മുംബൈ: ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈ നഗരം ഉൾപ്പെടെ മഹാരാഷ്ട്രയിലെ 13 മണ്ഡലങ്ങൾ തിങ്കളാഴ്ച പോളിംഗ് ബൂത്തിലേക്ക്. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ടത്തിലാണ് ഈ മണ്ഡലങ്ങൾ ജനവിധിയെഴുതാൻ ഒരുങ്ങുന്നത്.
യുപി കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ലോക്സഭാ സീറ്റുകളുള്ള സംസ്ഥാനമാണ് മഹാരാഷ്ട്ര. 48 സീറ്റുകൾ ഉള്ള മഹാരാഷ്ട്രയും യുപിക്കൊപ്പം രാജ്യത്തിന്റെ ഭരണസാരഥികളെ തീരുമാനിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്നുണ്ട്.
കഴിഞ്ഞ രണ്ടു തവണയും മോദി തരംഗത്തിൽ എൻഡിഎ തൂത്തുവാരിയ സംസ്ഥാനമാണ് മഹാരാഷ്ട്ര. ഇപ്രാവശ്യവും മഹാരാഷ്ട്രയിൽ ബിജെപി നേതൃത്വം നൽകുന്ന മഹായുതി സഖ്യം വൻ മുന്നേറ്റമാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ ഏക്നാഥ് ഷിൻഡെ, അജിത് പവാർ പക്ഷങ്ങളും മുന്നണിക്കൊപ്പമാണ് . പ്രധാനമന്ത്രി നരേന്ദ്ര മോദി മഹാരാഷ്ട്രയിലുടനീളം നടത്തിയ റാലികളിലും പര്യടനങ്ങളിലും വലിയ പിന്തുണയാണ് ലഭിച്ചത്.