ഇന്ത്യൻ താരം ഇഷാൻ കിഷനെ ഒരുവർഷം ദേശീയ ടീമിൽ പരിഗണിക്കില്ലെന്ന് റിപ്പോർട്ട്. പ്രമുഖ സ്പോർട്സ് റിപ്പോർട്ടറായ അഭിഷേക് ത്രിപാഠിയാണ് ഇതു സംബന്ധിച്ച വാർത്ത പുറത്തുവിട്ടത്. ബിസിസിഐ ഓഫിഷ്യൽസിനെ ഉദ്ദരിച്ചാണ് വാർത്ത പുറത്തുവിട്ടത്. ഇന്ത്യൻ പരിശീലകൻ രാഹുൽ ദ്രാവിഡിന്റെ നിർദ്ദേശം തള്ളിയ ഇഷാൻ ഝാർഖണ്ഡിനായി രഞ്ജി കളിക്കാതെ അജ്ഞാത വാസത്തിലാണ്.
താരവുമായി യതൊരു പ്രശ്നവുമില്ലെന്നും അദ്ദേഹം രഞ്ജി കളിച്ച് ഇന്ത്യൻ ടീമിലേക്ക് മടങ്ങിയെത്തുമെന്നുമായിരുന്നു ഒരു മാസം മുൻപുള്ള വാർത്താസമ്മേളനത്തിൽ ഇന്ത്യൻ പരിശീലകൻ രാഹുൽ ദ്രാവിഡ് വ്യക്തമാക്കിയിരുന്നത്. എന്നാൽ താരം ഇത് മുഖവിലയ്‌ക്കെടുക്കാതെ അവധി ആഘോഷത്തിലായിരുന്നു. ദക്ഷിണാഫ്രിക്കൻ ടെസ്റ്റ് പരനമ്പരയ്‌ക്കിടെയാണ് താരം മാനസിക സമ്മർദ്ദമെന്ന് പറഞ്ഞ് ടീമിൽ നിന്ന് അവധിയെടുത്തത്. എന്നാൽ പിന്നീട് ഇഷാനെ ദുബായിൽ അവധിയാഘോഷത്തിൽ കണ്ടെത് ബിസിസിഐയെ ചൊടിപ്പിച്ചിരുന്നു.
അതേസമയം ഝാർഖണ്ഡ് ക്രിക്കറ്റ് അസോസിയേഷന് താരത്തെക്കുറിച്ച് വിവരമൊന്നുമില്ല. അതേസമയം താരത്തിന്റെ ഇത്തരം പെരുമാറ്റത്തിന് വലിയ വിലനൽകേണ്ടി വരുമെന്നാണ് സൂചന. കൂടുതൽ കഴിവുള്ള താരങ്ങൾ കാത്തിരിക്കുന്നതിനാൽ ഇഷാന്റെ ഇന്ത്യൻ ടീമിലേക്കുള്ള മടക്കം ഇനി കഠിനമാകുമെന്നും താരം സ്വമേധയായ ടീമിൽ നിന്ന് പുറത്തു പോകാൻ പാടില്ലായിരന്നുവെന്നും ബിസിസിഐ ഔദ്യോഗിക വക്താവ് പിടിഐയോട് പറഞ്ഞു.