23 വർഷം പൊന്നുപോലെ കൊണ്ടു നടന്ന എന്റെ മോളാണ്; വേറൊരു പെൺകുട്ടികൾക്കും ഇങ്ങനെ വരരുത്; ദു;ഖം സഹിക്കാനാകാതെ വിഷ്ണുപ്രിയയുടെ അമ്മ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

23 വർഷം പൊന്നുപോലെ കൊണ്ടു നടന്ന എന്റെ മോളാണ്; വേറൊരു പെൺകുട്ടികൾക്കും ഇങ്ങനെ വരരുത്; ദു;ഖം സഹിക്കാനാകാതെ വിഷ്ണുപ്രിയയുടെ അമ്മ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 10, 2024, 03:13 pm IST
FacebookTwitterWhatsAppTelegram

തലശ്ശേരി: ഏറെ ചർച്ചയായ പാനൂർ വിഷ്ണുപ്രിയ കൊലക്കേസിൽ പ്രതി ശ്യാംജിത്ത് കുറ്റക്കാരനെന്ന് കണ്ടെത്തിയതോടെ വികാര നിർഭരമായി പ്രതികരിച്ച് വിഷ്ണുപ്രിയയുടെ അമ്മ. “ഞാൻ 23 വർഷം പൊന്നുപോലെ കൊണ്ടു നടന്ന എന്റെ മോളാണ്, അവളെ നഷ്ടപ്പെട്ടതു തന്നെയാണ്. കുറ്റക്കാർക്ക് കനത്ത ശിക്ഷ തന്നെ കൊടുക്കണം”, വേറൊരു പെൺകുട്ടികൾക്കും ഇങ്ങനെ വരരുതെന്നും അമ്മ പ്രതികരിച്ചു.

ഇനി ഒരു അച്ഛനും അമ്മയ്‌ക്കും ഇങ്ങനെ സങ്കടപ്പെടുന്ന അവസ്ഥ ഉണ്ടാകരുതെന്ന് ആയിരുന്നു സഹോദരിയുടെ വാക്കുകൾ. 2022 ഒക്ടോബർ 22 നാണ് പ്രണയപ്പകയുടെ പേരിൽ ശ്യാംജിത്ത് വിഷ്ണുപ്രിയയെ വീട്ടിൽ കയറി ക്രൂരമായി കൊലപ്പെടുത്തിയത്. വീട്ടുകാരെല്ലാം അടുത്തുളള തറവാട്ട് വീട്ടിൽ നടന്ന ചടങ്ങിന് പോയ സമയത്താണ് കൊലപാതകം നടന്നത്. അതുകൊണ്ടു തന്നെ കേസിൽ സാക്ഷികൾ ആരും ഉണ്ടായിരുന്നില്ല. എന്നാൽ ശ്യാംജിത്ത് വരുന്ന സമയത്ത് വിഷ്ണുപ്രിയ ഒരു സുഹൃത്തിനെ ഫോണിൽ വിളിച്ചുകൊണ്ടിരിക്കുകയായിരുന്നു. ആ സുഹൃത്തിന്റെ മൊഴിയാണ് നിർണായകമായത്.

തലശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഒന്നിലാണ് കേസ് പരിഗണിച്ചത്. 49 പ്രോസിക്യൂഷൻ സാക്ഷികൾ, 40 തൊണ്ടി മുതൽ, 102 രേഖകൾ തുടങ്ങിയവ അനുബന്ധ തെളിവുകളായി കുറ്റപത്രത്തിനൊപ്പം സമർപ്പിച്ചിരുന്നു. 29 മുറിവുകൾ ശരീരത്തിൽ വിഷ്ണുപ്രിയയുടെ ശരീരത്തിൽ ഉണ്ടായിരുന്നു. കൈ ഞരമ്പ് മുറിച്ച് മരണം ഉറപ്പാക്കിയ പ്രതി കൊലപാതകത്തിന് ശേഷവും വിഷ്ണുപ്രിയയുടെ ശരീരത്തിൽ പത്തോളം മുറിവുകൾ ഉണ്ടാക്കിയെന്നാണ് പോസ്റ്റുമോർട്ടത്തിൽ പറയുന്നത്.

പ്രതിയുടെ ക്രൂരമായ മനസാണ് ഇതിലൂടെ പുറത്തുവരുന്നതെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചിരുന്നു. പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരിക്കുന്നത്. കഴുത്തിന് ആഴത്തിൽ മുറിവേറ്റ നിലയിലാണ് വിഷ്ണുപ്രിയയെ കണ്ടത്. കൂത്തുപറമ്പ് മാനന്തേരി സ്വദേശിയാണ് ശ്യാംജിത്ത്.

Tags: വിഷ്ണുപ്രിയpanoorvishnupriya murderThalasseri courtപാനൂർവിഷ്ണുപ്രിയയുടെ അമ്മ
ShareTweetSendShare

More News from this section

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

Latest News

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies