ഡൽഹി: തൊണ്ടിമുതലിൽ കൃത്രിമം കാട്ടിയ കേസിൽ സൂപ്രീം കോടതിയിൽ ആൻ്റണി രാജു എംഎൽഎക്കെതിരെ നിലപാട് സ്വീകരിച്ച് സർക്കാർ. തനിക്കെതിരായ കേസില്‍ പുനരന്വേഷണം നടത്താനുള്ള ഹൈക്കോടതി ഉത്തരവിനെതിരെയാണ് എം.എൽ.എ സുപ്രീംകോടതിയ സമീപിച്ചത്. കേസ് പരിഗണിക്കാനിരിക്കെയാണ് ആന്റണി രാജുവിനെ തള്ളി സർക്കാർ സത്യവാങ്മൂലം സമര്‍പ്പിച്ചത്.
.ആൻ്റണി രാജു എംഎൽഎയുടെ അപ്പീൽ തള്ളണമെന്ന് ആവശ്യപ്പെട്ട സർക്കാർ കേസ് ഗൗരവമുള്ളതാണെന്നും വ്യക്തമാക്കി. കേസിൽ ആൻ്റണി രാജുവിനെതിരെ തെളിവുണ്ട്. ആരോപണങ്ങൾ ഗുരുതരമാണെന്നും കേസ് റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്നും സംസ്ഥാനം സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടു.
നേരത്തെ സുപ്രീംകോടതി തുടരന്വേഷണത്തിന് ഇടക്കാല സ്റ്റേ ഉത്തരവ് അനുവദിച്ചിരുന്നു. ഹര്‍ജികളില്‍ വിശദമായ പരിശോധന ആവശ്യമാണെന്ന നിരീക്ഷണത്തോടെയാണ് ഇടക്കാല സ്റ്റേ അനുവദിച്ചത്. സർക്കാരിനായി സ്റ്റാൻഡിംഗ് കൗൺസൽ നിഷേ രാജൻ ഷൊങ്കറാണ് സത്യവാങ്മൂലം സമർപ്പിച്ചത്.