വാഷിംഗ്ടൺ: ചെങ്കടലിലെ സ്ഥിതിഗതികൾ വിലയിരിത്തിവരികയാണ് മേഖലയിൽ വലിയ അളവിൽ പ്രതിസന്ധികൾ ഇല്ല. പണപ്പെരുപ്പം നിയന്ത്രിതമായ അവസ്ഥയിലാണ്. തൊഴിൽമേഖല ശക്തി പ്രാപിച്ചു വരികയാണെന്ന വൈറ്റ ഹൗസ് എക്കണോമിക് കൗൺസിൽ ഡയറക്ടർ ലാൽ ബ്രനാർഡ് .എന്നാൽ ചെങ്കടലിൽ രൂപപ്പെട്ടുവന്നിരിക്കുന്ന ആക്രമപരമ്പരകളും റഷ്യ ഉക്രൈൻ യുദ്ധവും ആഗോള സാമ്പത്തിക മേഖലയ്‌ക്ക് വലിയ വെല്ലുവിളിയാണ് സൃഷ്ടിച്ചിരിക്കുന്നത്. അപകടാസാധ്യതകൾ ഉണ്ട് എന്നും അവ നിരീക്ഷിക്കുകയാണെന്നും അവർ പറഞ്ഞു. ചെങ്കയലിൽ പങ്കാളികളുമായി യോജിച്ച് പ്രവർത്തിക്കുകയാണ്. എന്നാൽ സാധനങ്ങളുടെ ലഭ്യതയ്‌ക്കോ വിലവർദ്ധനവനോ ഇത് കാരണമാകില്ല എന്നും അവർ പറഞ്ഞു.
സുരക്ഷാ ഉദ്യോഗസ്ഥർ മേഖലയിലെ സ്ഥിതിഗതികൾ വിലയിരിത്തി വരികയാണെന്നും കപ്പൽ യാത്രികരുമായി നിരന്തരം സമ്പർക്കം പുലർത്തി വരികയാണെന്നും ബൈഡൻ പറഞ്ഞു. ലഭ്യമാകുന്ന വിവരങ്ങളുടെ അടിസ്ഥാത്തിൽ കപ്പലിന്റെ സഞ്ചാര മേഖല സൂയസ് കനാലിൽ നിന്നും ശുഭ പ്രതീക്ഷ മുനമ്പ് വഴിയാക്കിയിരിക്കുകയാണ് എന്നാൽ ഇത് ഉത്പന്ന ലഭ്യതയെ സാരമായി ബാധിക്കില്ല . അമേരിക്കയിത് മോണിറ്റർ ചെയ്യും എന്നും ബൈഡൻ പറഞ്ഞു.
ഹൂത്തികൾ ചെങ്കടലിന്റെ വലിയ പ്രദേശം കൈയ്യേറിയിരിക്കുകയാണ്. അവർ ചെങ്കടലിലൂടെ സഞ്ചരിക്കുന്ന കപ്പലുകൾ ആക്രമിക്കുകയാണ്. കഴിഞ്ഞ മാസത്തിൽ കപ്പലികൾക്ക് മുകളിലേക്ക് മിസൈൽ വിക്ഷേപിച്ചു. ഇരാൻ അണ് അതിന് പിന്നിൽ എന്ന് വൈറ്റ്ഹൗസ് ആരോപിക്കുന്നു.