ബെംഗളൂരു : ഹിജാബ് നിരോധനം കാരണം ഒരു വർഷത്തോളം കോളേജിൽ പോയിട്ടില്ലെന്ന് മുസ്‌കാൻ ഖാൻ . കർണാടകയിലെ ഹിജാബ് വിവാദങ്ങൾക്കിടയിൽ ഉഡുപ്പിയിലെ കോളേജിൽ ‘അല്ലാഹു അക്ബർ’ വിളിച്ച പെൺകുട്ടിയാണ് മുസ്‌കാൻ ഖാൻ . ഹിജാബ് നിരോധനം നീക്കുമെന്ന മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പ്രഖ്യാപനത്തോട് പ്രതികരിക്കുകയായിരുന്നു മുസ്കാൻ . “ഹിജാബ് നമ്മുടെ അവകാശമാണ് . അന്നത്തെ സംഭവത്തിനു ശേഷം ഞാൻ കോളേജ് പഠനം നിർത്തി . കുറെ പേർ അഭിനന്ദിച്ചു . വിദേശത്ത് പഠിക്കാനുള്ള ഓഫറുകൾ ലഭിച്ചു . എന്നാൽ പിന്നീട് ബന്ധുക്കൾ തന്നെ കോളേജിൽ പഠിക്കാൻ അയക്കരുതെന്ന് പറഞ്ഞുവെന്നും , എതിർത്തുവെന്നും മുസ്കാൻ ഖാൻ പറഞ്ഞു .സ്വന്തം ആളുകൾ തന്നെ ഞങ്ങളെ ശപിച്ചുകൊണ്ടിരുന്നു. അവർ അച്ഛനെ കളിയാക്കാറുണ്ടായിരുന്നു. പല ബന്ധുക്കളും ഭീഷണിപ്പെടുത്തിയെന്നും മുസ്കാൻ പറഞ്ഞു.
ഹിജാബ് നമ്മുടെ സംസ്കാരമാണ്. അത് നമ്മുടെ അവകാശമാണ്. നമുക്ക് അവകാശം ലഭിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. അവർ നമ്മുടെ സംസ്കാരത്തെ പിന്തുണച്ചു. അത് എല്ലായ്‌പ്പോഴും അങ്ങനെയായിരിക്കണം . ഹിജാബ് ഞങ്ങളുടെ മതമാണ്, ഞങ്ങൾ അത് പിന്തുടരേണ്ടതുണ്ട്. ഹിജാബ് നിരോധനം കാരണം പല പെൺകുട്ടികളും അവരുടെ വീടുകളിൽ തന്നെ തുടരാൻ നിർബന്ധിതരായി. ഒരു വർഷത്തോളം ഞാൻ കോളേജിൽ പോയിട്ടില്ല. ഇപ്പോൾ, ഞാൻ പിഇഎസ് കോളേജിൽ പോകുന്നു. മറ്റുള്ളവരും പുറത്തു വന്ന് പരീക്ഷ എഴുതണം,” മുസ്‌കാൻ പറഞ്ഞു.















