തമിഴകത്തിന്റെ 'പുരട്ചി കലൈഞ്ജറിൽ നിന്നും ക്യാപ്റ്റനിലേക്ക്..; വിജയകാന്ത് എന്ന അതുല്യ കലാകാരന്റെ ജീവിതയാത്ര
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

തമിഴകത്തിന്റെ ‘പുരട്ചി കലൈഞ്ജറിൽ നിന്നും ക്യാപ്റ്റനിലേക്ക്..; വിജയകാന്ത് എന്ന അതുല്യ കലാകാരന്റെ ജീവിതയാത്ര

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 28, 2023, 11:53 am IST
FacebookTwitterWhatsAppTelegram

‘രാസാത്തി ഉന്നൈ കാണാതെ നെഞ്ച്, കാറ്റാടി പോലാട്ത്..’! കാലങ്ങൾ എത്ര പിന്നിട്ടാലും ഈ രണ്ടു വരികൾ കേൾക്കുമ്പോൾ തന്നെ ഏതൊരാളുടെയും മനസിൽ തെളിയുന്നത് തമിഴകത്തിന്റെ ക്യാപ്റ്റൻ വിജയകാന്തിന്റെ ഒരേയൊരു മുഖം. 1952 ഓഗസ്റ്റ് 25-ന് മധുരയിലെ ചെറിയൊരു വീട്ടിൽ ജനിച്ച വിജയരാജ് അളഗർസാമി എന്ന കുഞ്ഞിൽ നിന്നും തമിഴകത്തെ ക്യാപ്റ്റൻ വിജയകാന്തിലേക്കുള്ള വളർച്ച ആരെയും ഞെട്ടിപ്പിക്കുന്നതായിരുന്നു. 1979-ൽ പുറത്തിറങ്ങിയ ഇനിക്കും ഇളമൈ എന്ന ചിത്രത്തിൽ വില്ലനായി എത്തിയ വിജയകാന്ത് പിന്നീട് കയ്യിലിട്ട് അമ്മാനമാടിയത് ഒട്ടനവധി നായക പ്രാധാന്യമുള്ള വേഷങ്ങൾ. 1981-ൽ പുറത്തിറങ്ങിയ സട്ടം ഒരു ഇരുട്ടറൈ എന്ന ചിത്രത്തിലൂടെയാണ് വിജയകാന്ത് എന്ന നായകനെ പ്രേക്ഷകർ തിരിച്ചറിഞ്ഞത്. പിന്നീട് സിവപ്പു മല്ലി, ജാതിക്കൊരു നീതിതുടങ്ങിയ സിനിമകളിലൂടെ തമിഴകം അദ്ദേഹത്തെ ഏറ്റെടുക്കുകയായിരുന്നു.

1991-ൽ പുറത്തിറങ്ങിയ ക്യാപ്റ്റൻ പ്രഭാകരൻ എന്ന ചിത്രത്തിനു ശേഷമാണ് ക്യാപ്റ്റൻ എന്ന വിളിപേര് അദ്ദേഹത്തെ തേടിയെത്തിയത്. കുടുംബത്തിനായി ത്യാഗം സഹിക്കുന്ന വേഷങ്ങളായിരുന്നു അദ്ദേഹം കൂടുതലായി തിരഞ്ഞെടുത്തിരുന്നത്. അതുകൊണ്ടു തന്നെ ‘പുരട്ചി കലൈഞ്ജർ’ എന്ന പേരിൽ അദ്ദേഹം അറിയപ്പെട്ടിരുന്നു. പോലീസ് വേഷങ്ങൾ അനായാസം ചെയ്യാൻ കഴിയുന്ന അദ്ദേഹത്തിന്റെ അഭിനയ ചാരുത തമിഴകത്തെ പോലെ തന്നെ മറ്റു ഭാഷക്കാരെയും കിടിലം കൊള്ളിച്ചിരുന്നു. മലയാളം ഉൾപ്പെടെ ഒട്ടനവധി അന്യ ഭാഷാ സിനിമകളിൽ അഭിനയിക്കാൻ വിജയകാന്തിന് അവസരം ലഭിച്ചെങ്കിലും അതൊക്കെയും അദ്ദേഹം നിരസിച്ച് തമിഴ് മക്കൾക്കായി നിലകൊണ്ടു.

2005 സെപ്റ്റംബർ 14-ന് ദേശീയ മുർപോക്ക് ദ്രാവിഡ കഴകം( ഡിഎംഡികെ) എന്ന രാഷ്‌ട്രീയ പാർട്ടി സ്ഥാപിക്കുമ്പോൾ അദ്ദേഹത്തിന്റെ മനസിലുണ്ടായിരുന്നത് തമിഴ് മക്കൾക്കായി ജീവിക്കണമെന്ന ചിന്തകൾ മാത്രം. വിജയകാന്തിന്റെ മുന്നിൽ വിശന്നു വരുന്നവരെ അദ്ദേഹം ഒരിക്കലും കൈവിട്ടിരുന്നില്ല. നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച് രണ്ട് തവണ എംഎൽഎയായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2011 മുതൽ 2016 വരെ പ്രതിപക്ഷ നേതാവായിരുന്ന വിജയകാന്ത് അസുഖ ബാധിതനായതിനെ തുടർന്ന് രാഷ്‌ട്രീയ ജീവിതത്തിൽ നിന്നും സിനിമയിൽ നിന്നും പതിയെ ഉൾവലിഞ്ഞു. സൗത്ത് ഇന്ത്യൻ ഫിലിം ആർട്ടിസ്റ്റ്‌സ് അസോസിയേഷന്റെ പ്രസിഡന്റായും അദ്ദേഹം ഏറെ കാലം പ്രവർത്തിച്ചിരുന്നു. കൊറോണ വൈറസ് ബാധിച്ച് ചെന്നൈയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അദ്ദേഹം ഏവരെയും കണ്ണീരിലാഴ്‌ത്തി വിട പറഞ്ഞത്.

Tags: Captain vijayakanthFEATURED2
ShareTweetSendShare

More News from this section

നുഴഞ്ഞുകയറാൻ ശ്രമിച്ചവരെ കാലപുരിക്ക് അയച്ച് സുരക്ഷാസേന; കുപ്‌വാരയിൽ രണ്ട് ഭീകരരെ വധിച്ചു

പശ്ചിമാഫ്രിക്കൻ രാജ്യമായ മാലിയിൽ അഞ്ച് ഇന്ത്യക്കാരെ തോക്കുധാരികൾ തട്ടിക്കൊണ്ടുപോയി

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

Latest News

ഡിഎൻഎയുടെ ഘടനയ്‌ക്ക് നോബൽ സമ്മാനം; അമേരിക്കൻ ശാസ്ത്രജ്ഞൻ ജെയിംസ് വാട്സൺ അന്തരിച്ചു

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies