ലേക് ഷോർ‌ ആശുപത്രിയുടെ അനാസ്ഥ; അവയവദാനത്തിന് എത്തിയ യുവാവ് മടങ്ങിയത് കഴുത്തിന് താഴേക്ക് തളർന്ന്; നീതി തേടി കുടുംബം
Sunday, July 13 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News Kerala

ലേക് ഷോർ‌ ആശുപത്രിയുടെ അനാസ്ഥ; അവയവദാനത്തിന് എത്തിയ യുവാവ് മടങ്ങിയത് കഴുത്തിന് താഴേക്ക് തളർന്ന്; നീതി തേടി കുടുംബം

Janam Web Desk by Janam Web Desk
Apr 17, 2024, 05:29 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: എറണാകുളം ലേക് ഷോർ ആശുപത്രിയുടെ അനാസ്ഥയിൽ തകർന്നത് യുവാവിന്റെ ജീവിതം. തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശിയായ രഞ്ജുവാണ് ശരീരം പൂർണ്ണമായും തളർന്ന് കിടപ്പിലായത്. അവയവദാന ശസ്ത്രക്രിയയ്‌ക്കിടയിൽ സംഭവിച്ച പിഴവാണ് യുവാവിനെ ഈ അവസ്ഥയിലെത്തിച്ചത്. പൂർണ്ണ ആരോ​ഗ്യവാനായി ആശുപത്രിയിൽ എത്തിയ യുവാവിനാണ് ഈ ദുർവിധി.

2020 ജുലൈ 27 നാണ് സുഹൃത്തിന്റെ പിതാവിന് കരൾ നൽകാനുള്ള ശസ്ത്രക്രിയയ്‌ക്ക് രഞ്ജു വിധേയനായത്. എന്നാൽ ആശുപത്രി വിടുമ്പോൾ ഭക്ഷണം കഴിക്കാൻ ആകാതെ കഴുത്തിന് താഴെ തളർന്ന നിലയിലായിരുന്നു യുവാവ്.

ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് രഞ്ജുവിനെ ഈ അവസ്ഥയിലേക്ക് എത്തിച്ചതെന്ന് സഹോദരി രശ്മി ജനം ടിവിയോട് പറഞ്ഞു. ശസ്ത്രക്രിയയ്‌ക്കിടയിൽ പക്ഷാഘാതം വരാൻ കാരണം അനസ്തേഷ്യയിൽ ഉണ്ടായ പിഴവാണ്. ഇതെല്ലാം സംഭവിച്ചിട്ടും ആശുപത്രി അധികൃതർ വീട്ടുകാരെ വിവരം അറിയിച്ചില്ല, ശസ്ത്രക്രിയ മുറിവ് ക്യത്യമായി തുന്നിക്കെട്ടുന്നതിൽ പോലും വീഴ്ചയുണ്ടായതായും രശ്മി പറഞ്ഞു.

ആശുപത്രിക്കെതിരെ നിയമവഴിയിൽ മുന്നോട്ട് പോയെങ്കിലും വീഴ്ച അം​ഗീകരിക്കാൻ അധികൃതർ തയ്യാറായില്ല. സംഭവത്തിന് ശേഷം രണ്ട് മാസം ആശുപത്രിയിൽ രഞ്ജുവിന് കിടത്തിയെങ്കിലും ക്യത്യമായ ചികിത്സ നൽകാൻ ലേക് ഷോർ നൽകിയില്ല. ചികിത്സയ്‌ക്ക് 25 ലക്ഷം രൂപ ചെലവഴിച്ചെന്നും ഇനി ഉത്തരവാദിത്തമില്ല എന്ന നിലയിൽ പരിഹസിച്ച് അവഹേളിച്ച് വിടുകയാണ് അവർ ചെയ്തതെന്നും സഹോദരി വിഷമത്തോടെ കൂട്ടിച്ചേർത്തു.

മാതാപിതാക്കളില്ലാത്ത യുവാവ് സഹോദരിമാരുടെ പരിചരണത്തിലാണ് കഴിയുന്നത്. ആറ്റിങ്ങലിലെ വീട് പണയപ്പെടുത്തി 1.5 കോടി രൂപയോളം ചികിത്സയ്‌ക്കായി ഇവർ ചെലവഴിച്ചു. നിലവിൽ കൊച്ചി മാമംഗലത്തെ വാടക വീട്ടിലാണ് ചികിത്സാർത്ഥം താമസിക്കുന്നത്.

ദിവസം 5,000 രൂപയോളം ഭക്ഷണത്തിനും മരുന്നിനുമായി ചെലവാകുന്നുണ്ട്. മറ്റുള്ളവരുടെ സഹായത്താലാണ് കാര്യങ്ങൾ നടന്നുപോകുന്നത്.  മൂന്ന് പേരുടെ ജീവിതമാണ് ആശുപത്രി നശിപ്പിച്ചത്.  ജോലിക്ക് പോലും പോകാൻ സാധിക്കുന്നില്ല. ആരോ​ഗ്യമന്ത്രിയുടെയും മുന്നിൽ നിരവധി തവണ വിഷയം അവതരിപ്പിച്ചെങ്കിലും ഒന്നും നടന്നില്ല,  രശ്മി പറഞ്ഞു

യുവാവിന്റെ ചികിത്സ ലേക് ഷോർ‌  ഉറപ്പു വരുത്തണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. നീതിക്കായി ഏതറ്റം വരെയും പോകുമെന്നും വരും ദിവസങ്ങളിൽ സഹോദരനുമായി ആശുപത്രിക്ക് മുന്നിൽ സമരം ഇരിക്കാൻ തയ്യാറെടുക്കുകയാണെന്നും രശ്മി ജനം ടിവിയോട് വ്യക്തമാക്കി.

