ഗാന്ധിനഗർ: സൂര്യ നമസ്കാരം ചെയ്ത് ഗിന്നസ് റെക്കോർഡിൽ ഇടംനേടി ഗുജറാത്ത്. ഗുജറാത്തിലെ 108 സ്ഥലങ്ങളിലായി 51 വ്യത്യസ്ത വിഭാഗങ്ങളിൽ നിന്നായി 4,000-ലധികം പേരാണ് മാസ് സൂര്യ നമസ്കാരത്തിൽ പങ്കെടുത്തത്.
ഗിന്നസ് ബുക്കിൽ ഇടംനേടിയ മാസ് സൂര്യ നമസ്‌കാരത്തിൽ വിദ്യാർത്ഥികൾ, കുടുംബങ്ങൾ, യോഗാ പ്രേമികൾ, മുതിർന്ന പൗരന്മാർ തുടങ്ങീ നിരവധി പേർ പരിപാടിയുടെ ഭാഗമായി. മൊധേരയിൽ നടന്ന പുതുവത്സരാഘോഷങ്ങളിൽ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും ആഭ്യന്തര മന്ത്രി ഹർഷ് സംഘവിയും പങ്കെടുത്തു. ചടങ്ങിന് ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമായെന്ന പ്രഖ്യാപനം വന്നതോടെ പ്രദേശത്ത് വലിയ തോതിൽ ആഘോഷ പരിപാടികളും സംഘടിപ്പിച്ചു.
‘ഏറ്റവും കൂടുതൽ പേർ പങ്കാളികളായ സൂര്യനമസ്കാരമാണ് ഇവിടെ നടന്നതെന്നും ഈ റെക്കോർഡ് സ്വന്തമാക്കാൻ ഇതുവരെ ആരും ശ്രമിച്ചിട്ടില്ലെന്നും ആഭ്യന്തര മന്ത്രി ഹർഷ് സംഘവി പറഞ്ഞു. ഇതൊരു പുതിയ ചുവടുവയ്പ്പാണ്. 4,000-ത്തോളം പേർ ചേർന്ന് സംസ്ഥാനത്ത് ഗിന്നസ് വേൾഡ് റെക്കോർഡ് കിരീടം എന്ന നേട്ടം കരസ്ഥമാക്കി. 108 സ്ഥലങ്ങളിലും 51 വ്യത്യസ്ത വിഭാഗങ്ങളിൽ നിന്നുമായി ആയിരക്കണക്കിന് ആളുകൾ ഒരുമിച്ച് യോഗ ചെയ്ത ആദ്യ രാജ്യമായി ഇന്ത്യ മാറിയിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.















