മദ്യപിച്ച് ലക്കുകെട്ട് ജോലിക്കാരനെ ചെരുപ്പൂരി തല്ലിയ പാക് ഗായകൻ റാഹത് ഫത്തേഹ് അലിഖാനെതിരെ പ്രതിഷേധം ശക്തമാവുന്നു. കുപ്പി ചോദിച്ചാണ് ഇയാൾ ജോലിക്കാരനെ ചെരുപ്പൂരി നിരവധി തവണ മർദ്ദിക്കുന്നത്. ഇതിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. ഹോട്ടൽ ജീവനക്കാർ നോക്കിനിൽക്കെയാണ് ഇയാൾ ജോലിക്കാരന്റെ മുടിക്ക് കുത്തിപ്പിടിച്ച് നിലത്തിട്ടും കുനിച്ചുനിർത്തിയും ചെരുപ്പൂരി അടിച്ചത്. നിരവധി തവണ മർദ്ദിക്കുന്നുണ്ടെങ്കിലും ജോലിക്കാരൻ ഒന്ന് എതിർക്കാൻ പോലുമാകാതെ നിസ്സഹായനായി
തറയിൽ ഇരിക്കുകയായിരുന്നു.
ഇത് ആദ്യ തവണയല്ലെ ഗായകൻ വിവാദത്തിലാകുന്നത്. വിദേശ കറൻസി ഇന്ത്യയിലേക്ക് കടത്താൻ ശ്രമിച്ചതിന് ഇയാൾ 2019ൽ പിടിയിലായിരുന്നു. സമാന സംഭവത്തിൽ 2011ലും ഇയാൾ ഡൽഹി വിമാനത്താവളത്തിൽ കുടുങ്ങിയിരുന്നു. അതേസമയം വീഡിയോ വൈറലായതോടെ ഗായകൻ വിശദീകരണവുമായി രംഗത്തുവന്നു.
പൂണ്യതീർത്ഥം(HOLLY WATER) കാണാതിരുന്നതിനാലാണ് താൻ രോഷാകുലനായതെന്നും അല്ലാതെ മദ്യത്തിനു വേണ്ടിയായിരുന്നില്ലെന്നും ഗായകൻ പറഞ്ഞു. താൻ അത് അറിയാതെ മാറ്റിവച്ചെന്ന് ജോലിക്കാരനും വീഡിയോയിൽ പറയുന്നുണ്ട്. സംഭവത്തിന് പിന്നാലെ തന്നെ താൻ ജോലിക്കാരനോട് ക്ഷമ ചോദിച്ചെന്നും റാഹത് ഫത്തേഹ് അലിഖാൻ പറഞ്ഞു.
Viral video: Pakistani Singer Rahat Fateh Ali Khan beats up his employee while inquiring about a bottle.
In 2011, Rahat Fateh was detained at Delhi airport over undeclared foreign currency.
In 2019, This Pakistani singer was also accused of smuggling foreign currency in India. pic.twitter.com/BF5c4yXo9N
— Anshul Saxena (@AskAnshul) January 27, 2024
“>
Rahat Fateh Ali Khan issued a clarification justifying his viral video, There was Holy Water in the bottle, not Alcohol !
It seems he compelled the house help to speak words in his favor after the viral video. What say? https://t.co/1IQvEnXlyN pic.twitter.com/R7ythDEr6a
— Ashwini Shrivastava (@AshwiniSahaya) January 27, 2024
“>















