ചെങ്കടൽ നിരീക്ഷണത്തിൽ; മേഖലയിലെ സ്ഥിതി​ഗതികൾ വലിയിരിത്തി വരികയാണെന്ന് അമേരിക്ക

Published by
ജനം വെബ്‌ഡെസ്ക്

വാഷിംഗ്ടൺ: ചെങ്കടലിലെ സ്ഥിതിഗതികൾ വിലയിരിത്തിവരികയാണ് മേഖലയിൽ വലിയ അളവിൽ പ്രതിസന്ധികൾ ഇല്ല. പണപ്പെരുപ്പം നിയന്ത്രിതമായ അവസ്ഥയിലാണ്. തൊഴിൽമേഖല ശക്തി പ്രാപിച്ചു വരികയാണെന്ന വൈറ്റ ഹൗസ് എക്കണോമിക് കൗൺസിൽ ഡയറക്ടർ ലാൽ ബ്രനാർഡ് .എന്നാൽ ചെങ്കടലിൽ രൂപപ്പെട്ടുവന്നിരിക്കുന്ന ആക്രമപരമ്പരകളും റഷ്യ ഉക്രൈൻ യുദ്ധവും ആ​ഗോള സാമ്പത്തിക മേഖലയ്‌ക്ക് വലിയ വെല്ലുവിളിയാണ് സൃഷ്ടിച്ചിരിക്കുന്നത്. അപകടാസാധ്യതകൾ ഉണ്ട് എന്നും അവ നിരീക്ഷിക്കുകയാണെന്നും അവർ പറഞ്ഞു. ചെങ്കയലിൽ പങ്കാളികളുമായി യോജിച്ച് പ്രവർത്തിക്കുകയാണ്. എന്നാൽ സാധനങ്ങളുടെ ലഭ്യതയ്‌ക്കോ വിലവർദ്ധനവനോ ഇത് കാരണമാകില്ല എന്നും അവർ പറഞ്ഞു.

സുരക്ഷാ ഉദ്യോ​ഗസ്ഥർ മേഖലയിലെ സ്ഥിതി​ഗതികൾ വിലയിരിത്തി വരികയാണെന്നും കപ്പൽ യാത്രികരുമായി നിരന്തരം സമ്പർക്കം പുലർത്തി വരികയാണെന്നും ബൈഡൻ പറഞ്ഞു. ലഭ്യമാകുന്ന വിവരങ്ങളുടെ അടിസ്ഥാത്തിൽ കപ്പലിന്റെ സ‍ഞ്ചാര മേഖല സൂയസ് കനാലിൽ നിന്നും ശുഭ പ്രതീക്ഷ മുനമ്പ് വഴിയാക്കിയിരിക്കുകയാണ് എന്നാൽ ഇത് ഉത്പന്ന ലഭ്യതയെ സാരമായി ബാധിക്കില്ല . അമേരിക്കയിത് മോണിറ്റർ ചെയ്യും എന്നും ബൈഡൻ പറഞ്ഞു.

ഹൂത്തികൾ ചെങ്കടലിന്റെ വലിയ പ്രദേശം കൈയ്യേറിയിരിക്കുകയാണ്. അവർ ചെങ്കടലിലൂടെ സഞ്ചരിക്കുന്ന കപ്പലുകൾ ആക്രമിക്കുകയാണ്. കഴിഞ്ഞ മാസത്തിൽ കപ്പലികൾക്ക് മുകളിലേക്ക് മിസൈൽ വിക്ഷേപിച്ചു. ഇരാൻ അണ് അതിന് പിന്നിൽ എന്ന് വൈറ്റ്ഹൗസ് ആരോപിക്കുന്നു.

 

 

 

 

 

 

Share