‘ അവൾക്ക് പറന്നു നടക്കണം , ഫാഷനില്‍ ജീവിക്കണം അതൊന്നും ഈ കുടുംബത്തിൽ നടക്കൂല്ല ‘ ; ബന്ധം വേർപെടുത്തും മുൻപ് വീണ്ടും നിക്കാഹ് കഴിച്ച് ഭർത്താവ്

Published by
Janam Web Desk

വയനാട് : സ്ത്രീധനത്തിന്‍റെ പേരില്‍ കൊടിയ പീഡനം സഹിക്കേണ്ടി വന്നുവെന്ന പരാതിയുമായി യുവതി. ബത്തേരി നായ്‌ക്കട്ടി സ്വദേശിക്കെതിരെയാണ് പരാതിയുമായി ഷഹാന ബാനുവും പതിനൊന്നു വയസുകാരി മകളും രംഗത്തെത്തിയത്.

ഒന്നര വര്‍ഷമായി മാറി താമസിക്കുന്നതിനിടെ ഭര്‍ത്താവ് ഏകപക്ഷീയമായി വിവാഹമോചന നടപടികള്‍ ആരംഭിക്കുകയായിരുന്നെന്ന് ഷഹാന പറയുന്നു. നടപടികള്‍ പൂര്‍ത്തിയാകുന്നതിനു മുന്‍പ് തന്നെ യുവാവ് മറ്റൊരു സ്ത്രീയെ നിക്കാഹ് കഴിച്ച് വീട്ടില്‍ കൊണ്ടുവന്നു. ഇതറിഞ്ഞ ഷഹാനയും മകളും ഭര്‍ത്താവിന്‍റെ വീടിനു മുന്നില്‍ എത്തി ബഹളം വയ്‌ക്കുകയായിരുന്നു.

ഉപ്പ മരിച്ച ശേഷം ഭര്‍ത്താവും കുടുംബവും വളരെ ക്രൂരമായ മാനസിക ശാരീരികപീഡനമാണ് തനിക്കെതിരെ നടത്തിയതെന്നും ഷഹാന പറയുന്നു. ഇനി തന്റെ കയ്യില്‍ ഒന്നും ഭര്‍ത്താവിന്റെ കുടുംബത്തിനു നല്‍കാനില്ല. അതേസമയം കുടുംബത്തിന് ചേരാത്ത രീതിയിലെ ജീവിതമാണ് ഷഹാനയ്‌ക്കെന്നാണ് ഭര്‍തൃവീട്ടുകാരുടെ വാദം. ഷഹാനയ്‌ക്ക് പറന്നു നടക്കണമെന്നും ഫാഷനില്‍ ജീവിക്കണമെന്നും അതൊന്നും ഈ വീട്ടില്‍ നടക്കില്ലെന്നുമാണ് ഭര്‍തൃവീട്ടുകാരുടെ വാദം.

ഷഹാനയും മകളും ബഹളം വെയ്‌ക്കുന്നത് കണ്ട നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് പോലീസ് എത്തിയത് . എന്നാല്‍ പോലീസ് ഭര്‍ത്താവിന്‍റെ കുടുംബത്തിന്‍റെ ഭാഗത്തുനിന്നാണ് ഇടപ്പെട്ടതെന്ന് ഷഹാന ആരോപിച്ചു.

Share
Leave a Comment