Tags: #treatmentRENULAKE SHORE HOSPITAL
ShareTweetSendShare

More News from this section

KEAM എൻട്രൻസ്; ഉന്നതവിദ്യാഭ്യാസവകുപ്പ് ചെയ്തത് മാപ്പർഹിക്കാത്ത തെറ്റ്; മന്ത്രി ആർ ബിന്ദുവിന്റെ നിലപാട് വിദ്യാർത്ഥി സമൂഹത്തോടുള്ള ധാർഷ്ട്യം; എ ബി വി പി

സിപിഐ തൃശ്ശൂർ ജില്ലാ സമ്മേളനത്തിൽ വെട്ടിനിരത്തൽ; നാട്ടിക എംഎൽഎ സി സി മുകുന്ദനെ ജില്ലാ കമ്മിറ്റിയിൽ നിന്നും ഒഴിവാക്കി

സി സദാനന്ദൻ മാസ്റ്ററുടെ രാജ്യസഭാംഗത്വത്തെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

​”ഗുരുപൂജയും ഭാരതാംബയും സംസ്കാരത്തിന്റെ ഭാ​ഗം, കുട്ടികൾ സനാതനധർമം പഠിക്കുന്നതിൽ എന്താണ് തെറ്റ്”: ​ഗവർണർ രാജേന്ദ്ര അർലേക്കർ

മകളുടെ മരണത്തിന് കാരണക്കാരായവരെ നാട്ടിലെത്തിച്ച് ശിക്ഷിക്കണം; കേന്ദ്രമന്ത്രിമാരായ സുരേഷ് ​ഗോപിക്കും ജോർജ് കുര്യനും അപേക്ഷ നൽകി വിപഞ്ചികയുടെ കുടുംബം

“ഗുരുപൂജ നടത്തിയത് അപരാധമായി കാണുന്നു, മതാചാരത്തിന്റെ പേരിൽ 2 മാസം പ്രായമുള്ള കുഞ്ഞ് മൃ​ഗീയമായി കൊല്ലപ്പെട്ടതിൽ വിമർശകർക്ക് ഒന്നും പറയാനില്ല”

Latest News

കൊൽക്കത്ത ക്യാമ്പസിനുള്ളിൽ മയക്കുമരുന്ന് നൽകി വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസ്; വിശദാന്വേഷണത്തിന് പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിച്ചു

ബിഹാറിൽ ബിജെപി നേതാവ് വെടിയേറ്റ് മരിച്ചു; ആക്രമണം വ്യവസായിയുടെ കൊലപാതകത്തിന് ദിവസങ്ങൾക്കുള്ളിൽ

തമിഴ്നാട്ടിൽ ചരക്ക് തീവണ്ടിക്ക് തീപിടിച്ചു; 5 ബോ​ഗികൾ കത്തിയമർന്നു, നശിച്ചത് ഡീസൽ സൂക്ഷിച്ചിരുന്ന ബോ​ഗികൾ

വിദ്യാഭ്യാസ മന്ത്രിക്ക് പലകാര്യങ്ങളിലും അറിവില്ലാത്തതുപോലെ ഗുരുപൂജയിലും വേണ്ടത്ര അറിവില്ല: വി മുരളീധരൻ

സാമ്പത്തിക തർക്കം; കന്നഡ നടിയെ കൊലപ്പെടുത്താൻ ശ്രമം, ഭർത്താവിന്റെ ആക്രമണം പിരിഞ്ഞ് താമസിക്കുന്നതിനിടെ

ലക്ഷ്യമിട്ടത് വിധവകളെ,ഹിന്ദു സ്ത്രീകളെ പരാമർശിക്കുന്നത് ‘പ്രൊജക്ട്’എന്ന കോഡുഭാഷയിൽ;ഒപ്പം വ്യാജ തിരിച്ചറിയൽരേഖകളും ഫേക്ക് സോഷ്യൽമീഡിയ പ്രൊഫൈലുകളും

സിപിഐഎം അക്രമത്തിന്റെ ജീവിക്കുന്ന രക്തസാക്ഷി സി സദാനന്ദൻ മാസ്റ്റർ രാജ്യസഭയിലേക്ക്

നടനും മുൻ ബിജെപി എംഎൽഎയുമായ കോട്ട ശ്രീനിവാസ റാവു അന്തരിച്ചു, വിടപറ‍ഞ്ഞത് മികവുറ്റ കലാകാരനും ജനസേവകനുമായ വ്യക്തിത്വം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies