ലേക് ഷോർ‌ ആശുപത്രിയുടെ അനാസ്ഥ; അവയവദാനത്തിന് എത്തിയ യുവാവ് മടങ്ങിയത് കഴുത്തിന് താഴേക്ക് തളർന്ന്; നീതി തേടി കുടുംബം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ലേക് ഷോർ‌ ആശുപത്രിയുടെ അനാസ്ഥ; അവയവദാനത്തിന് എത്തിയ യുവാവ് മടങ്ങിയത് കഴുത്തിന് താഴേക്ക് തളർന്ന്; നീതി തേടി കുടുംബം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 17, 2024, 05:29 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: എറണാകുളം ലേക് ഷോർ ആശുപത്രിയുടെ അനാസ്ഥയിൽ തകർന്നത് യുവാവിന്റെ ജീവിതം. തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശിയായ രഞ്ജുവാണ് ശരീരം പൂർണ്ണമായും തളർന്ന് കിടപ്പിലായത്. അവയവദാന ശസ്ത്രക്രിയയ്‌ക്കിടയിൽ സംഭവിച്ച പിഴവാണ് യുവാവിനെ ഈ അവസ്ഥയിലെത്തിച്ചത്. പൂർണ്ണ ആരോ​ഗ്യവാനായി ആശുപത്രിയിൽ എത്തിയ യുവാവിനാണ് ഈ ദുർവിധി.

2020 ജുലൈ 27 നാണ് സുഹൃത്തിന്റെ പിതാവിന് കരൾ നൽകാനുള്ള ശസ്ത്രക്രിയയ്‌ക്ക് രഞ്ജു വിധേയനായത്. എന്നാൽ ആശുപത്രി വിടുമ്പോൾ ഭക്ഷണം കഴിക്കാൻ ആകാതെ കഴുത്തിന് താഴെ തളർന്ന നിലയിലായിരുന്നു യുവാവ്.

ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് രഞ്ജുവിനെ ഈ അവസ്ഥയിലേക്ക് എത്തിച്ചതെന്ന് സഹോദരി രശ്മി ജനം ടിവിയോട് പറഞ്ഞു. ശസ്ത്രക്രിയയ്‌ക്കിടയിൽ പക്ഷാഘാതം വരാൻ കാരണം അനസ്തേഷ്യയിൽ ഉണ്ടായ പിഴവാണ്. ഇതെല്ലാം സംഭവിച്ചിട്ടും ആശുപത്രി അധികൃതർ വീട്ടുകാരെ വിവരം അറിയിച്ചില്ല, ശസ്ത്രക്രിയ മുറിവ് ക്യത്യമായി തുന്നിക്കെട്ടുന്നതിൽ പോലും വീഴ്ചയുണ്ടായതായും രശ്മി പറഞ്ഞു.

ആശുപത്രിക്കെതിരെ നിയമവഴിയിൽ മുന്നോട്ട് പോയെങ്കിലും വീഴ്ച അം​ഗീകരിക്കാൻ അധികൃതർ തയ്യാറായില്ല. സംഭവത്തിന് ശേഷം രണ്ട് മാസം ആശുപത്രിയിൽ രഞ്ജുവിന് കിടത്തിയെങ്കിലും ക്യത്യമായ ചികിത്സ നൽകാൻ ലേക് ഷോർ നൽകിയില്ല. ചികിത്സയ്‌ക്ക് 25 ലക്ഷം രൂപ ചെലവഴിച്ചെന്നും ഇനി ഉത്തരവാദിത്തമില്ല എന്ന നിലയിൽ പരിഹസിച്ച് അവഹേളിച്ച് വിടുകയാണ് അവർ ചെയ്തതെന്നും സഹോദരി വിഷമത്തോടെ കൂട്ടിച്ചേർത്തു.

മാതാപിതാക്കളില്ലാത്ത യുവാവ് സഹോദരിമാരുടെ പരിചരണത്തിലാണ് കഴിയുന്നത്. ആറ്റിങ്ങലിലെ വീട് പണയപ്പെടുത്തി 1.5 കോടി രൂപയോളം ചികിത്സയ്‌ക്കായി ഇവർ ചെലവഴിച്ചു. നിലവിൽ കൊച്ചി മാമംഗലത്തെ വാടക വീട്ടിലാണ് ചികിത്സാർത്ഥം താമസിക്കുന്നത്.

ദിവസം 5,000 രൂപയോളം ഭക്ഷണത്തിനും മരുന്നിനുമായി ചെലവാകുന്നുണ്ട്. മറ്റുള്ളവരുടെ സഹായത്താലാണ് കാര്യങ്ങൾ നടന്നുപോകുന്നത്.  മൂന്ന് പേരുടെ ജീവിതമാണ് ആശുപത്രി നശിപ്പിച്ചത്.  ജോലിക്ക് പോലും പോകാൻ സാധിക്കുന്നില്ല. ആരോ​ഗ്യമന്ത്രിയുടെയും മുന്നിൽ നിരവധി തവണ വിഷയം അവതരിപ്പിച്ചെങ്കിലും ഒന്നും നടന്നില്ല,  രശ്മി പറഞ്ഞു

യുവാവിന്റെ ചികിത്സ ലേക് ഷോർ‌  ഉറപ്പു വരുത്തണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. നീതിക്കായി ഏതറ്റം വരെയും പോകുമെന്നും വരും ദിവസങ്ങളിൽ സഹോദരനുമായി ആശുപത്രിക്ക് മുന്നിൽ സമരം ഇരിക്കാൻ തയ്യാറെടുക്കുകയാണെന്നും രശ്മി ജനം ടിവിയോട് വ്യക്തമാക്കി.

Tags: treatmentRENULAKE SHORE HOSPITAL
ShareTweetSendShare

More News from this section

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദാക്കും; എംവിഡി നിയമങ്ങൾ കടുക്കുന്നു

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

Latest News

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies