്ടിയുടെ മുത്തശി തന്നെ ട്യൂഷൻ സെന്ററിൽ നിന്ന് വിളിച്ചു കൊണ്ടുപോവുകയായിരുന്നു. ഇതോടെ പദ്ധതി പാളിയതായി മനസിലാക്കി. സംഭവ ദിവസം കുട്ടികൾക്കായി കാത്തി കിടന്നാണ് തട്ടിയെടുത്തത്.

സഹോദരന്റെ ചെറുത്ത് നിൽപ്പിനൊടുവിൽ പ്രതികൾ കുട്ടിയുമായി കടന്നുകളഞ്ഞു. പിന്നാലെ കുട്ടി കരഞ്ഞു. അച്ഛന്റെ അടുത്തെത്തിക്കാമെന്ന് പറഞ്ഞതോടെയാണ് സമാധാനിപ്പിച്ചത്. മുഖം പൊത്തി പിടിച്ചു, മടിയിൽ കിടത്തി. പിന്നീട് കുട്ടിക്ക് ​ഗുളിക നൽകി. ഇതോടെ കു‍ഞ്ഞിന്റെ കരച്ചിൽ നിന്നു. മൂവരും ചേർന്ന് കുട്ടിയെ വീട്ടിലെത്തിച്ചു. അടുത്ത ലക്ഷ്യം പണം ആവശ്യപ്പെട്ട് കുട്ടിയുടെ വീട്ടിലേക്ക് വിളിക്കുകയായിരുന്നു. കുട്ടിയാണ് മാതാവിന്റെ നമ്പർ നൽകിയതെന്നും പ്രതികൾ പറഞ്ഞു.

പാരിപ്പിള്ളിയിൽ നിന്നാണ് പദ്മകുമാറും ഭാര്യയും ഓട്ടോ വിളിക്കുന്നത്. തുടർന്ന് കുട്ടിയുടെ അമ്മയെ വിളിക്കുന്നതിനായി കടയിൽ കയറുകയും ഉടമയുടെ ഫോണിൽ നിന്ന് വിളിക്കുകയുമായിരുന്നു. ഈ ശബ്ദ സന്ദേശമാണ് കൊല്ലം സ്വദേശികളാണ് പ്രതികളെന്ന് മനസിലാക്കാൻ കഴിഞ്ഞത്. പിന്നാലെ വീട്ടിലെത്തി കുട്ടിക്ക് ഭക്ഷണം നൽകി.

രാത്രിയോടെയാണ് ഇത്രയധികം മാദ്ധ്യമ ശ്രദ്ധ നേടിയ വിവരം കുടുംബം തിരിച്ചറിഞ്ഞത്. നാടെങ്ങും പോലീസ് പരിശോധനയും ഊർജ്ജിതമായതോടെ പ്രതികൾക്ക് കുട്ടിയെ ഉപേക്ഷിക്കേണ്ടി വരികയായിരുന്നു. കൊല്ലം കെഎസ്ആർടിസി ബസ് സ്റ്റാൻഡിലായിരുന്നു ആദ്യം കുട്ടിയെ ഉപേക്ഷിക്കാൻ പദ്ധതിയിട്ടത്. ആൾക്കൂട്ടം ശ്രദ്ധയിൽപ്പെട്ടതോടെ തിരികെ എത്തി അനിതാകുമാരി ഓട്ടോ വിളിച്ച് കുട്ടിയുമായി ആശ്രാമത്ത് എത്തുകയായിരുന്നു. ആളൊഴിഞ്ഞ ഭാ​​ഗത്ത് ഉപേക്ഷിച്ചു.

അനിതാകുമാരി സഞ്ചരിച്ച ഓട്ടോയ്‌ക്ക് പിന്നാലെ പദ്മകുമാർ മറ്റൊരു ഓട്ടോയിലെത്തി. അച്ഛൻ വരുമെന്ന് പറഞ്ഞ് കുട്ടിയെ ഉപേക്ഷിച്ച് സ്ഥലത്ത് നിന്നും മാറി നിന്നു. കുട്ടിയെ സുരക്ഷിതമായെന്ന് ഉറപ്പു വരുത്താനായി കോളേജ് വിദ്യാർത്ഥികൾ വരും വരെ അനിതാകുമാരി കാത്തുനിന്നു. പിന്നാലെ പദ്മകുമാറിനൊപ്പം അനിതകുമാരി മറ്റൊരു ഓട്ടോ വിളിച്ച് ബിഷിപ്പ് ജെറോം ന​ഗറിലെത്തി. ഭാര്യയെ ഇവിടെ ഇറക്കി വിട്ട് പദ്മകുമാർ കാർ നിർത്തിയ ഇടത്ത് വന്നു. പിന്നാലെ കാറിൽ ഉണ്ടായിരുന്ന മകളുമായി ഭാര്യയെ കൂട്ടാനായി പോയി.

പിന്നാലെ മൂവരും താത്കാലികമായി മാറി നിൽക്കാൻ തീരുമാനിച്ചു. നേരത്തെ ഇയാൾ തെങ്കാശിയിൽ കൃഷി നടത്തിയിരുന്നു. നവാസ് എന്ന് പേരുള്ള വ്യക്തിയുടെ സ്ഥലം പാട്ടത്തിനെടുത്തായിരുന്നു കൃഷി. ഇയാളുടെ അടുത്തേക്ക് പോകാനാണ് കുടുംബം തീരുമാനിച്ചത്. അവിടെ മൂവരും ഹോട്ടലിൽ മുറിയെടുത്തു. ഇവിടെ നിന്നാണ് പോലീസ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.

Tags: ADGPKollam KidnapMR Ajit Kumar
ShareTweetSendShare

More News from this section

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

Latest News

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ഭ​ഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

പുരുഷന്മാർക്ക് ഇടയ്‌ക്കിടെ ‘ ആർത്തവം’ വരണം: രശ്മിക മന്ദാന; ചേരിതിരിഞ്ഞ് നെറ്റിസൺമാർ

മകന്റെ ചോറൂണിനിടെ യുവാവ് ജീവനൊടുക്കി; കടബാധ്യത കാരണം ജീവിതം അവസാനിപ്പിക്കുകയാണെന്ന് കുറിപ്പ് 

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies