അഗർത്തല : അനധികൃതമായി ഇന്ത്യയിലേയ്‌ക്ക് കടന്ന നാല് ബംഗ്ലാദേശികൾ പിടിയിൽ . ത്രിപുരയിൽ നിന്നാണ് ജഹാംഗീർ ആലം, എംഎൻ ഹുസൈൻ, ഒമ്രാൻ ഹുസൈൻ, റിയാദ് ഹുസൈൻ എന്നിവർ പിടിയിലായത്.
മെയ് 17-ന് രാത്രി അഗർത്തല-സെക്കന്ദരാബാദ് എക്‌സ്പ്രസിൽ ചെന്നൈയിലേക്ക് കടക്കാനായിരുന്നു ഇവരുടെ ശ്രമം . അഗർത്തല റെയിൽവേ സ്റ്റേഷനിലേയ്‌ക്ക് തിടുക്കത്തിൽ പ്രവേശിക്കുന്ന ഇവരെ കണ്ട് പൊലീസുകാർക്ക് സംശയം തോന്നിയതോടെ കസ്റ്റഡിയിലെടുക്കുകയായിരുന്നു . .ചോദ്യം ചെയ്യലിൽ ആദ്യം ഇന്ത്യക്കാരാണെന്ന് പറഞ്ഞ് പൊലീസ് ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിക്കാനും ശ്രമിച്ചു. എന്നാൽ, തുടർച്ചയായ ചോദ്യം ചെയ്യലിനൊടുവിൽ റോഫിഖുൾ ഇസ്ലാം എന്ന ഇന്ത്യൻ ഏജന്റിന്റെ സഹായത്തോടെ യാതൊരു രേഖകളുമില്ലാതെ ഇന്ത്യൻ അതിർത്തി കടന്നതാണെന്ന് ഇവർ സമ്മതിക്കുകയായിരുന്നു.
ത്രിപുരയിൽ നിന്ന് നുഴഞ്ഞുകയറ്റക്കാരെ പിടികൂടുന്നത് ഇത് ആദ്യമല്ല. മെയ് 11 ന് എട്ട് ബംഗ്ലാദേശികളെയും അവരെ സഹായിച്ച ഇന്ത്യൻ ബ്രോക്കറെയും അഗർത്തല റെയിൽവേ സ്റ്റേഷനിൽ നിന്ന് പിടികൂടിയിരുന്നു. മഹാരാഷ്‌ട്രയിലേക്കുള്ള ട്രെയിനിൽ കയറാനൊരുങ്ങുകയായിരുന്നു ഇവർ.
2023 ജനുവരി മുതൽ 2024 ഏപ്രിൽ 15 വരെയുള്ള 16 മാസത്തിനിടെ ത്രിപുരയിൽ നിന്ന് മാത്രം 1018 നുഴഞ്ഞുകയറ്റക്കാരെയാണ് ബിഎസ്എഫ് പിടികൂടിയത്. ഇതിൽ 498 പേർ ബംഗ്ലാദേശികളാണ്. ഇതേ കാലയളവിൽ 124 റോഹിംഗ്യകളെയും ബിഎസ്എഫ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരിൽ 150 പേർ ബംഗ്ലാദേശികളും 57 പേർ റോഹിംഗ്യകളുമായിരുന്നു.















