നാലാം വാരത്തിലും പ്രേമലു തിയേറ്ററുകളിൽ നിറയുകയാണ്. കേരളത്തിൽ മാത്രമല്ല മറ്റ് സംസ്ഥാനങ്ങളിലും സിനിമയക്ക് വൻ സ്വീകാര്യതയാണ്ല ഭിക്കുന്നത്. ചിത്രത്തിന്റെ തെലുങ്ക് ഡബ്ബ് വേര്‍ഷനും ഇന്ന് റിലീസായിരിക്കുകയാണ്. സംവിധായകന്‍ രാജമൗലിയുടെ മകന്‍ എസ്.എസ് കാര്‍ത്തികേയയാണ് തെലുങ്കിലെ ഡബ്ബിംഗ് റൈറ്റ്‌സ് സ്വന്തമാക്കിയത്. ആന്ധ്ര, തെലുങ്കാന എന്നിവിടങ്ങള്‍ക്ക് പുറമെ യു എസിലും 100ലധികം സ്‌ക്രീനുകളിലാണ് തെലുങ്ക് പതിപ്പ് ഇന്ന് റിലീസായത്. തെലുങ്ക് പതിപ്പ് കണ്ട സംവിധായകന്‍ എസ്.എസ് രാജമൗലിയുടെ അഭിപ്രായമാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.
പ്രേമലു ആദ്യം മുതൽ അവസാനം വരെയും ചിരിപ്പിച്ചെന്നാണ് രാജമൗലി കുറിച്ചത്. ചിത്രത്തിലെ റീനുവിന്റെയും സച്ചിന്റെയും കഥാപാത്രങ്ങൾ ഒരുപാട് ഇഷ്ടമായെന്നും രാജമൗലി പറഞ്ഞു. എങ്കിലും അദ്ദേഹത്തിന് ചിത്രത്തിൽ ഏറെ ഇഷ്ടമായത് ആദിയെയാണെന്നുമാണ് അദ്ദേഹം കുറിച്ചത്. എക്സിലൂടെയാണ് തന്റെ അഭിപ്രായം വ്യക്തമാക്കിയത്.
‘തെലുങ്കിൽ പ്രേമലു കാര്‍ത്തികേയ ചെയ്തതില്‍ വളരെ സന്തോഷം. ആദ്യം മുതല്‍ അവസാനം വരെ ചിരിയായിരുന്നു. പുതിയകാലത്തെ യുവാക്കളുടെ ഭാഷയുടെ ശൈലി കൃത്യമായി സിനിമയില്‍ ഉള്‍പ്പെടുത്തിയതിൽ എഴുത്തുകാരൻ വിജയിച്ചിട്ടുണ്ട്. ട്രെയിലർ കണ്ടപ്പോള്‍ തന്നെ റീനുവിനെ ഇഷ്ടമായി. സച്ചിന്‍ എന്ന കഥാപാത്രം ലവബിളാണ്. എന്നാലും എന്റെ ഫേവറിറ്റ് കഥാപാത്രം ആദിയാണ്. ജെ.കെ….. ജസ്റ്റ് കിഡ്ഡിംഗ്.’ – രാജമൗലി കുറിച്ചു.