പത്തനംതിട്ട: ദേശാഭിമാനി പത്രം എടുക്കാത്തതിന് കുടുംബശ്രീ സംരംഭകരെ ഒഴിപ്പിച്ചതായി പരാതി. പത്തനംതിട്ട മലയാലപ്പുഴയിലെ ഡിടിപിസി കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന കുടുംബശ്രീ ഹോട്ടൽ സംരംഭകരെയാണ് ഒഴിവാക്കിയത്.
ജീവനക്കാരായ ആറു വനിതകളും ദേശാഭിമാനി വരിക്കാരാകണമെന്ന് പ്രാദേശിക സിപിഎം നേതൃത്വം ആവശ്യപ്പെട്ടെന്ന് സംരംഭകർ ആരോപിച്ചു. ഇതിന് തയ്യാറാകാതെ വന്നതോടെയാണ് പത്ത് വർഷമായി പ്രവർത്തിച്ച കുടുംബശ്രീ പ്രവർത്തകരെ ഡിടിപിസി ഒഴിവാക്കിയത്. ഇതിന് പിന്നാലെ പുതിയ ആളുകൾക്ക് കരാർ നൽകുകയും ചെയ്തു. രാഷ്‌ട്രീയ പ്രേരിതമാണ് നീക്കമെന്ന് വനിതാ സംരംഭകർ ആരോപിച്ചു.
എന്നാൽ വനിതകളുടെ ആരോപണം ഡിടിപിസി തള്ളി. പത്ത് വർഷമായി ഒരേ സംരംഭകർക്ക് നൽകുന്നതിൽ ഓഡിറ്റ് പ്രശ്നം വന്നുവെന്നാണ് ഡിടിപിസി നൽകുന്ന വിശദീകരണം. നിയമപരമായി ടെൻഡർ വിളിച്ച് മറ്റ് ആളുകൾക്ക് നൽകുകയായിരുന്നുവെന്നും ഡിടിപിസി പറഞ്ഞു.















